WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Saturday, January 15, 2011

പ്രവാസികള്‍ രേഖകളുടെ കോപ്പി ബന്ധുക്കളെ ഏല്‍പിക്കണം-കോണ്‍സല്‍ മൂര്‍ത്തി

ഖമീസ്മുശൈത്: നജ്‌റാനില്‍ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ മൃതദേഹം ഒരു വര്ഷƐത്തോളമായി ഫ്രീസറില്‍ കിടക്കുന്നു. ഇദ്ദേഹത്തെ പരിചയമുള്ളവര്‍ ഇല്ലാത്തതും മേല്വിതലാസമോ മറ്റു വിവരങ്ങളോ സ്‌പോണ്സകര്ക്കോി അടുത്തുള്ളവര്ക്കോ അറിയാത്തതുമാണ് സംസ്‌കാരം വൈകാന്‍ കാരണം. 13 വര്ഷസത്തോളം സ്‌പോണ്സോറുടെ അടുത്ത് ജോലി ചെയ്തിരുന്ന പരേതന്റെ പാസ്‌പോര്ട്ട് സൗദിയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇഖാമ എടുത്തിരുന്നില്ല. നാട്ടില്‍ പോവുകയും ചെയ്തിരുന്നില്ല. കഴിഞ്ഞ വര്ഷംര മരണപ്പെട്ട ഇയാളുടെ മൃതദേഹം മറവുചെയ്യാനോ ബന്ധുക്കളെ കണ്ടെത്താനോ ഇതുവരെയും കഴിഞ്ഞില്ലെന്ന് ഇവിടെ സന്ദര്ശിാച്ച സാമൂഹിക ക്ഷേമ വിഭാഗം കോണ്സണലര്‍ എസ്.ഡി മൂര്ത്തില 'ഗള്ഫ്ദ മാധ്യമ'ത്തോട് പറഞ്ഞു.
വിദേശത്തേക്ക് പുറപ്പെടുമ്പോള്‍ തന്നെ മുഴുവന്‍ രേഖകളും കോപ്പിയെടുത്ത് സൂക്ഷിക്കാനും ഒരു കോപ്പി തന്റെ കുടുംബത്തെയും ഇവിടെയുള്ള കൂട്ടുകാരേയും ഏല്പിോക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്മിെപ്പിച്ചു. അപകടമോ മരണമോ സംഭവിച്ചാല്‍ ബന്ധപ്പെടാന്‍ ഇതു സഹായകമാകും. മറ്റു രാജ്യക്കാര്‍ കരാര്‍ അടക്കമുള്ള രേഖകള്‍ എംബസിയില്‍ ഹാജരാക്കിയ ശേഷമാണ് ഇങ്ങോട്ടു വരുന്നത്. അതേസമയം ഏജന്റുമാരില്‍ നിന്ന് വിസ സംഘടിപ്പിച്ച് എത്തുന്ന നമ്മുടെ നാട്ടുകാര്‍ ഒരു രേഖകയും ഇല്ലാതെയാണ് ഇവിടെ എത്തുന്നത്. ഇത് പിന്നീട് സ്‌പോണ്സാറുമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ എഗ്രിമെന്റ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കാന്‍ തെളിവില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജോലിക്കുള്ള വിസ ലഭിക്കുമ്പോള്‍ തന്നെ മറ്റു രേഖകളും അതോടൊപ്പം വാങ്ങേണ്ടതുണ്ട്.
ഹജജ്, ഉംറ,വിസിറ്റിങ് വിസയിലോ വന്നവര്ക്ക്െ ചെറിയ പിഴ കെട്ടി നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഹുറൂബാക്കപ്പെട്ടയാളുകള്ക്ക്് തര്ഹീില്‍ വഴി മാത്രമേ പോകാന്‍ കഴിയൂ. സ്‌പോണ്സിറുടെ അനുമതി പത്രവും ടിക്കറ്റുമായി തര്ഹീീല്‍ മേധാവികളെ സമീപിക്കുന്നവര്ക്ക്പ എളുപ്പത്തില്‍ എക്‌സിറ്റ് വിസ ലഭ്യമാണ്. അത്തരം ആളുകള്ക്ക്ധ പാസ്‌പോര്ട്ടി ല്ലെങ്കില്‍ പഴയ പാസ്‌പോര്ട്ട് കോപ്പിയുമായി കോണ്സിിലേറ്റുമായി ബന്ധപ്പെട്ടാല്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കികൊടുക്കുന്നുണ്ട്
ഇവിടെ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യാനുള്ള അനുമതി പത്രം ലഭ്യമാവണമെങ്കില്‍ നാട്ടില്‍ നിന്നുള്ള അടുത്ത ബന്ധുക്കളുടെ സമ്മതം ലഭിച്ചേ തീരു. പിന്നീട് ഉണ്ടായേക്കാവുന്ന നിയമനടപടികള്ക്ക് അത് നിര്ബുന്ധമാണ്. ഇത്തരം വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ താന്‍ നിരന്തരം ഓര്മരപ്പെടുത്തുന്നുണ്ടെന്ന് മൂര്ത്തി പറഞ്ഞു. ഈ രംഗത്ത് 'ഗള്ഫ്ി മാധ്യമം' ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്ത്തിതച്ചു. സാമൂഹിക ക്ഷേമവകുപ്പില്‍ ഉദ്യേഗസ്ഥര്‍ കുറവായതിനാല്‍ അവര്ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ളയാളുകള്‍ സ്വയം വളണ്ടിയര്മാുരായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്ഥി ച്ചു.
അബഹയില്‍ 600 ആളുകള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പ് സന്ദര്ശി ക്കുകയുണ്ടായി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും യൂനിഫോമും മറ്റും നല്കരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയധികൃതര്‍ അനുകൂലമായാണ് പ്രതികരിച്ചത്. തൊഴിലാളികളെ പ്രയാസപ്പെടുത്തുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്പ്പെതടുത്തിയാല്‍ ഇവിടെയുള്ള തൊഴിലാളികള്ക്ക്പ ഇഖാമ പുതുക്കുന്നതിനും എക്‌സിറ്റ് വിസ അടിക്കാനുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിനാല്‍ അനുരജ്ഞനമാണ് താന്‍ ഇഷ്ടപ്പെടന്നത്. എങ്കിലും തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നവരും വഞ്ചിക്കുന്നവരുമായ ഇവിടുത്തെയും നാട്ടിലെയും 75ഓളം റിക്രുട്ട്‌മെന്റ് ഏജന്സിനകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
http://madhyamam.com/news/36733/110116#

No comments: