WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Thursday, July 19, 2012

Sunday, February 26, 2012

പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും


മുഹമ്മദ്‌ നബി (സ)യുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ ഉയര്ത്തു ന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതവും അനാവാവശ്യവുമാണ്.തിരുകേശം ഉള്പ്പെേടെയുള്ള ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കുന്നത് , അവയെ ആദരിക്കുന്നത് മുസ്ലിംകളുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് .മത വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരമായി ഇത്തരം ചില സ്വകാര്യതകള്‍ കാണാനാകും .മരിച്ചയാളിന്റെ ചിതാഭസ്മം ഹൈന്ദവ ദര്ശനം അനുസരിച്ച് പാവനമാണ്.വ്യക്തിയോട് കാണിച്ചിരുന്നതിലും ആദരവോടെയാണ് ഈ ഭൌതിക ശേഷിപ്പ് കൈകാര്യം നദിയിലോ കടലിലോ നിമജ്ജനം ചെയ്യുന്നതും.വെറും ചാരമായി ഇതിനെ കാണുന്നതോ വിശ്വാസപരമായ ഈ ചടങ്ങുകളുടെ യുക്തിയും ന്യായവും പരിശോധിക്കുന്നത് ശരിയല്ല. ക്രൈസ്തവര്‍ ക്കിടയിലെ മാമോദീസ ചടങ്ങുകള്‍ പൊതു ചര്ച്ച് യായത് അല്പം മുമ്പാണ്. പൊതു ബോധത്തിന്റെയും യുക്തി ചിന്തയുടെയും പേരില്‍ മതപരമായ ഇത്തരം വിശ്വാസ കാര്യങ്ങള്‍ ചികഞ്ഞിട്ടു വിവാദമാക്കുന്നത് അനാരോഗ്യമായ പ്രവണതയാണ് .പ്രവാചകന്റെ തിരുശേഷിപ്പ് സംബന്ധിച്ചും ഇതേ ആശയമാണ് സുന്നികള്ക്ക് പങ്കു വെക്കാനുള്ളത് . സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപെട്ട ഇസ്ലാമിക്‌ ബാങ്കിംഗ് ഉള്പ്പ ടെ പൊതു സമൂഹവുമായി സംവദിക്കുന്ന നിരവധി ആശയങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് .പൊതു നന്മകള്‍ ഉദ്ദേശിച്ചു ഇത്തരം സംവാദങ്ങള്‍ ആകാവുന്നതുമാണല്ലോ . ഒരു വിഷയത്തില്‍ ഇടപെടലുകള്‍ ഉചിതമാകുന്നത് അത് കൊണ്ട് സമൂഹത്തില്‍ ഗുണ ഫലങ്ങള്‍ ലഭിക്കുമെന്കില്‍ മാത്രമാണ് .വിശുദ്ധഖുര്ആ‍നും തിരുസുന്നത്തുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ പൊതു പ്രവര്ത്തികര്‍ ഇടപെടുന്നത് കൊണ്ട് സമൂഹത്തിനു വിശേഷിച്ച് ഒരു നന്മയും കിട്ടാനില്ല .ഒരു തീര്പ്പും ഉണ്ടാകാനും പോകുന്നില്ല .ഈ വിവാദം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും ഹിഡന്‍ അജണ്ടയാണ് . ചിലര്‍ അതില്‍ കഥയറിയാതെ വീണു പോയതാണ് .പൊതു പ്രവര്ത്തീകര്‍ ഇതില്‍ ഇടപെടേണ്ട എന്ന് കാന്തപുരം പറഞ്ഞതിന്റെ താല്പര്യം ഇത് മാത്രമാണ് . ഏകദൈവ വിശ്വാസം , പ്രവാചകരിലും വേദങ്ങളിലുമുള്ള വിശ്വാസം തുടങ്ങി മതത്തിന്റെ മൌലികാശയമല്ല തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ളത് .അത് വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളില്‍ പെട്ടതാണ്.മൌലിക കാര്യങ്ങളില്‍ മതം ഓരോ വിശ്വസിയെയും നിര്ബങന്ധിക്കും. വീഴ്ചകളും വൈകല്യങ്ങളും വിചാരണ ചെയ്യപ്പെടും .വിധി വിലക്കുകളുടെ കാര്യമാണത്. തിരുശേഷിപ്പുകള്‍ ഈ ഇനത്തില്‍ വരുന്നതേയില്ല .തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മതം ഒരു വിശ്വാസിയെയും നിര്ബ്ന്ധിക്കുന്നില്ല. തിരുശേഷിപ്പുകളെ മാനിക്കാം .വിട്ടുനില്ക്കാം .എന്നാല്‍ നിഷേധിക്കാനോ തള്ളിപറയാനോ പാടില്ല .മത നിന്ദയാകും .വിശ്വാസത്തില്‍ നിന്ന് തന്നെ പുറത്ത്‌ പോകാന്‍ കാരണമാകുകയും ചെയ്യാം. ഏഴു വര്ഷവത്തോളമായി കാരന്തൂര്‍ മര്ക സില്‍ തിരുകേശമെത്തിയിട്ടു..എല്ലാ വര്ഷ വും ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുണ്ട് .സംഘടനാ കാര്യത്തില്‍ പ്രവര്ത്.ാകര്ക്ക് കര്ശരന നിര്ദ്ദേങശങ്ങള്‍ നല്കാിറുണ്ട് .എങ്കില്‍ ഇക്കാര്യത്തില്‍ പ്രവര്ത്പ്കരെ പോലും നിര്ബ‍ന്ധിക്കാറില്ല.താല്പര്യമുള്ളവരുടെ ശ്രദ്ധക്ക് വേണ്ടി മാത്രം പൊതു അറിയിപ്പ് നല്കും്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവുമാണ് വിഷയം വിവാദമാക്കിയത്. മതപരമായും സാമൂഹികമായും അനുദിനം ഒറ്റപെട്ട് കൊണ്ടിരിക്കുന്ന ഈ കക്ഷി ക്ക് പിടിച്ചു നില്ക്കാന്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ആവശ്യമുണ്ട് .പൊതു സമൂഹം ഇത് തിരിച്ചറിയണം .മതപരമായോ സാമ്പത്തികമായോ സമൂഹം ചൂഷണത്തിനിരയാകുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാന്‍ ആര്ക്കും അവകാശമുണ്ട് . തിരുകേശം സംബന്ധിച്ച് എന്ത് ചൂഷണം ആണ് നടക്കുന്നത് എന്ന് വിമര്ശകകര്‍ വെളിപെടുത്തണം.ലക്ഷ കണക്കിന് വിശ്വാസികളാണ് തിരുകേശമിട്ട പുണ്യ ജലം മര്ക്സില്‍ നിന്നും സ്വീകരിച്ചത് . കഴിഞ്ഞ വര്ഷം മുതല്‍ ആധുനിക രീതിയില്‍ ബോട്ടിലിംഗ് ചെയ്താണ് ഇത് വിതരണം ചെയ്തത് .കുപ്പിയുടെ വിലയായിട്ടു പോലും ഒരാളില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. പുണ്യ ജലം വിറ്റ് കാശുണ്ടാക്കുന്നു എന്ന് ആഘോഷമായി ഒരു വിഭാഗം വ്യാജം പ്രചരിപ്പിച്ചാല്‍ എന്ത് ചെയ്യും.?പണം കൊടുത്ത് വാങ്ങി എന്ന് അവകാശപെടുന്ന ഒരാളെ എങ്കിലും വിമര്ശ്കര്‍ കൊണ്ട് വരട്ടെ.മുപ്പത്തിനാല് വര്ഷം കൊണ്ട് കോടികളുടെ പ്രവര്ത്ത നം മര്ക‍സ്‌ നടത്തിയിട്ടുണ്ട് .അതൊന്നും തിരുകേശത്തിന്റെ പിന്ബലത്തിലല്ല .വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്ഥാപനം നടത്തുന്ന പ്രവര്ത്തറങ്ങളില്‍ വിശ്വാസമുള്ള പൊതു ജനങ്ങള്‍ നല്കി്യ സംഭാവനകള്‍ ആണ് .





മസ്ജിദുല്‍ ആസാര്‍ സംബന്ധിച്ച ആക്ഷേപങ്ങളും അടിസ്ഥാന രഹിതമാണ്. രാജ്യത്തിന്റെയും മത ത്തിന്റെയും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാകും മസ്ജിദു നിര്മി്ക്കുക .തീര്ത്തും സുതാര്യമായിട്ടാണ് ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്നത് . നിര്മി്തി സംബന്ധിച്ച സകല വിവരങ്ങളും തെര്യ പ്പെടുത്തിയിട്ടാണ് ജനസേവനം നടത്തുന്നത് .ആരെയും തെറ്റിധ്ധരിപ്പിച്ചോ കബളിപ്പിച്ചോ പണം കൈപറ്റിയിട്ടില്ല. അങ്ങിനെ ആര്ക്കെയങ്കിലും തോന്നിയാല്‍ തിരിച്ചു നല്കാംി എന്നറിയിചിട്ട് ഒരാള്‍ പോലും രംഗത്ത് വന്നിട്ടില്ല . ചൂഷണം നടന്നെകില്‍ ഒരു ചൂഷകന്‍ വേണം. തട്ടിപ്പ് ഉണ്ടായെങ്കില്‍ അതിനു ഒരു ഇര വേണം .അന്തസ്സുണ്ടെങ്കില്‍ വിമര്ശംകര്‍ തെളിവ് കണ്ടു വരട്ടെ. ഒന്നും രണ്ടും കോടിയുടെ വാഹങ്ങളും അഞ്ചും പത്തും കോടിയുടെ വീടുകളും ഉപയോഗിക്കുന്ന സമൂഹത്തില്‍ കോടികളുടെ മസ്ജിദു സ്വാഭാവികമാണ്. ഇതിനെതിരെ ശബ്ടിക്കുന്നവര്‍ നാടിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യാന്‍ തയ്യാറല്ല. മസ്ജിദ്‌ മാത്രമല്ല സുന്നികള്‍ നിര്മിടക്കുന്നത് .കഴിഞ്ഞ ഒരു വ്യാഴ വട്ടം കൊണ്ട് കോടികളുടെ ഇന്വൊസ്റ്റ്‌മെന്റ് ആണ് ഈ പ്രസ്ഥാനം പൊതു വിദ്യാഭ്യാസരംഗത്ത് മാത്രം നടത്തിയത്. എല്‍.കെ ജി മുതല്‍ പ്ളസ്ടു വരെയുള്ള നൂറു കണക്കിന് ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ കാര്യമാണിത് .ലക്ഷകണക്കിനു വിദ്യാര്ഥി്കളാണ് ഇവിടെ പഠിക്കുന്നത് .ആയിരക്കണക്കിന് പേര്ക്കാ ണ് തൊഴില്‍ ലഭിച്ചത് .ഇതിലേറെ വരും മദ്രസകള്‍ .കൂടാതെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം.ചരിത്ര പരമായ കാരണങ്ങളാല്‍ പിന്നോക്ക്കം പോയ ഒരു ജനതയെ പൊതു ധാരക്കൊപ്പം എത്തിക്കാനുള്ള ഈ ശ്രമങ്ങള്ക്കി ടയില്‍ അലോസരമുണ്ടാക്കുന്നവരുടെ താല്പര്യം വേറെയാണ് അത് നടക്കാന്‍ പോകുന്നില്ല .





തിരുകേശത്തിനു യാതൊരു മാഹാത്മ്യവുമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍ ഒരു പുതുമയുമില്ല. പ്രവാചകന്‍ സാധാരണ മനുഷ്യന്‍ ആണെന്നാണ്‌ ജമാഅത്തെ മതം. സാധാരണ മനുഷ്യന്റെ കേശം സാധാരണം എന്ന് വാദിച്ചു പറയുന്നതെന്തിനാണ്..?ഇസ്ലാമില്‍ പ്രവാചകന്മാര്‍ അസാധാരണ ക്കാരാണ് .അവരുമായി ബന്ധപെട്ട സകലതിനും മഹ്ത്വമുണ്ട് .പ്രവാചകന്റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ് . ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിനു വേണ്ടി സൂക്ഷിക്കാന്‍ അത് ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യാന്‍ കല്പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്.ആ വാക്കുകള്‍ ആണ് സുന്നികള്‍ അനുസരിക്കുന്നത്.നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏതു പ്രമാങ്ങളുടെ പിന്ബലത്തിലാണോ അതെ പ്രമാണമായ ബുഖാരിയിലും മുസ്ലിമിലുമാണ് (ഹദീസ്‌ ഗ്രന്ഥങ്ങള്‍ ) തിരുശേഷിപ്പുകള് സംബന്ധിച്ചുള്ള കല്പനകള്‍ ഉള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാകുകയും തിരുകേശം മലിനമാവുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ് . അവര്‍ വെറുമൊരു ഭൌതീക രാഷ്ട്രീയ പാര്ട്ടി മാത്രമാണ് . മത രാഷ്ട്ര വാദത്തിനു പാകത്തില്‍ മതത്തെ പാകപ്പെടുത്തുകയാണവരുടെ ലക്‌ഷ്യം. ഇത് ആപത്കരമായ പ്രവണത യാണ് .പത്ത് എഴുപതു കൊല്ലമായി ഇവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കുറെ മത വിരുദ്ധ ആശയങ്ങളുണ്ട്. തിരുശേഷിപ്പ് സംബന്ധിച്ച് ഉള്ളതും അതില്‍ പെട്ടതാണ്.പൊതു സമൂഹത്തിന്റെ പേരില്‍ ഇത് വേര് പിടിപ്പിക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .അത് വിലപ്പോവില്ല .തിരുകേശം സംബന്ധിച്ച വിശ്വാസവും ആചാരവും തീര്ത്തുംപ്രാമാണികമാണ് ..മര്‍കസ്‌ സൂക്ഷിച്ച തിരുകേശത്തിനു മതിയായ രേഖകള്‍ ഉണ്ട് .താല്പര്യമുള്ളവര്ക്ക് പരിശോധിക്കാം എന്നറിയിച്ചിട്ടു ഇത് വരെ ഒരു വിമര്ശതകനും വന്നിട്ടില്ല . തിരുശേഷിപ്പുകള്‍ കത്തിച്ചോ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയോ മാത്രമേ സ്വീകരിക്കാവൂ എന്നൊരു നയം ഇസ്ലാമില്‍ ഇല്ല .മതത്തിലെ ഒരു പ്രമാണവും അങ്ങിനെ നിര്ദ്ദേ്ശിക്കുന്നുമില്ല.പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്ന് ഹദീസില്‍ ഉണ്ട് . പരിശോധിചു ഉറപ്പു വരുത്ത്തിയാലെ ഇത് വിശ്വസിക്കൂ എന്ന് ജമാഅത്തുകാര്‍ പറയുമോ...?ഹജറുല്‍ അസ് വദും സംസം ജലവും പവിത്രമാണ് .ഇത് പരിശോധിച്ച് ഉറപ്പയലെ അംഗീകരിക്കു എന്ന് പറയുമോ ..?ഇത് ജമാഅത്തിന്റെ പുത്തന്‍ തൌഹീദ് ആണ്.സുന്നികള്‍ എന്ന് പറയുന്ന ചിലര്‍ അതില്‍ വീണു പോയിട്ടുണ്ട് .അവരിലെ ചില ആവേശക്കാരുടെ ബഹളം മാത്രമാണത് .സൂക്ഷ്മതയുള്ള പണ്ഡിതന്മാരും പടച്ചവനെ ഭയമുള്ള ധാരാളം അണികളും സമുദായത്തിലെ സാധാരണക്കാരായ ജനങ്ങളും ഇവിഷയത്തില്‍ സത്യത്തിനൊപ്പമാണ്.തിരുകെശത്തിന്റെ പേരില്‍ മസ്ജിദു നിര്മി ക്കുന്നത് ഇസ്ലാമില്‍ ഒരു നിയമത്തിനും എതിരല്ല. വിമര്ശംം ഉന്നയിക്കുന്നവര്‍ ചെയ്യേണ്ടത് മതത്തിലെ ഏതു നിയമം അനുസരിച്ച് ആണ് ഈ നിര്മി.തി തെറ്റാവുക എന്ന് വെളിപ്പെടുത്തുകയാണ് .അറിയപ്പെടുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്ത് അറുപതിലേറെ രാജ്യങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈ ജിപ്തിലെ ഹുസൈന്‍ മസ്ജിദു , ചിക്കാഗോയില്‍ ജാമിയ മസ്ജിദ്‌ ,കാശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദുതുടങ്ങിയവ ഉദാഹരണം.മസ്ജിദില്‍ സൂക്ഷിക്കാമെങ്കില്‍ സൂക്ഷിക്കാന്‍ വേണ്ടി മസ്ജിദ്‌ ഉണ്ടാക്കുന്നതില്‍ എവിടെയാണ് തെറ്റ് ? മറ്റു ചില തിരുശേഷിപ്പുകള്‍ കൂടി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടാണ് നിര്ദിചഷ്ട മസ്ജിദിനു മസ്ജിദുല്‍ ആസാര്‍ എന്നാ പേര് നല്കാ്ന്‍ തീരുമാനിച്ചത് . മസ്ജിദു വിശ്വാസികള്ക്ക്ജ പ്രാര്തരന നിര്വദഹിക്കാന്‍ ഉള്ളത് ആണ് .മസ്ജിദി നോട് ചേര്ന്നു നിര്മി്ക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിലാണ് തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നത് .ധന സമ്പാദനത്തിനു വേണ്ടിയാണ് മസ്ജിദു നിര്മിിക്കുന്നത് എന്ന പ്രചാരണം അതിശയകരമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ ആദായമാര്ഗ്ഗങ്ങളാക്കമെന്നു പറഞ്ഞാല്‍ ഉള്ക്കൊനള്ളാം. മസ്ജിദുകള്‍ എങ്ങിനെ യാണ് വരുമാന മാര്ഗ്മാവുക ..?പ്രാര്ഥ്നക്ക് വരുന്നവരില്‍ നിന്നും നയാ പൈസ വാങ്ങാന്‍ വകുപ്പ് ഇല്ല. എന്നാല്‍ നടത്തിപ്പിന് വേണ്ടി മാസന്തം വന്തുൈക ചിലവഴിക്കുകയും ചെയ്യണം. വഖഫ്‌ സ്വത്തുക്കളോ സ്ഥിര വരുമാനങ്ങളോ ഇല്ലാത്ത മഹല്ല് ജമാഅത്തുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുത്‌ അല്ല .നാട്ടുകാര്‍ നിര്മി്ച്ച പള്ളിയുടെ പേററന്റ് സ്വന്തം ഓഫീസിലിരുന്നു അവകാശ പെടുന്നവര്ക്ക് ഇത് മന്സിലാവുകയില്ല .ഇത് പറയുന്നവര്ക്ക്ല അനുഭവങളില്ല .സൂചിപ്പിച്ചത് പോലെ ലോകത്തിന്റെ നനാഭാഗത്ത് ആയി നിരവധി രാജ്യങ്ങളില്‍ പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട് .ഈജിപ്ത് ,തുര്ക്കി ,അമേരിക്ക , ബ്രിട്ടന്‍ ,സുഡാന്‍ ,പാക്കിസ്ഥാന്‍ ,ഇന്ത്യയിലെ തന്നെ പല പ്രദേശങ്ങളിലും ഇവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ച ചടങ്ങുകള്‍ നടക്കാറുമുണ്ട് .പതിനായിരങ്ങള്‍ ആണ് ഈ പരിപാടിയില്‍ സംബധിക്കുന്നത് .ഇവിടെയൊന്നും സനദിന്റെയും പരീക്ഷണത്തിന്റെയും യാതൊരു വിവാദവും ഇന്നോളം നടന്നിട്ടില്ല .ഇവിടെ ഇത് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റു പുത്തന്‍ പ്രസ്ഥാനക്കരുടെയും ഹിഡന്‍ അജണ്ട യാണ് . ആത്മീയ വിഷയങ്ങള്‍ വരുമ്പോള്‍ ഭൌതിക പ്രസ്ഥാനം എന്നും എത്തിസ്റ്റുകള്ക്കൊ പ്പമാണ് നിലകൊണ്ടത്. മതരാഷ്ട്രീയമാണ് ഇവരുടെ താല്പര്യം .വിശ്വാസികളും പൊതു സമൂഹവും ഇത് തിരിച്ചറിയണം .രാജ്യത്തിനു തന്നെ അഭിമാനമാകാന്‍ പോകുന്ന ഈ സംരംഭത്തിനു എല്ലാവരുടെയും സഹായവും സഹകരണവും ആണ് വേണ്ടതു

Thursday, November 24, 2011

Wednesday, July 13, 2011

കേശപൂജ അനിസ്‌ലാമികം: പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി



ജിദ്ദ: കേശം ആരുടേതായാലും അത് പൂജക്കെടുക്കുന്നത് കടുത്ത തെറ്റാണെന്നും വ്യക്തിപൂജയും വസ്തുപൂജയും ഇസ്‌ലാമിന് വിരുദ്ധമാണെന്നും കാരക്കുന്ന് ഫലാഅ് മുഖ്യകാര്യദര്‍ശിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി പറഞ്ഞു. ജിദ്ദ ഐ.സി.എഫ്. നവോത്ഥാന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു കല്ലായ ഹജറുല്‍ അസ്‌വദ് ഇസ്‌ലാം വിശ്വാസപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതും വിശുദ്ധ കഅബയുടെ ഒരു ഭാഗത്ത് പ്രത്യേകം സ്ഥാപിച്ചതുമാണ്. അതിനെ ചുംബിക്കുകയും തൊട്ട് ബറക്കത്തെടുക്കുകയും അതിനെ സാക്ഷിയാക്കി പുണ്യം തേടലും പ്രവാചകരുടെ കാലം തൊട്ടേ നടന്നു വരുന്നതുമാണ്. കല്ലുകള്‍ കൊണ്ടാണ് കഅബാലയം നിര്‍മ്മിച്ചതെങ്കിലും അതിനെ ആദരിച്ചു കൊണ്ട് സ്വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടിനാല്‍ നിര്‍മ്മിച്ച പുതപ്പ് കൊണ്ട് മൂടുന്നതും പനിനീര്‍ കലര്‍ത്തിയ സംസം കൊണ്ട് ബഹുമാനാദരവുകളോടെ കഴുകുന്നതും അതിനെ പൂജിക്കലല്ല. കാലങ്ങളായി നടന്നുവരുന്ന ഈ കര്‍മ്മങ്ങളെ പൂജാകര്‍മ്മങ്ങള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് കടുത്ത തെറ്റാണ്.

കഅബയില്‍ ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചതിനെ പ്രതിഷ്ഠ എന്ന് വിളിക്കല്‍ അതിനെ അവഹേളിക്കലാണ്. തിരുനബിയുടെ തിരുശേഷിപ്പുകള്‍ ബഹുമാനാദരവുകളോടെ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെ പരിഹസിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവാന്‍ കാരണമായേക്കും. ആര്‍ക്കെങ്കിലും അത് തിരുനബിയുടേതല്ലെന്ന് സംശയമുണ്ടെങ്കില്‍ മാറി നില്‍ക്കാം. പക്ഷെ തിരുനബിയുടേത് തന്നെ എന്ന് വിശ്വസിച്ച് ആദരിക്കുന്നവരെ കേശപൂജകരായും തിരുനബിയോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അത് സൂക്ഷിക്കുന്നവരെ ആത്മീയ വാണിഭക്കാരായും അത് സൂക്ഷിക്കുന്ന മസ്ജിദിനെ കേശപ്രതിഷ്ഠാലയമായും വിമര്‍ശിക്കുന്നത് അനിസ്‌ലാമികവും യുക്തി രഹിതവുമാണ്. സൗദിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ ബഹുമാനാദരവുകളോടെ നിലനില്‍ക്കുന്നുണ്ട്. അവക്ക് നല്‍കുന്ന ബഹുമാനത്തെ ആരും പൂജ എന്ന് പറയാറില്ല. ഇനി ആരെങ്കിലും അവയെ ആരാധിക്കുകയോ ദൈവമായി വിശ്വസിക്കുകയോ ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ എന്നാരും പറയാറില്ല. മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ്. കേശമായാലും വ്യക്തിയായാലും മറ്റെന്തിനെ ആരാധിച്ചാലും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതുമാണ്. മാത്രമല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്‌ലിംകളെ കേശപൂജകരാക്കുന്നവരും ആത്മീയ വാണിഭക്കാരായി ആക്ഷേപിക്കുന്നവരും അത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് ഹബീബുല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

മക്കയില്‍ വാഹനാപകടം : ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു


മക്ക: അല്‍നൂര്‍ ഹോസ്പിറ്റലിലെ തൊഴിലാളികളുമായി യാത്ര ചെയ്യുകയായിരുന്ന മിനിബസ്സും സ്വദേശി കുടുംബം സഞ്ചരിച്ച ജി.എം.സി വാനും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു. 24 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ താമസസ്ഥലമായ ഉത്തൈബിയയില്‍ നിന്നും അസീസിയയിലുള്ള അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് വരുമ്പോഴായിരുന്നു അപകടം. സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന ജി.എം.സി വാനിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരില്‍ നാല് പേര്‍ സ്വദേശി കുടുംബത്തില്‍പ്പെട്ടവരും നാല് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. മലയാളികളാരും അപകടത്തില്‍പ്പെട്ടിട്ടില്ല. ലക്‌നൗ സ്വദേശിദാനിസാണ് മരിച്ച ഇന്ത്യക്കാരന്‍.
തലാല്‍, വര്‍ക്കാന്‍, സര്‍ജീന്‍, മുഹമ്മദലി, അലി അസ്‌കര്‍, എന്നിവരാണ് മരിച്ച പാക്കിസ്ഥാനികള്‍. മൃതദേഹങ്ങള്‍ കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അല്‍നൂര്‍ ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

with Prince

video

പത്രപ്രവര്‍ത്തനം മഹത്തായ സാമൂഹ്യ പ്രവര്‍ത്തനം: അബു ഇരിങ്ങാട്ടിരി



ജിദ്ദ: സമൂഹത്തിലെ ശക്തമായ ഇടപെടല്‍ വഴി പത്രപ്രവര്‍ത്തകര്‍ മഹത്തായ സാമൂഹ്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി. സാഹിത്യ കൃതികളിലൂടെ സമൂഹത്തെ ഉദ്ധരിക്കുകയെന്ന പഴയ കാലം മാറി ആ ദൗത്യം പത്ര മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. സാഹിത്യ കൃതികളിലൂടെയുള്ള ഇടപെടലുകളുടെ ഫലം ലഭിക്കാന്‍ ഏറെ സമയമെടുക്കുമെന്നും എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളുടെ ആരോഗ്യകരമായ മല്‍സരം മൂലം ഇത്തരത്തിലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് പെട്ടെന്ന് ഫലം കാണുന്നുണ്ടെന്നും അബു ഇരിങ്ങാട്ടിരി വൃക്തമാക്കി. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല നിരൂപകരുടെ കടമയാണ് പത്രപ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ടത്. അതിലൂടെ സാഹിത്യവും വളരും. പ്രവാസ ജീവിതം നയിക്കുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഒരേ സമയം വിവിധ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. ജോലി, പത്രപ്രവര്‍ത്തനം, കുടുംബം തുടങ്ങിയവയെ ഒന്നിപ്പിച്ചുകൊണ്ടുപോകുന്നതോടൊപ്പം സാമൂഹ്യ രംഗത്തും അവര്‍ സാന്നിധ്യമറിയിക്കുന്നു.

ഗള്‍ഫ് ജീവിതത്തിന്റെ നല്ല മുഖങ്ങള്‍ മലയാളത്തിലെ വായനക്കാര്‍ക്കെത്തിക്കാനാണ് ഇപ്പോള്‍ പണിപ്പുരയിലുള്ള തന്റെ നോവലിലൂടെ ശ്രമിക്കുന്നതെന്ന് നോവല്‍, ചെറുകഥാ വിഭാഗങ്ങളിലായി എട്ട് കൃതികളുടെ കര്‍ത്താവായ അബു ഇരിങ്ങാട്ടിരി പറഞ്ഞു. ഗള്‍ഫ് ജീവിതം നയിക്കുന്ന ബെന്യാമിന്റേയും മുസഫര്‍ അഹമ്മദിന്റേയുമൊക്കെ കൃതികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചതിലൂടെ പ്രവാസി എഴുത്തുകാരനോടുണ്ടായിരുന്ന അവഗണനക്ക് വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്.

'പ്രവാസ സാഹിത്യം' എന്ന പേരിട്ട് രണ്ടാം തരമാക്കി ചിത്രീകരിച്ചിരുന്ന പ്രവണതക്കും ഇന്ന് കുറവ് വന്നിട്ടുണ്ടെന്ന് ഇരിങ്ങാട്ടിരി ചൂണ്ടിക്കാട്ടി. അന്യനാട്ടിലുള്ള സാഹിത്യകാരെ മുമ്പ് പലരും 'പ്രവാസി എഴുത്തുകാര്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ മുസ്ലീം എഴുത്തുകാരന്‍ എന്ന് വിളിച്ചാലുണ്ടാകുന്നതുപോലുള്ള ഒരു ഇകഴ്ത്തല്‍ ആണിവിടെ സംഭവിക്കുന്നത്. അദ്ദേഹം പറഞ്ഞു.

സാഹിത്യവും ജേണലിസവും രണ്ടാണെന്നും ഭാഷകളുടെ വിടവ് സൂക്ഷിച്ച് ഇവ ഒന്നിച്ചുകൊണ്ടുപോകാന്‍ വലിയ പ്രതിഭകള്‍ക്കേ സാധിക്കൂവെന്നും ഉസ്മാന്‍ ഇരുമ്പുഴി ഇക്കാര്യത്തില്‍ മാതൃകയാണെന്നും ചോദ്യോത്തര സെഷനില്‍ ഇരിങ്ങാട്ടിരി വ്യക്തമാക്കി. എഡിറ്റിംഗ് എന്നത് ഒരു കലയാണ്. മുമ്പ് അത് വലിയ പ്രയാസം തന്നെയായിരുന്നു. ഇന്ന് ടൈപ്പ് ചെയ്തുകിട്ടുന്നതുകൊണ്ട് കുറേക്കൂടി സൗകര്യപ്രദമാണ്. എന്നാലും മുഴുവന്‍ ദിവസവും വായിക്കുകയും തിരുത്തുകയും ചെയ്യുകയെന്നത് അനായാസമല്ല. ഇതിനിടെ തന്റെ സ്വകാര്യതകള്‍ പങ്കുവെക്കാനും ഇരിങ്ങാട്ടിരി സമയം കണ്ടെത്തി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് രാഷ്ട്രീയമുണ്ട്, എന്നാല്‍ അന്ധമായ പക്ഷപാതമില്ലെന്ന് ഇരിങ്ങാട്ടിരി പറഞ്ഞു.
മാധ്യമം പത്രത്തിലെ ജോലി വഴിത്തിരിവായെന്നത് സത്യമാണ്. സാഹിത്യമാണ് ഇപ്പോഴും ജേണലിസത്തേക്കാള്‍ ഇഷ്ടം. തന്റെ കൃതികളില്‍ ഒന്നില്‍ പോലും മതങ്ങളെ എതിര്‍ക്കുകയെന്ന ലക്ഷ്യമില്ലായിരുന്നു. പച്ചയായ ജീവിതാനുഭവങ്ങള്‍ വരച്ചിടാനാണ് ശ്രമിച്ചത്. അഞ്ച് കാക്കാമ്മാര്‍ എന്ന തന്റെ കൃതിയിലെ 5 പേരും യഥാര്‍ത്ഥത്തിലുള്ളവരായിരുന്നു. നാട്ടിലെ 5 പേര്‍. ഇവരില്‍ നാല് പേരോടും മരിക്കുന്നതിന് മുന്‍പ് സൗഹൃദം സ്ഥാപിക്കാനായിട്ടുണ്ട്. ഒരാളോട് സാധിച്ചിട്ടില്ല എന്ന ദുഖം ബാക്കി കിടക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഉസ്മാന്‍ ഇരുമ്പുഴി അക്ഷനായിരുന്നു. സെക്രട്ടറി ഖാലിദ് ചെര്‍പ്പുളശ്ശേരി സ്വാഗതം ആശംസിച്ചു. സുല്‍ഫീക്കര്‍ ഒതായി നന്ദി പ്രകാശിപ്പിച്ചു.