WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Friday, December 31, 2010

Thursday, December 30, 2010

Wednesday, December 29, 2010

ഷാഹിനക്കെതിരെ കേസെടുത്ത സംഭവം അന്വേഷിക്കും : ദേശീയ വനിതാ കമ്മീഷന്‍

കൊച്ചി: തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്ത സംഭവം അന്വേഷിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഗിരിജ വ്യാസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീയുടെ അവകാശം, ജോലിചെയ്യാനുള്ള അവകാശം എന്നിവക്കെതിരെയുള്ള കടന്നുകയറ്റമാണ് കര്‍ണാടക സര്‍ക്കാറിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പത്രവാര്‍ത്തകള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അന്വേഷണം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ചാറ്റിങ്ങ് ചതിക്കുഴികള്‍

സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം, നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.
* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?
* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.
നാളെ: കെണിവെച്ച് കമ്പനികള്‍;
വീഴുന്നത് കോടികള്‍

കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍



ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ - മഞ്ഞപ്പെട്ടി യിലുള്ള കുലിപണികരായ പുഴക്കല്‍ അബ്ദുരഹിമാന്റെയും
നുസൈബ യുടെയും നാലു മക്കളില്‍ ഇളയവനായ അഫിലാഹുവിനെ സഹായിക്കുവാന്‍ ജിദ്ദയിലെ പ്രവാസി
കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍ പ്രവര്ത്തളനം അവസാനിപ്പിച്ചു. ഹൃദയതിനുണ്ടായ ശുഷിരങ്ങളും വല്വി നുള്ള തകരാനും കാരണം ജീവിതവുംമായി മല്ലിടുന്ന അഞ്ചു വയസുക്കാരന്‍ അഫ് ലാഹിനെ
സഹായിക്കുവാന്‍ നവംബര്‍ ആദ്യത്തിലാണ് ജിദ്ദയില്‍ കുട്ടായ്മ രൂപംകൊണ്ടത്‌. നിത്യരോഗിയായി
മാറി കൊണ്ടിരിക്കുന്ന സ്ഥിതി തുടന്നാല്‍ അഫ് ലഹിനെറെ ഒരു കൊല്ലത്തിനപ്പുറം ജിവന്‍ നിലനിര്ത്തുണവാന്‍
പ്രയാസമാകുമെന്നാണ് ഡോക്ടര്മാുര്പകറഞ്ഞിരുന്നു. ഇതിനു പരിഹാരം കാണുവാന്‍ ശാശ്ത്രക്രിയക്ക് മാത്രമേ കഴിയുകയോള്ളൂ, ഇതിനു ആവിശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്തുക എന്നത് ഈ കുടുംബത്തിനു
അപ്രാപ മായിരുന്നു. അവിടയാന്നു ഗള്ഫ് ‌ പ്രവാസ ഭുമികയുടെ കരുന്ന്യത്തിന്റെ കടാക്ഷം കൊണ്ട് കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ വെച്ച് ഡിസംബര്‍ 7 നു അഫ് ലാഹി ന്റെ ശാശ്ത്രക്രിയ വിജയകരമായി നടന്നത്.
കമ്മിറ്റിയുടെ അവസാന യോഗത്തില്‍ കണകുകള്‍ അവതരിപ്പികുകയും ഇത് മായി സഹകരിച്ച മുഴുവന്‍ പേര്ക്കും
നന്ദി രേഖപെടുതുകയും ചെയ്തു. അല്‍ നൂര്‍ മെഡിക്കല്‍ സെന്റെിര്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍
കെ. ടി. എ. മുനീര്‍ അധ്യക്ഷം വഹിച്ചു. കമ്മിറ്റി രക്ഷാധികാരി മക്കയിലെ അല്ഹുൊസാം ട്രാവെല്സ്ു മാനേജിംഗ് ഡയറക്ടര്‍ താഹ മരക്കാര്‍, കെ. ടി. നൂറുദ്ധീന്‍, ഹുമയൂണ്‍ കബീര്‍, വി. എം. എ. റഷീദ്, എം. അബ്ദുല്‍ അസിസ്,
അലവികുട്ടി, പി. മുഹമദ് അലി എന്നിവര്‍ സംസാരിച്ചു.ചികിത്സ ചെലവ് കഴിച്ചു ബാകിയുള്ള തുക അഫ് ലാഹി ന്റെ പേരില്‍ സ്ഥിര നിക്ഷേപമാകി വെകുവനും തിരുമാനിച്ചു. ഇവരെ സഹായികുന്നതിനായി നാട്ടില്‍ സജിവമായി
ഡോക്ടര്‍ അബ്ദുല്‍ സമദ്ന്റെയും അഡ്വ. ഹുസൈന്‍ കോയ തങ്ങളുടെയും സിറാജു നിലാംബ്ര എന്നിവര്‍
രംഗത്തുണ്ടായിരുന്നു.
k.t.a.muneer

ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്.......


ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്.......


അതിനായി Internet Explorer ഓപ്പണ്‍ ചെയ്യുക. അതില്‍ നിന്നും Tools ഓപ്ഷന്‍ തുറക്കുക. ഇനി ഇന്റെര്‍നെറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അവിടെ നിന്നും Content റ്റാബില്‍ Content Advisor എന്നതിനെ എനേബിള്‍ (Enable) ചെയ്യുക.ഇനി പുതിയതായി admin password നല്‍കുക. അടുത്തതായി നിങ്ങളുടെ പാസ്സ് വെര്‍ഡിനെ സംബന്ധിച്ച് ഒരു സൂചന hint എന്ന കോളത്തില്‍ നല്‍കുക.ശേഷം ratings റ്റാബില്‍ ക്ലിക്ക് ചെയ്ത് None എന്നതിലേക്ക് നീക്കുക.ഇനി General റ്റാബില്‍ ക്ലിക്ക് ചെയ്ത് "Supervisor can type a password to allow users to view restricted content" എന്നത് ടിക്ക് ചെയ്തു എന്നു ഉറപ്പു വരുത്തുക.ശരി, നമ്മുടെ പരിപാടി കഴിഞ്ഞു.ഇനി Internet Explorer ഒന്നു ഓപ്പണ്‍ ചെയ്ത് നോക്കു..... പാസ്സ് വേര്‍ഡ് ചോദിക്കുന്നില്ലേ....ഇനി നമ്മുടെ സിസ്റ്റത്തില്‍ നിന്നും ആരും ഓപ്പണ്‍ ചെയ്യില്ല. http://i925.photobucket.com/albums/ad93/ucsycybersmiley/11.gif

സ്വകാര്യതയും പണയപ്പണ്ടം



തന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്. പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.
------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.
സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.
സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബൈയില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.
നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു.

നാളെ.
ചാറ്റിങ് മുറിയിലെ ചതിക്കുഴികള്‍

Tuesday, December 28, 2010

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ്!



ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
അവര്‍ കാണാമറയത്തേക്ക്
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!
മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

സൈലന്റ് മോഡ്!
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്
സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.

നാളെ : സ്വകാര്യതയും പണയപ്പണ്ടം
courtesy:

Saturday, December 25, 2010

'സ്‌നേഹസമൂഹം സുരക്ഷിത നാട്': ഐ.സി.എഫ്. ഓപ്പണ്ഫോ.റം ഒരുമയുടെ സന്ദേശമായി







ജിദ്ദ: 'സ്‌നേഹ സമൂഹം സുരക്ഷിത നാട്' എന്ന പ്രമേയത്തില്‍ ജിദ്ദ ഐ.സി.എഫ് ആചരിച്ചു വരുന്ന സൗഹൃദ തീരം ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഷറഫിയ്യ മര്ഹപബയില്‍ സംഘടിപ്പിച്ച ഓപ്പണ്ഫോ്റം വിവിധ മത രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങള്ക്കി്ടയില്‍ ജാഗരണ സംഗമ വേദിയായി. ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ കണ്ടുവന്നിരുന്ന പരസ്പര കൂട്ടായ്മയുടേയും സഹവര്ത്തി ത്തന്റേയും നല്ല ഓര്മ്മേകള്‍ സ്മരിച്ചു കൊണ്ട് പുതിയ തലമുറയില്‍ ഈ സന്ദേശം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഫോറത്തില്‍ അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവരും പറഞ്ഞു. യഥാര്ത്ഥ ഇസ്‌ലാമിക സന്ദേശം മറച്ചു വെച്ച് കൊണ്ട് സ്വാര്ത്ഥ ലാഭങ്ങള്ക്ക് വേണ്ടി സമൂഹത്തെ അക്രമത്തിലേക്കും ഭീകരതയിലേക്കും നയിക്കുന്നത് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാത്തവരും തെറ്റിദ്ധരിക്കപ്പെട്ടവരുമാണ്. എല്ലാ മതങ്ങളും നന്മയാണ് ലക്ഷ്യം വെക്കുന്നത്. പരസ്പര വിദോഷം വളര്ത്തുപന്നതിനോ തമ്മില്‍ തല്ലുന്നതിനോ ഒരു മതവും കല്പിക്കുന്നില്ല.
ഇരുപത് വര്ഷനത്തോളമായി പൂര്ണ്ണവ സമാധാനത്തോടും സുരക്ഷയോടും കൂടി ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യയില്‍ ജോലി ചെയ്ത് ജീവിക്കുന്ന തന്റെ അനുഭവത്തില്‍ ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശം നേരിട്ട് അനുഭവിച്ചതാണെന്നും കഴിഞ്ഞ വര്ഷളങ്ങളില്‍ ഇവിടുത്തെ ബഹുവന്ദ്യ രാജാവ് വിവിധ മതനേതാക്കളെ ഉള്പ്പെ ടുത്തി നടത്തിയ മതകൂട്ടായ്മ തന്നെയാണ് ഐ.സി.എഫ് സംഘടിപ്പിച്ച സൗഹൃദ തീരം പരിപാടി അറിഞ്ഞപ്പോള്‍ എനിക്ക് ഓര്മ്മാ വരുന്നതെന്നും ഇത്തരം സംഗമങ്ങളിലൂടെ സൗഹൃദ ഗ്രാമങ്ങള്‍ നിലനിറുത്തേണ്ടതുണ്ടെന്നും ഫോറത്തില്‍ സംസാരിച്ച ഗോപിനാഥ് നെടുങ്ങാടി (സൗഹൃദയ സംഘം) പറഞ്ഞു. പുരാണങ്ങളിലും ചരിത്രങ്ങളിലും ഇല്ലാത്ത ഭീകരവാദ പ്രവര്ത്തയനങ്ങള്ക്ക് പിന്നില്‍ മതം പഠിക്കാത്തവരും അറിവില്ലാത്തവരുമാണെന്നും പരസ്പരം സഹകരിച്ച് ജീവിക്കുന്നതിന്ന് ഒരു മതവും എതിരല്ലെന്നും നവോദയയെ പ്രതിനിധീകരിച്ച് സംസാരിച്ച ദേവദാസ് മേനോന്‍ അഭിപ്രായപ്പെട്ടു. ഇതര മതസ്ഥരുമയി പൂര്വ്വധ കാലം തൊട്ടേ ഐക്യവും സഹവര്ത്തി ത്തവും നിലവിലുണ്ട് ഒറ്റപ്പെട്ട വിരുദ്ധ സംഭവങ്ങള്‍ മുസ്‌ലിം നേതൃത്വത്തിനെതിരെ ഉന്നയിച്ച് കൂടുതല്‍ സങ്കിര്ണ്ണദമാക്കുന്നത് ഇല്ലാതാക്കണമെന്നും മതങ്ങള്ക്കി്ടയിലുള്ള പരസ്പര സൗഹൃദം പോലെ തന്നെ സമൂദായത്തിനിടയിലുള്ള ഭിന്നതകള്ക്കും പരിഹാരം കാണണമെന്നും അക്രമവും തീവ്രവാദവും ഒഴിവാക്കണമെന്നും പി.ടി മുഹമ്മദ് (കെ.എം.സി.സി) പറഞ്ഞു.

ഒരു സമുദായത്തെ മാത്രം ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് നടത്തുന്ന പ്രചാരണങ്ങളും പ്രത്യേകിച്ച് പത്രമാധ്യമങ്ങളുടെ പക്ഷം ചേര്ന്നു ള്ള ഇടപെടലുകളും അക്രമത്തെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇതിനെതിരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും ബസ് കത്തിക്കല്‍ സംഭവത്തേയും തെഹല്കാര റിപ്പോര്ട്ടണര്‍ ഷാഹിനക്കെതിരെയുള്ള നടപടിയേയും ഉദാഹരണപ്പെടുത്തി കുഞ്ഞാവുട്ടി എ. ഖാദിര്‍ (ഐ.എം.സി.സി) പറഞ്ഞു. രാഷ്ട്രീയമായയും മതപരമായും വര്ക്ഷീ യമായുമൊക്കെ ചേരിതിരിഞ്ഞ് പരസ്പരം കൊലവിളി നടത്തുന്നത് മനുഷ്യവര്ക്ഷതത്തിന് തന്നെ നാശമാണെന്നും അതില്ലാതാക്കാന്‍ ഇത്തരം ജാഗരണ സമിതികള്‍ എല്ലായിടത്തും ഉണ്ടാവണമെന്നും കലാ സാഹിതിയുടെ പ്രതിനിധി റോയ് മാത്യൂ പറഞ്ഞു. എല്ലാ മീഡിയകളും കൂടി മുസ്‌ലിം ഭീകരതയെ വലുതാക്കി കാണിക്കുകയാണെന്നും എന്നാല്‍ ഹിന്ദു തീവ്രവാദത്തെ പരാമര്ശിലക്കാതെ വിടുകയാണെന്നും അതിനെതിരെ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രാസ്സും അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ ചൂട്ടിക്കാട്ടി ഒ.ഐ.സി.സി പ്രതിനിധിയായി സംസാരിച്ച ബശീര്‍ അഹ്മദ് സംസാരിച്ചു.
പത്രങ്ങള്‍ പരമാവധി സംഘര്ഷംണ ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിക്കാറുള്ളതെന്നും മതങ്ങള്‍ തമ്മില്‍ സംഘര്ഷലമുണ്ടാവുമ്പോള്‍ അത് വ്യാപിക്കാതിരിക്കാന്‍ ചില നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊതുവായി ആരോപണത്തിന്ന് ഉപയോഗിക്കരുതെന്നും പത്രപ്രതിനിധി ഉസ്മാന്‍ ഇരുമ്പുഴിപറഞ്ഞു
സമാധാനത്തിന്റെ സന്ദേശ വാഹകരായ മുസ്‌ലിംകളെ ഭീകരവാദികളും അക്രമികളുമായ ഒരു വിഭാഗം നിരന്തരം പീഡിപ്പിച്ചപ്പോള്‍ സഹിക്കവെയ്യാതെ പ്രതിരോധിച്ച ബദ്‌റിലേയു ഉഹ്ദിലേയും സ്വാതന്ത്ര്യ സമരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഭീകരതക്ക് പ്രേരിപ്പിക്കുന്നതിന്റെ പിന്നില്‍ ഹിഢന്‍ അജണ്ടയാണുള്ളതെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഐ.സി.എഫ് ജിദ്ദാ ഘടകം വൈസ് പ്രസിഡണ്ട് മുഹ്‌യദ്ദീന്‍ സഅദി കെട്ടൂക്കര അഭിപ്രായപ്പെട്ടു.
മുസ്‌ലിം സൈന്യത്തോടൊപ്പം ഇത്തരം യുദ്ധങ്ങളില്‍ പങ്കെടുത്ത ജൂതന്മാരേയും മറ്റു സമുദായക്കാരേയും അദ്ദേഹം ഉദാഹരണപ്പെടുത്തി. പരസ്പരം ഇടപഴകിയും അന്യോനം സഹവര്ത്തി ത്തോടെയും സഹോദരന്മമാരെയും പോലെ ജീവിക്കാനാണ് ഇസ്‌ലാം മനുഷ്യരോട് നിഷ്‌കര്ശിണക്കുന്നത്. മത പണ്ഡിതര്‍ നിര്ദ്ദേ ശിക്കുന്ന ശാസനകള്‍ അംഗീകരിക്കാതെയും വേദ ഗ്രന്ഥങ്ങള്ക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്കിിയും പാരമ്പര്യ മുസ്‌ലിം നേതൃത്വത്തെ അവഗണിച്ചും സ്വയം നേതാവായി പൊതു സമൂഹത്തെ ഭീകരവാദത്തിലക്ക് നയിച്ച് അക്രമം നടത്തുന്നവരുമാണ് സമൂഹത്തെ നാശത്തിലേക്ക് വിടുന്ന കാര്യങ്ങള്ക്ക്ം ഉത്തരവാദികളെന്നും തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തില്‍ സൗഹൃദം വീണ്ടെടുത്ത് ഒത്തൊരുമയോടെ മുന്നോട്ട് പോവണമെന്നും അദ്ദേഹം ഉണര്ത്തി . പക്ഷെ ഈ സൗഹൃദം മറ്റൊരു സമുദായക്കാരന്റെ ആരാധനാലയങ്ങളില്‍ പോയി ആരാധിച്ചോ മറ്റൊരുത്തന്റെ ആരാധനകള്‍ അനുകരിച്ചോ അല്ല മറിച്ച് ഓരോരുത്തന്റെയും വിശ്വാസങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള പരസ്പര സഹവര്ത്തിോത്തമാണ്. മറിച്ചുള്ള അനുകരണവും കാട്ടിക്കൂട്ടലുകളും പരിഹാസവും അതിക്രമവുമാണ്.

ഇസ്‌ലാമിന്റെ സന്ദേശവാഹകന്‍ മുഹമ്മദ് നബി(സ) യുദ്ധ വേളകളില്‍ മറ്റു സമുദായങ്ങളില്‍ നിന്ന് മേലങ്കി കടം വാങ്ങിയിരുന്നതും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നതും അന്യമതസ്ഥരുടെ ആരാധനാലയങ്ങള്ക്ക്ി സംരക്ഷണം നല്കി്യിരുന്ന നിരവധി മുസ്‌ലിം നേതാക്കളെുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപുരോഗതിക്കും രാജ്യ നന്മക്കും മനുഷ്യ സമൂഹത്തെിന്റെ ഒന്നടങ്കം നന്മയും ലക്ഷ്യം വെച്ച് കൊണ്ട് പ്രവാചകര്‍ കാണിച്ച് മാര്ക്ഷ നിര്ദ്ദേ ശങ്ങള്‍ അദ്ദേഹം വിവരിച്ചു. മനുഷ്യര്‍ ഒരു പിതാവിന്റേയും മാതാവിന്റേയും സന്തതികളാണെന്ന വിശുദ്ധ ഖുര്ആചനിക വചനം തന്നെ ആദ്യന്തികം സഹവര്ത്തി ത്തവും സ്‌നേഹവും സമൂഹത്തിന്റെ പരസ്പര സൗഹൃദ അനിവാര്യതയും സൂചിപ്പിക്കുന്നു.

സമുദായങ്ങള്ക്കികടയിലും അക്രമത്തെ ആരും പ്രേരിപ്പിക്കുന്നില്ല. ഓരോരുത്തരുടേയും ആശയങ്ങള്‍ വ്യത്യസ്തമാവുമ്പോല്‍ വേര്തിിരിഞ്ഞ് പ്രവര്ത്തിവക്കുന്നുണ്ടാവും. അതിന്റെ പേരില്‍ പരസ്പരം അതിക്രമം നടത്തരുത്. മറ്റൊരുത്തനെ പ്രയാസത്തിലാക്കുന്നത് അക്രമം തന്നെയാണ്. സംഘടനകള്‍ പരസ്പരം അച്ചടക്ക നടപടികള്‍ സ്വീകരിച്ചേക്കാം. പക്ഷെ തന്റേതല്ലാത്ത ഗ്രൂപ്പുകളൊക്കെ നശിക്കണമെന്ന് പ്രവണത അക്രമമാണ്. അക്രമം നടത്തുന്നവര്ക്കെ തിരെ ന്യായമായാണ് പ്രതികരിക്കേണ്ടത്. മറിച്ച് അക്രമം നടത്തുന്നവര്ക്കെ തിരെ സ്വയം നടപടികളെടുക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കോടതിയും നിയമവ്യവസ്ഥയും നിലനില്ക്കുമന്ന രാജ്യത്ത് അക്രമങ്ങള്ക്കെ തിരെ കോടതിയെയാണ് സമീപിക്കേണ്ടത്. പകരം സ്വയം പ്രതിരോധവും പ്രതിരോധസേനയും ഉണ്ടാക്കുന്നതും പ്രതിരോധിക്കുന്നതും ഭീകരവാദമാണെന്നും ഭീകര വാദത്തെ ഇസ്‌ലാാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സേതു മാധവന്‍ (നവോദയ), ശ്രീജിത്ത് (ഒ.ഐ.സി.സി) ഡോക്ടര്‍ കെ. എം. മുഹമ്മദ് പുളിക്കല്‍ (എം.ഐ.എസ് ) മുജീബ് ഏ.ആര്‍ നഗര്‍, അബദുറഹ്മാന്മ‍ളാഹിരി, മുഹ്‌സിന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കേരള മുന്മുുഖ്യമന്ത്രിയും കോണ്ഗ്ര സ് നേതാവുമായ കെ.കരുണാകരന്റെ വിയോഗത്തില്‍ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി അബ്ദുല്‍ ഖാദിര്‍ തിരുനാവായ സ്വാഗതവും അബ്‌റബ്ബ് ചെമ്മാട് നന്ദിയും പറഞ്ഞു.
by Musthafa K.T Peruvelloor

Wednesday, December 22, 2010

നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ...


മസ്‌കത്ത്: മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളോട് തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്നും പഴയ സമദൂര സിദ്ധാന്തം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി. മര്‍കസ് സമ്മേളന പ്രചാരണത്തിന് മസ്‌കത്തിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മറ്റു സംഘടനകള്‍ തങ്ങളുടെ നേരെ വെച്ചുപുലര്‍ത്തിയിരുന്ന സമീപനങ്ങള്‍ മാറ്റുകയും തെറ്റിദ്ധാരണകള്‍ തിരുത്തി സഹകരിക്കുകയുമാണ് ചെയ്യുന്നതെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മര്‍കസ് എക്‌സലന്‍സി ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് പോലെ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ ഇ. അഹമ്മദും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഇത് തങ്ങളുടെ നയം മാറ്റമല്ലെന്ന് കാന്തപുരം പറഞ്ഞു.
രാജ്യ നന്മക്കായി രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരുമായും സഹകരിക്കാന്‍ തയാറാണ്. രാഷ്ട്രീയ രംഗത്തും അല്ലാതെയും നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഇത്തരം സഹകരണങ്ങള്‍ ഏറെ അത്യാവശ്യമാണ്-അദ്ദേഹം പറഞ്ഞു.
12,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാരന്തൂര്‍ മര്‍കസ് മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മര്‍കസിന് ശാഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടക്കുന്ന 33ാം വാര്‍ഷിക-15ാം ബിരുദദാന സമ്മേളനം ഝാര്‍ഖണ്ട് ഗവര്‍ണര്‍ എം.ഒ.എച്ച്് ഫാറൂഖ് ഉദ്ഘാടനം ചെയ്യും. പുതുതായി നിര്‍മിച്ച കമ്യൂണിറ്റി കോളജ് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ഉദ്ഘാടനം ചെയ്യുമെന്നും സയന്‍സ് കോളജിന്റെ തറക്കല്ലിടല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ നിര്‍വഹിക്കുമെന്നും കാന്തപുരം അറിയിച്ചു. കേരള വ്യവസായ മന്ത്രി അടക്കമുള്ള പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രണ്ടാം ദിവസം ഉച്ചക്ക് നടക്കുന്ന രാജ്യ സുരക്ഷാ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ശ്രീധരന്‍ പിള്ള, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ്, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിയോട്, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, ഷാജു ജമാലുദ്ദീന്‍, നിസാര്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

Tuesday, December 21, 2010

Indian Driving License is valid in Saudi Arabia


റിയാദ്: വിദേശത്തെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അതുപയോഗിച്ച് തന്നെ സൗദിയിലും വാഹനമോടിക്കാനുള്ള നിയമത്തിന് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം ആല്‍ശൈഖിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗമാണ് സൗദി ട്രാഫിക് നിയമത്തിലെ സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

സൗദി ട്രാഫിക് നിയമത്തിലെ ഒന്നാം ഘണ്ഡിക, 41ാം ഭാഗത്തിന്റെ ഭേദഗതിക്ക് ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം കൗണ്‍സില്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നു.

1968ലെ വിയന്ന കരാറനുസരിച്ച് അന്തര്‍ദേശീയ ട്രാഫിക് നിയമത്തിന്റെ ഭാഗമായി അന്യദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് കരാറില്‍ ഒപ്പ്‌വെച്ച ഇതര രാജ്യങ്ങളിലും വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരിക്കും. സൗദി ട്രാഫിക് നിയമത്തിലെ ഒന്നാം ഘണ്ഡിക, 41ാം അനുഛേദം ഇത്‌വരെ ഇതിന് വിഘാതമായുണ്ടായിരുന്നത്. ഇതിന്റെ ഭേദഗതിയാണ് ഇന്നലെ ശൂറാ കൗണ്‍സില്‍ അംഗീകരിച്ചത്. ഇതനുസരിച്ച് വിയന്ന കരാറില്‍ ഒപ്പ് വെച്ച രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്തെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ സൗദിയിലും വാഹനമോടിക്കാന്‍ അനുമതിയുണ്ടായിരിക്കും. എന്നാല്‍ സൗദിയിലെ ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ വിദേശ ലൈസന്‍സ് ഉടമകളും ബാധ്യസ്ഥരായിരിക്കുമെന്ന് ശൂറാ കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ഗാമിദി പറഞ്ഞു.



THE COUNTRIES SIGNED IN THE VIANNA CONVENTION ARE:

The Vienna Convention on Road Traffic was done at Vienna on 8 November 1968. Since its entry into force on 21 May 1977, in signatory countries ("Contracting Parties") it replaces previous road traffic Conventions, notably the 1949 Geneva Convention on Road Traffic, in accordance with Article 48 of the Convention.

Aden Colony British Guyana (ADN)
Albania (AL)
Alderney (GBA)
Algeria (DZ)
Argentina (RA)
Australia (AUS)
Austria (A)
Bahamas
Bahamas (BS)
Bailwick of Guernsey (GBG)
Bangladesh (BD)
Barbados (BDS)
Belgian Congo (RCB)
Belgium (B)
Benin (DY)
Botswana (RB)
Brazil (BR)
British Honduras (BH)
Brune (BRU)
Bulgaria (BG)
Côte d'Ivoire (CI)
Cambodia (K)
Cameroons under French mandate
Canada (CDN)
Central African Republic (RCA)
Chile (RCH)
China (RC)
Costa Rica (CR)
Cuba (geen letters)
Cyprus (CY)
Czech Republic (CZ)
Democratic Republic of the Congo (CGO)
Denmark (DK)
Dominican Republic (DOM)
Ecuador (EC)
Egypt (ET)
Estonia (EST)
Faroe Islands (FO)
Federation of Rhodesia and Nyasaland
Fiji (FJI)
Finland (SF)
France including French overseas territories (F)
Gambia (WAG)
Georgia (GE)
Germany (D)
Ghana (GH)
Gibraltar (GBZ)
Greece (GR)
Grenada (WG)
Guatemala (GCA)
Haiti (RH)
Holy See (V)
Hong Kong (HK)
Hungary (H)
Iceland (IS)
India (IND)
Indonesia (RI)
Iran, Islamic Republic of (IR)
Ireland (IRL)
Isle of Man (GBM)
Israel (IL)
Italy (I)
Jamaica (JA)
Japan (J)
Jordan (HKJ)
Kazakhstan (KAZ)
Kenya (EAK)
Kyrgyzstan (KS)
Lao, People’s Democratic Republic (LAO)
Latvia (LV)
Lebanon (RL)
Lesotho (LS)
Lithuania (LT)
Luxembourg (L)
Madagascar (RM)
Malawi (MW)
Malaysia (MAL)
Mali (RMM)
Malta (M)
Mauritius (MS)
Mexico (MEX)
Monaco
Mongolia(MNG)
Morocco (MA)
Myanmar (BUR)
Namibia (NAM)
Netherlands (NL)
Netherlands Antilles (NA)
Netherlands New Guinea
New Zealand (NZ)
Nicaragua (NIC)
Niger (NG)
Nigeria (WAN)
North Borneo
Norway (N)
Okinawa
Pakistan (PAK)
Papua New Guinea (PNG)
Paraguay (PY)
Peru (PE)
Philippines (PI)
Poland (PL)
Portugal (P) all overseas provinces excluding Macau
Principality of Andorra (AND)
Republic of Korea (ROK)
Romania (R)
Russian Federation (SU)
San Marino (RSM)
Senegal (SN)
Serbia (SRB)
Seychelles (SY)
Sierra Leone (WAL)
Singapore (SGP)
Slovakia (SK)
South Africa (ZA)
South West Africa
Southern Rhodesia (RSR)
Spain including African localities and provinces (E)
Sri Lanka (CL)
St. Lucia (WL)
St. Vincent (WV)
States of Jersey (GBJ)
Surinam (SME)
Swaziland (SD)
Sweden (S)
Switzerland (CH)
Syrian Arab Republic (SYR)
Tanganyika (EAT)
Thailand (T)
The Trust Territory of Western Samoa (WS)
Togo (TG)
Trinidad and Tobago (TT)
Trust Territory of Rwanda/ Urundi (RWA)
Tunisia (TN)
Turkey (TR)
Uganda (EAU)
Ukraine (UA)
United Arab Emirates (UAE)
United Kingdom of Great Britain and Northern Ireland (GB)
United States of America (USA) all the territories for the international relations of which the United States of America is responsible
Uruguay (U)
Venezuela (YV)
Winward Islands
Zambia (RNR)
Zanzibar (EAZ)
Zimbabwe (ZW)
As received by an Email....

Please check authenticity.

Monday, December 20, 2010

കര്‍ക്കരെയുടെ മരണം: ഇരുട്ടില്‍ തപ്പി പൊലീസ്

മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കാനാകാതെ മുംബൈ പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും വിയര്‍ക്കുന്നു. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും അബു ഇസ്മായിലുമാണെന്ന് പറയുമ്പോഴും ഇത് ഉറപ്പിക്കുന്ന തെളിവുകളൊന്നും മുംബൈ പൊലീസിന്റെ കൈവശമില്ല. കര്‍ക്കരെക്ക് ഏറ്റ വെടിയുണ്ടകള്‍ പൊലീസിന്റെതോ ഭീകരരുടേതോ എന്ന് തിരിച്ചറിയാന്‍ അവ ഫോറന്‍സിക് പരിശോധനക്കുപോലും അയച്ചിരുന്നില്ല. ഇക്കാര്യം ഭീകരാക്രമണ കേസില്‍ പ്രത്യേക കോടതി ജഡ്ജി എം.എല്‍. താഹിലിയാനി തന്റെ വിധി പ്രസ്താവത്തില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട മൊഴികളും ആക്രമണ ദിവസത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകളും പൊലീസിന്റെയും സര്‍ക്കാറിന്റെയും വാദങ്ങള്‍ക്ക് പ്രതികൂലമാണ്. കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മര്‍മപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ക്കരെ ഭീഷണിനേരിട്ടതുമായി ബന്ധപ്പെട്ടും മറ്റുമുള്ള രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തതോടെ മുംബൈ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും പരക്കംപായുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉയര്‍ത്തിവിട്ട വിവാദമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പൊലീസിനെയും കുഴക്കുന്നത്.
ഭീകരാക്രമണ ദിവസം കര്‍ക്കരെ കാമാഹോസ്‌പിറ്റല്‍ പരിസരത്ത് എത്തിയതുതന്നെ ദുരൂഹതയായി തുടരുകയാണ്. ആരാണ് കര്‍ക്കരെയെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട അഡീഷനല്‍ പൊലീസ് കമീഷണര്‍ അശോക് കാംതെയെയും സംഭവ സ്ഥലത്തേക്ക് വിട്ടതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുകയായിരുന്ന ട്രൈഡന്റ് ഹോട്ടല്‍ പരിസരത്തേക്ക് ചെല്ലണമെന്ന അന്നത്തെ പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂറിന്റെ നിര്‍ദേശമുണ്ടായിട്ടും കാംതെയെ കാമാ ഹോസ്‌പിറ്റല്‍ പരിസരത്തേക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് വഴിതിരിക്കുകയായിരുന്നു. കാംതെക്ക് വെടിയേറ്റത് അക്രമികള്‍ ഉപയോഗിച്ച തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കര്‍ക്കരെ, സീനിയര്‍ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വിജയ് സലസ്‌കര്‍ എന്നിവര്‍ക്ക് വെടിയേറ്റത് ആരില്‍നിന്നാണെന്നതിന് തെളിവില്ല.
കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സംഭവസമയത്ത് അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കാണാതാവുകയും ചെയ്തു. ജാക്കറ്റ് കാണാതായതും വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും നടന്നു. ഈ കേസിലെ മുഖ്യസാക്ഷി ജെ.ജെ മെഡിക്കല്‍ കോളജിലെ തൂപ്പുകാരന്‍ മൊഴിമാറ്റിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ജാക്കറ്റ് ഉപേക്ഷിച്ചതാണെന്നു കരുതി അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞെന്നായിരുന്നു സാക്ഷിയുടെ ആദ്യമൊഴി. എന്നാല്‍, പിന്നീട് അത്തരം ജാക്കറ്റ് കണ്ടിട്ടേ ഇല്ലെന്നും ആദ്യമൊഴി സമ്മര്‍ദം മൂലമായിരുന്നുവെന്നും സാക്ഷി പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍റൂം രേഖകളുടെ വെളിച്ചത്തില്‍ അശോക് കാംതെയുടെ വിധവ വിനീത പുസ്തകമെഴുതി രംഗത്തെത്തിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി. വിനീതയുടെ പുസ്തകത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി രാകേശ് മാരിയയാണ് ഇന്ന് എ.ടി.എസ് മേധാവി. കര്‍ക്കരെയുടെ മരണം അടക്കമുള്ള ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്.

ഫൈസല്‍ വൈത്തിരി

Courtesy:www.madhyamamonline.com

Wednesday, December 15, 2010

Monday, December 6, 2010



Courtesy:http://www.manoramaonline.com

Sunday, December 5, 2010

അലീഗഢ് പ്രവേശ പരീക്ഷ 19ന്; അപേക്ഷകര്‍ 410




പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാല പ്രത്യേക കേന്ദ്രത്തിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ നല്‍കിയത് 410 പേര്‍. പ്രവേശ പരീക്ഷ ഡിസംബര്‍ 19ന് നടക്കും. രാവിലെ പത്തിന് ബി.എ.എല്‍.എല്‍.ബി പരീക്ഷയും ഉച്ചക്ക് രണ്ടിന് എം.ബി.എ പരീക്ഷയുമാണ് നടക്കുക. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. 200 മാര്‍ക്കിനാണ് പരീക്ഷ. ഓരോ കോഴ്‌സിനും 60 സീറ്റുകളാണുള്ളത്.
കേരളത്തിലെ പരീക്ഷാ കേന്ദ്രമായ കോഴിക്കോട് ഫാറൂഖ് കോളജില്‍ 250 പേര്‍ പരീക്ഷയെഴുതും. ജനുവരി പകുതിയോടെ പെരിന്തല്‍മണ്ണയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങും. രണ്ടാംഘട്ടം ഏറ്റെടുക്കുന്ന ഭൂമിയുടെ കൈമാറ്റച്ചടങ്ങും ചേലാമലയില്‍ കാമ്പസിന് ശിലാസ്ഥാപനവും ഒരുമിച്ച് നടത്താനാണ് തീരുമാനം. താല്‍ക്കാലിക കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. ദിവസങ്ങള്‍ക്കകം കെട്ടിടം സജ്ജമാകും.

സര്‍കോസിമാര്‍ക്ക് മകനെ വേണമെന്ന്



ഫാതേപൂര്‍ സിക്രി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസിയും പ്രഥമ വനിത കാര്‍ല ബ്രൂണിയും ഫാതേപൂര്‍ സിക്രിയിലെ സലിം ചിസ്തി ദര്‍ഗ സന്ദര്‍ശിച്ചു. ആണ്‍കുഞ്ഞിനെ വേണമെന്ന് പ്രാര്‍ത്ഥിച്ചാണ് ഇരുവരും ദര്‍ഗയിലെത്തിയത്.

സലിം ചിസ്തി ദര്‍ഗയില്‍ നഗ്‌നപാതരായ് എത്തിയ ഇരുവരും 20 മിനിറ്റോളം അവിടെ ചിലവഴിച്ചു. സൂഫി സംഗീതവും കേട്ട ശേഷമാണ് മടങ്ങിയത്. ദര്‍ഗയിലെ പ്രധാന പുരോഹിതന്‍ പീര്‍ സാദ റയിസ് മിയാന്‍ ചിസ്തിയും അദ്ദേഹത്തിന്റെ രണ്ടുമക്കളും ചേര്‍ന്നാണ് ഇരുവരെയും സ്വീകരിച്ചത്.

2008 ഫെബ്രുവരിയില്‍ വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. മുന്‍ വിവാഹത്തില്‍ സര്‍കോസിക്ക് മൂന്നും കാര്‍ലക്ക് ഒരുമകനുമുണ്ട്.

സന്താന ഭാഗ്യത്തിനായി അക്ബര്‍ ചക്രവര്‍ത്തി ഈ ദര്‍ഗയിലെത്തി പീര്‍ ഷെയ്ക് സലിമിന്റെ അനുഗ്രഹം തേടി. അക്ബറിന് മൂന്ന് മക്കള്‍ ജനിക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു. അങ്ങനെ അക്ബറിനുണ്ടായ മകനാണ് സലിം എന്ന് പേരിട്ട് പില്‍ക്കാലത്ത് ജഹാംഗീര്‍ ചക്രവര്‍ത്തി ആയത്. ഇതോടെയാണ് ദര്‍ഗ പ്രശസ്തമായത്.


--------------------------------------------------------------------------------
Cortesy : http://www.madhyamam.com/news/22757/101206

Thursday, December 2, 2010

Tuesday, November 30, 2010

ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു


ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു


കേ­സ­ന്വേ­ഷ­ണം പോ­ലീ­സിന്‍­റെ ജോ­ലി തന്നെ­യാ­ണ് ,അ­ത് മാ­ധ്യ­മ­ങ്ങ­ളു­ടെ ജോ­ലി ആണെ­ന്ന ഒരു തെ­റ്റി­ദ്ധാ­ര­ണ­യും എനി­ക്കി­ല്ല. പക്ഷെ പോ­ലി­സ് പറ­യു­ന്ന കഥ­കള്‍ സാ­മാ­ന്യ­യു­ക്തി­ക്ക് നി­ര­ക്കാ­തെ വരു­മ്പോള്‍ മാ­ധ്യ­മ­ങ്ങള്‍ അവ­രു­ടെ­തായ രീ­തി­യില്‍ അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തി എന്ന് വരും .അ­തൊ­രു പു­തിയ കാ­ര്യ­മ­ല്ല .തെ­ഹല്‍­ക­യു­ടെ ­റി­പ്പോര്‍­ട്ടര്‍ എന്നെ നി­ല­യില്‍ ഞാന്‍ ചെ­യ്ത­തും അതാ­ണ്‌.
പി­ഡി­പി നേ­താ­വ് അബ്ദില്‍ നാ­സ്സര്‍ ­മ­ദ­നി­ കു­ട­കി­ലെ ലക്കേ­രി എസ്റെ­റ്റില്‍ വെ­ച്ച് തടി­യ­ന്റ­വി­ടെ നസീ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച നട­ത്തി എന്നും ബം­ഗ്ലൂര്‍ സ്ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്തു എന്നും ആണ് പ്ര­ത്യേക അന്വേ­ഷണ സം­ഘം സമര്‍­പ്പി­ച്ച ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്ന­ത്. കൊ­ച്ചി­യില്‍ വാ­ട­ക­യ്ക്ക് താ­മ­സി­ച്ചി­രു­ന്ന വീ­ട്ടില്‍ വെ­ച്ചും കൂ­ടി­ക്കാ­ഴ്ച നട­ത്തി­യ­താ­യി ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്നു­ണ്ട് .കൊ­ച്ചി­യില്‍ മദ­നി താ­മ­സി­ച്ചി­രു­ന്ന വീ­ടി­ന്റെ ഉട­മ­സ്ഥ­നായ ,ആ­ലുവ സ്വ­ദേ­ശി ജോ­സ് വര്‍­ഗീ­സി­ന്റെ­താ­ണ് ഇക്കാ­ര്യ­ത്തില്‍ പോ­ലീ­സു ഹാ­ജ­രാ­ക്കിയ സാ­ക്ഷി­മൊ­ഴി .ഇ­ങ്ങ­നെ ഒരു മൊ­ഴി താന്‍ ആര്‍­ക്കും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പറ­ഞ്ഞു ജോ­സ് നേ­ര­ത്തെ തന്നെ കോ­ട­തി­യെ സമീ­പി­ച്ചി­രു­ന്നു . മറ്റൊ­രു സാ­ക്ഷി­മൊ­ഴി മദ­നി­യു­ടെ സഹോ­ദ­ര­നും അന്‍­വാ­ര­ശ്ശേ­രി മത­പ­ഠന കേ­ന്ദ്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­ര­നും ആയി­രു­ന്ന മു­ഹ­മ്മ­ദ്‌ ജമാ­ലി­ന്റെ­താ­ണ്.­സ്ഫോ­ട­ന­ത്തി­നു ശേ­ഷം അതില്‍ പങ്കെ­ടു­ത്ത ചി­ല­രെ അന്‍­വാ­ര­ശ്ശേ­രി­യില്‍ ഒളി­വില്‍ താ­മ­സി­ക്കാന്‍ സഹാ­യി­ച്ചു എന്നും അതു­മാ­യി ബന്ധ­പ്പെ­ട്ടു മദ­നി തനി­ക്കു നിര്‍­ദേ­ശം നല്‍­കി­എ­ന്നും ജമാല്‍ മൊ­ഴി നല്‍­കി­യ­താ­യാ­ണ് ചാര്‍­ജ് ഷീ­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.
എന്നാല്‍ താന്‍ അങ്ങ­നെ ഒരു മൊ­ഴി­യെ നല്‍­കി­യി­ട്ടി­ല്ലെ­ന്നും അന്വേ­ഷണ ഉദ്ധ്യോ­ഗ­സ്ഥര്‍ തന്നെ കണ്ടി­ട്ട് പോ­ലു­മി­ല്ലെ­ന്നും കാ­ണി­ച്ചു മു­ഹ­മ്മ­ദ്‌ ജമാല്‍ കൊ­ല്ലം ശാ­സ്താം­കോ­ട്ട കോ­ട­തി­യില്‍ പരാ­തി നല്‍­കി­യി­രു­ന്നു­.ഇ­തി­നെ­ല്ലാം പു­റ­മേ കഴി­ഞ്ഞ പത്തു വര്‍­ഷ­ക്കാ­ല­ത്തി­നി­ടെ അബ്ദുല്‍ നാ­സ്സര്‍ മദ­നി­യു­ടെ രാ­ഷ്ട്രീയ കാ­ഴ്ച­പ്പാ­ടു­ക­ളില്‍ ഉണ്ടായ വ്യ­താ­സ­വും ശ്ര­ദ്ധേ­യ­മാ­ണ്.ഇ­ത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് 'കു­ട­ക് കഥ'­യു­ടെ നി­ജ­സ്ഥി­തി അന്വേ­ഷി­ക്കാന്‍ എന്നെ പ്രേ­രി­പ്പി­ച്ച­ത് .
ഇക്ക­ഴി­ഞ്ഞ പതി­നാ­റാം തി­യാ­തി­യാ­ണ് ഞാന്‍ കു­ട­കി­ലെ ഐഗൂര്‍ പഞ്ചാ­യ­ത്തില്‍ പോ­യ­ത് ,കും­ബുര്‍ ,ഹോ­സ­തോ­ട്ട തു­ട­ങ്ങിയ സ്ഥ­ല­ങ്ങ­ളില്‍ ഞങ്ങള്‍ യാ­ത്ര ചെ­യ്തു. അവി­ടെ­യു­ള്ള­വര്‍­ക്ക് മല­യാ­ളം അറി­യാന്‍ സാ­ധ്യത ഇല്ല എന്നാ­യി­രു­ന്നു എന്‍­റെ ധാ­ര­ണ. അതി­നാല്‍ തര്‍­ജ­മ­ക്ക്‌ വേ­ണ്ടി ഒരാ­ളെ കൂ­ടെ കൂ­ട്ടി­യു­രു­ന്നു . അയാ­ളു­ടെ­യും എന്റെ­യും ഒരു പൊ­തു­സു­ഹൃ­ത്തും കൂ­ടെ­വ­ന്നു . ആ നാ­ട്ടു­കാ­ര­നായ മറ്റൊ­രാള്‍ ‌ വഴി­കാ­ട്ടി­യാ­യും­.­ബി­ജെ­പി­ക്ക് വലിയ സ്വാ­ധീ­ന­മു­ള്ള ആ പ്ര­ദേ­ശ­ത്ത് പോ­യി നാ­ട്ടു­കാ­രോ­ട് വഴി ചോ­ദി­ച്ചാല്‍ ഒരു പക്ഷെ പോയ കാ­ര്യം നട­ക്കാ­തെ പോ­യേ­ക്കും എന്ന തോ­ന്നല്‍ ഉണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌ വഴി നന്നാ­യി അറി­യാ­വു­ന്ന ഒരാ­ളെ­യും കൂ­ട്ടി­യ­ത് .
ഇത്ര­യും കാ­ര്യ­ങ്ങള്‍ ഞാന്‍ വി­ശ­ദ­മാ­ക്കു­ന്ന­ത് ,എന്‍­റെ കൂ­ടെ ഒരു സം­ഘം PDP ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന പോ­ലി­സ് വാര്‍­ത്ത­യോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­യാ­ണ്.­പ­ത്ര­പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത‍ ശേ­ഖ­രി­ക്കാന്‍ പല­രു­ടെ­യും സഹാ­യം തേ­ടി എന്ന് വരും .അ­താ­രൊ­ക്കെ­യാ­ണെ­ന്നു വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നു പോ­ലീ­സ് നിര്‍­ബ­ന്ധി­ക്കു­ന്ന­ത്‌ പത്ര­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ലം­ഘ­ന­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല .ഞാന്‍ മട­ങ്ങി­യെ­ത്തി രണ്ടു ദി­വ­സ­ത്തി­ന് ശേ­ഷം ഹോ­സ­തോ­ട്ട സര്‍­ക്കിള്‍ ഇന്‍­സ്പെ­ക്ടര്‍ എന്നെ വി­ളി­ച്ചു കൂ­ടെ­വ­ന്ന­വ­രു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വേ­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു .
അത് നല്കാന്‍ ഒരു­ക്ക­മ­ല്ലെ­ന്നും വേ­ണ്ടി വന്നാല്‍ കോ­ട­തി­യില്‍ പറ­ഞ്ഞു­കൊ­ള്ളാ­മെ­ന്നും ഞാന്‍ വ്യ­ക്ത­മാ­ക്കി .
തു­ടര്‍­ന്ന് രണ്ടു ദി­വ­സ­ങ്ങള്‍­ക്കു ശേ­ഷം കര്‍­ണാ­ട­ക­യി­ലു­ള്ള ചില സു­ഹൃ­ത്തു­ക്കള്‍ പറ­ഞ്ഞാ­ണ് കേ­സ് എടു­ത്തു എന്ന (പ­ത്ര)­വാര്‍­ത്ത ഞാന്‍ അറി­യു­ന്ന­ത് . കേ­ര­ള­ത്തി­ലെ ചില പത്ര­സു­ഹൃ­ത്തു­ക്കള്‍ പോ­ലീ­സില്‍ വി­ളി­ച്ച­പ്പോള്‍ ഇക്കാ­ര്യം അവര്‍ സ്ഥി­രീ­ക­രി­ച്ചു .

കും­ബൂ­രില്‍ നി­ന്നും മദ­നി കേ­സി­ലെ ഒരു പ്രോ­സി­ക്യൂ­ഷന്‍ സാ­ക്ഷി­യായ യോ­ഗ­ന­ന്ദ­യെ കണ്ടു മട­ങ്ങും വഴി ഹോ­സ­തോ­ട്ട സി ഐ യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒരു പോ­ലി­സ് സം­ഘം ഞങ്ങ­ളെ തട­ഞ്ഞു .ഇ­ത്ത­രം കാ­ര്യ­ങ്ങള്‍ ഇവി­ടെ നട­ക്കി­ല്ല എന്ന് കര്‍­ക്ക­ശ­മാ­യി പറ­ഞ്ഞ സി ഐ ആദ്യം ഹോ­സ­തോ­ട്ട സ്റെ­ഷ­നി­ലേ­ക്ക് വര­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു . എന്തു­കൊ­ണ്ട് എന്ന് ചോ­ദി­ച്ച­പ്പോള്‍ പോ­ലീ­സ് ആ ആവ­ശ്യ­ത്തില്‍ നി­ന്ന് പിന്‍­വാ­ങ്ങു­ക­യാ­യി­രു­ന്നു. ഞങ്ങള്‍ അവി­ടെ നി­ന്ന് മട­ങ്ങു­മ്പോള്‍ കു­റ­ച്ചു ദൂ­രം പോ­ലി­സ് പി­ന്തു­ട­രു­ക­യും ചെ­യ്തു .കു­റ­ച്ചു സമ­യ­ത്തി­ന് ശേ­ഷം മറ്റൊ­രു വാ­ഹ­ന­ത്തില്‍ ഞങ്ങള്‍ യാ­ത്ര തു­ട­രു­ക­യാ­യി­രു­ന്നു .

കു­ട­കില്‍ നി­ന്ന് മട­ങ്ങു­ന്ന വഴി രാ­ത്രി വൈ­കി സി­.ഐ. എന്നെ വി­ളി­ച്ച് ഞാന്‍ തീ­വ്ര­വാ­ദി ആണെ­ന്ന് സം­ശ­യ­മു­ണ്ടെ­ന്ന് വ്യ­ക്ത­മാ­ക്കി .എന്‍­റെ പ്രൊ­ഫ­ഷ­ണല്‍ ജീ­വി­ത­ത്തില്‍ ഇതാ­ദ്യ­മാ­ണ് ഒരു പോ­ലി­സ് ഓഫീ­സര്‍ നേ­രി­ട്ട് വി­ളി­ച്ച് ഇങ്ങ­നെ ഒരു ചോ­ദ്യം ഉന്ന­യി­ക്കു­ന­ത് . എന്‍­റെ ചീ­ഫ് എഡി­റ്റ­റു­ടെ നമ്പര്‍ വേ­ണ­മെ­ന്നും അദ്ദേ­ഹം ആവ­ശ്യ­പ്പെ­ട്ടു .

കേ­സ് എടു­ത്ത­തു­മാ­യി ബന്ധ­പ്പെ­ട്ടു എനി­ക്ക് ഔദ്യോ­ഗിക അറി­യി­പ്പൊ­ന്നും കി­ട്ടി­യി­ട്ടി­ല്ല. എന്താ­യാ­ലും ഇത് വള­രെ അപ­ക­ട­ക­ര­മായ പ്ര­വ­ണ­ത­യാ­ണ് എന്ന് പറ­യാ­തി­രി­ക്കാ­നാ­വി­ല്ല .പോ­ലി­സ് പറ­യു­ന്ന­തി­ന­പ്പു­റം അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തു­ന്ന മാ­ധ്യമ പ്ര­വര്‍­ത്ത­ക­രെ­(അ­ത് വഴി പൌ­ര­സ­മൂ­ഹ­തെ­യും ) പേ­ടി­പ്പി­ച്ചു നി­ശ്ശ­ബ്ദ­രാ­ക്കി­ക്ക­ള­യാം എന്ന് കരു­തു­ന്ന ഭര­ണ­കൂ­ടം ജനാ­ധി­പ­ത്യ­ത്തിന്‍­റെ ആരാ­ച്ചാര്‍ ആവു­ക­യാ­ണ് ചെ­യ്യു­ന്ന­ത് .

കര്‍­ണാ­ടക പോ­ലീ­സിന്‍­റെ നട­പ­ടി­യേ­ക്കാള്‍ എനി­ക്ക് അസു­ഖ­ക­ര­മാ­യി തോ­ന്നി­യ­ത് ഈ പ്ര­ശ്ന­ത്തെ ചില മാ­ധ്യ­മ­ങ്ങള്‍ സമീ­പി­ച്ച രീ­തി­യാ­ണ് . പോ­ലി­സ് പറ­ഞ്ഞു കൊ­ടു­ക്കു­ന്ന നു­ണ­ക്ക­ഥ­കള്‍ അത് പോ­ലെ പകര്‍­ത്തു­ക­യാ­ണ് ഇന്ന­ലെ കേ­ര­ള­കൌ­മു­ദി­യും മാ­തൃ­ഭു­മി­യും ചെ­യ്ത­ത് .കേ­സി­ലെ 'പ്ര­തി' പരി­ച­യ­മു­ള്ള ഒരു മാ­ധ്യമ പ്ര­വര്‍­ത്തക ആയി­ട്ട് പോ­ലും ഒരു അന്വേ­ഷ­ണ­വും നട­ത്താ­തെ വാര്‍­ത്ത‍ എഴു­തു­ന്ന­ത്‌ ലജ്ജാ­ക­ര­മാ­ണ് . ­മാ­തൃ­ഭൂ­മി­ എഡി­റ്റര്‍ ശ്രി കേ­ശ­വ­മേ­നോ­നെ വി­ളി­ച്ചു ഇക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ അദ്ദേ­ഹം വള­രെ മാ­ന്യ­മാ­യി പ്ര­തി­ക­രി­ക്കു­ക­യും ഖേ­ദം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു.
എല്ലാ വാര്‍­ത്ത­ക­ളും എല്ലാ ദി­വ­സ­വും ചീ­ഫ് എഡി­റ്റര്‍ കാ­ണ­ണ­മെ­ന്നി­ല്ല എന്ന് നമു­ക്ക­റി­യാം . പ്ര­സ്തുത റി­പ്പോര്‍­ട­റെ വി­ളി­ച്ചു സം­സ­രി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ന­ത്തെ പത്ര­ത്തില്‍ തി­രു­ത്ത്‌ കൊ­ടു­ക്കു­മെ­ന്നും അദ്ദേ­ഹം ഉറ­പ്പു നല്‍­കി .തു­ടര്‍­ന്ന് മാ­തൃ­ഭു­മി­യു­ടെ ബം­ഗ്ലൂര്‍ ലേ­ഖ­കന്‍ ബി­ജു­രാ­ജ് എന്‍­റെ വശം കേള്‍­ക്കു­ക­യും ചെ­യ്തു. തലേ­ന്ന് എന്‍­റെ ഫോണ്‍ നമ്പര്‍ കി­ട്ടി­യി­ല്ലെ­ന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തിന്‍­റെ വി­ശ­ദീ­ക­ര­ണം .ഫോണ്‍ നമ്പര്‍ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് 'സ­മ്മര്‍­ദ്ദം' മൂ­ലം വാര്‍­ത്ത‍ കൊ­ടു­ക്കേ­ണ്ടി വന്നു­വ­ത്രേ ,ആ­രു­ടെ സമ്മര്‍­ദ്ദം എന്ന ചോ­ദ്യ­ത്തി­ന് അദ്ദേ­ഹ­ത്തി­ന് മറു­പ­ടി ഉണ്ടാ­യി­രു­ന്നി­ല്ല . കര്‍­ണാ­ടക പോ­ലീ­സിന്‍­റെ സമ്മര്‍­ദ്ദ­മാ­ണോ അതോ ഡെ­സ്കില്‍ നി­ന്നു­ള്ള സമ്മര്‍­ദ്ദ­മാ­ണോ എന്ന­റി­യി­ല്ല , എന്താ­യാ­ലും രണ്ടാ­മ­ത്തെ­താ­വി­ല്ല എന്ന് ഞാന്‍ കരു­തു­ന്നു . കാ­ര­ണം ക്രോ­സ് ചെ­ക്ക്‌ ചെ­യ്യാന്‍ കഴി­യാ­ത്ത ഒരു ­വാര്‍­ത്ത തര­ണ­മെ­ന്ന് ഒരു ന്യൂ­സ്‌ ഡെ­സ്കും നിര്‍­ബ­ന്ധി­ക്കി­ല്ല എന്നാ­ണു ഇത്ര കാ­ല­ത്തെ പത്ര­പ്ര­വര്‍­ത്തന പരി­ച­യ­ത്തില്‍ നി­ന്നു ഞാന്‍ മന­സ്സി­ലാ­ക്കു­ന്ന­ത്‌ .

മദ­നി­യു­ടെ ­കു­ട­ക് സന്ദര്‍­ശ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട പോ­ലി­സ് കഥ­യെ­ക്കു­റി­ച്ച് ഞാന്‍ പല പ്ര­മുഖ പത്ര­പ്ര­വര്‍­ത്ത­ക­രോ­ടും സം­സാ­രി­ച്ചി­ട്ടു­ണ്ട് .അ­വ­രൊ­ക്കെ വള­രെ ആധി­കാ­രി­ക­മാ­യി തന്നെ മദ­നി കു­ട­കില്‍ പോ­യി­ട്ടു­ണ്ട് എന്ന് തറ­പ്പി­ച്ചു പറ­ഞ്ഞി­ട്ടു­ണ്ട് .പോ­ലി­സ് പറ­യു­ന്ന അതെ കഥ­യാ­ണ് ഒരു പര­മ­മായ സത്യം പോ­ലെ അവര്‍ തറ­പ്പി­ച്ചു പറ­യു­ന്ന­ത് . നമ്മു­ടെ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത­യു­ടെ ആധി­കാ­രി­ക­മായ ഉറ­വി­ടം ആയി ഭര­ണ­കൂ­ട­ത്തെ കണ്ടു തു­ട­ങ്ങി­യ­ത് എന്ന് മു­ത­ലാ­ണ്‌? വാര്‍­ത്ത ജന­ങ്ങ­ളില്‍ ആണെ­ന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു . വാര്‍­ത്ത­യു­ടെ ഏറ്റ­വും വലിയ സോര്‍­സും അവര്‍ തന്നെ­യാ­ണ് . ഭര­ണ­കൂ­ട­ത്തി­ന്റെ ഗൂ­ഡ­ലോ­ച­ന­കള്‍ ജന­ങ്ങള്‍ തന്നെ പു­റ­ത്തു കൊ­ണ്ട് വരും .അ­തിന്‍­റെ വാ­ഹ­ക­രാ­വുക എന്ന ദൗ­ത്യം മാ­ത്ര­മേ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്കു­ള്ളൂ എന്ന് ഞാന്‍ കരു­തു­ന്നു
­ഷാ­ഹിന കെ­.­കെ­

ഷാഹിന ഭീകരവാദിയാണെന്ന് കര്ണാടകം



ബാംഗ്ലൂര്, തിങ്കള്, 29 നവംബര് 2010( 09:40 IST )

ബാംഗ്ലൂര് സ്ഫോടനക്കേസില് അറസ്റ്റിലായി, ജയിലില് കഴിയുന്ന പിഡിപി നേതാവ് അബ്ദുള് നാസര് മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ പിന്മാറ്റാന് ശ്രമിച്ചുകൊണ്ട് മദനിയെ രക്ഷിക്കാന് ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകയും ഏഷ്യാനെറ്റിന്റെ മുന് ലേഖികയുമായ ഷാഹിനയ്ക്കെതിരെ കര്ണാടക പൊലീസ് രണ്ട് കേസുകള് ചാര്ജ്ജുചെയ്തിരിക്കുന്നു. മദനിക്കെതിരെ മൊഴി നല്കിയതായി പോലിസ് അവകാശപ്പെടുന്ന സാക്ഷികളെ, ഷാഹിന ഇപ്പോള് ജോലി ചെയ്തുകൊണ്ടിരിക്കുന്ന തെഹല്ക എന്ന മാസികയ്ക്ക് വേണ്ടി, നേരില് ചെന്നുകണ്ടു റിപോര്ട്ട് തയ്യാറാക്കിയ സംഭവത്തെ കേന്ദ്രീകരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

മദനിയെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന് കര്ണാടക പോലിസ് തെളിവായി ഉന്നയിച്ചവയില് പ്രധാനം കെകെ യോഗാനന്ദ്, കെ റഫീഖ് തുടങ്ങിയ കുടക് സ്വദേശികളുടെ മൊഴിയായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്യാന് കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീര് കുടകിലെ ലക്കേരി എസ്റ്റേറ്റില് സംഘടിപ്പിച്ചതായി പറയുന്ന ക്യാമ്പില് മദനി പങ്കെടുത്തതായി ഇവര് മൊഴി നല്കിയെന്നാണു പോലിസ് ഭാഷ്യം. ഇവരുടെ മൊഴി ആസ്പദമാക്കിയായിരുന്നു ബാംഗ്ലൂര് അതിവേഗ സെഷന്സ് കോടതി മദനിക്ക് ജാമ്യം നിഷേധിച്ചത്. എന്നാല്, സാക്ഷികളെ നേരില് ചെന്നുകണ്ട ഷാഹിനയോട്, മഅ്ദനിക്കെതിരായി മൊഴി നല്കിയെന്ന പോലിസിന്റെ അവകാശവാദം ഇവര് നിഷേധിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള റിപോര്ട്ട് ടെഹല്കയുടെ പുതിയ ലക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്

മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്മാറ്റാന് ശ്രമിച്ചു എന്ന ആരോപിച്ചാണ് കേസ്. ഷാഹിനയ്ക്കും കണ്ടാലറിയാവുന്ന മറ്റുനാലുപേര്ക്കുമെതിരെയാണ് കേസ്. ഒപ്പമുള്ള നാലുപേര് കോഴിക്കോടുള്ള പി.ഡി.പി പ്രവര്ത്തകരാണെന്ന് സംശയമുണ്ടെന്നാണ് ബാംഗ്ലൂര് സിറ്റി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞതായി റിപ്പോര്ട്ടുകളുണ്ട്.

ബിജെപി പ്രവര്ത്തകനായ യോഗാനന്ദിന് മദനിക്കേസില് താന് സാക്ഷിയാണെന്ന കാര്യം പോലും അറിയില്ലെന്നു ഷാഹിന പറയുന്നു. മറ്റൊരു സാക്ഷിയായ റഫീഖാവട്ടെ, തന്നെ നിര്ബന്ധിച്ചു മദനിക്കെതിരേ മൊഴി നല്കിക്കുകയായിരുന്നു പോലിസെന്നാണ് ഷാഹിനയോടു പറഞ്ഞത്. ലക്കേരി എസ്റ്റേറ്റില് തൊഴിലാളിയായ തന്നെ 2008-ല് അറസ്റ്റ് ചെയ്തു 15 ദിവസം പീഡിപ്പിച്ചതായി ഇയാള് പറഞ്ഞു. വൈദ്യുതാഘാതമേല്പ്പിക്കുന്നതടക്കമുള്ള പീഡനമുറകളെ തുടര്ന്നാണു താന് മദനിക്കെതിരേ മൊഴി നല്കിയതെന്നും ഇയാള് വ്യക്തമാക്കി. മൊഴി നല്കിയില്ലെങ്കില് കേസില് കുടുക്കുമെന്നും കര്ണാടക പോലിസ് ഭീഷണിപ്പെടുത്തിയത്രേ.

മദനിക്കെതിരെ കര്ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്കയില് പ്രസിദ്ധീകരിച്ചിരുന്നു. ‘ബാംഗ്ലൂര് സ്ഫോടനം കര്ണാടക പോലീസിനെതിരെ മുഖ്യസാക്ഷി’ എന്ന പേരില് പുറത്തുവന്ന റിപ്പോര്ട്ടില് കര്ണാടക പോലീസ് ജോസ് വര്ഗീസിനെ കള്ള സാക്ഷിയാകാന് പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു. ഇത് പുറത്തുകൊണ്ടുവന്നതും തെഹല്ഹയിലെ പുതിയ ലേഖനവുമാണ് ഷാഹിനയ്ക്ക് വിനയായതെന്നാണ് സൂചന. സത്യം പുറത്തുകൊണ്ടുവരാന് ശ്രമിക്കുന്ന പ്രമുഖ മാധ്യമപ്രവര്ത്തകയെ ഭീകരവാദിയായി ചിത്രീകരിച്ച് ജയിലിലടക്കാന് ശ്രമിക്കുന്ന കര്ണാടക സര്ക്കാരിന്റെ നീക്കത്തിനെതിരെ നിഷ്പക്ഷമതികള് പ്രതികരിക്കാന് തുടങ്ങിയിട്ടുണ്ട്. കര്ണാടക സര്ക്കാരിന്റെ നടപടിയില്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പത്രപ്രവര്ത്തകര് പ്രതിഷേധിക്കാന് ഒരുങ്ങുകയാണ്

Why is this man still in prison?


Why is this man still in prison?

Is the incarceration of Abdul Nasar Madani a devious project of the Karnataka Police? asks SHAHINA KK
http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp



Loopholes Hostile witnesses have weakened the case against Madani
PHOTO: SB SATISH


WHEN I met him, he looked very tired. The skin under his eyes had turned black,” says PM Subair Paduppu, the Kasargod district president of the People’s Democratic Party (PDP). “I asked him about it. Madani told me that they never put out the light in his room. Day and night, cameras and a bright light are on because he is monitored 24x7. No privacy even in the toilet.”
PDP Chairman Abdul Nasar Madani is no stranger to jails — he was incarcerated as an undertrial in the 1998 Coimbatore blast case for 10 years before being exonerated and set free on 1 August 2007. Three months ago, Madani was again arrested as an accused in the infamous 2008 Bengaluru blast case.
His bail application has been dismissed by a fast-track sessions court on 13 September citing the “nature and gravity of the offence as the primary consideration”. Madani has been charged by the Karnataka Special Investigation Team (SIT) for conspiracy in the Bengaluru blasts along with other accused including Tadiyantavida Naseer, the suspected Lashkar-e-Toiba operative.
According to the police, the conspiracy was hatched at Lakkeri estate in Kodagu, Karnataka, soon after Madani’s release from Coimbatore jail. He was listed as the 31st accused in an additional chargesheet after confessions by Naseer, linking him to the Bengaluru blasts.
The missing links in the Karnataka Police story prompted TEHELKA to investigate the veracity of the charge that Madani had attended a meeting in Kodagu along with Naseer to hatch the conspiracy. On 25 July 2008, eight low-intensity explosions had rocked Bengaluru, killing a woman and injuring 15 others. According to the police, the conspiracy was hatched at two meetings two years ago — one at Madani’s rented house in Kochi and the other at Lakkeri estate.
An exposé by TEHELKA (28 August) had revealed that the testimony of one of the witnesses in the case was fabricated by the investigating agency. Jose Verghese, the owner of Madani’s rented house in Kochi, had filed a private complaint against Karnataka Police at the principal sessions court, Ernakulam, alleging that the testimony was fabricated.
Then Madani’s brother Jamal Mohammed also filed a complaint against the SIT in the court of the judicial magistrate, Sasthamkotta, Kollam district, saying he never testified. Mohammed, who was the custodian of the religious educational institution run by Madani in Anwarsseri, Kerala, is quoted in the chargesheet as saying that he had witnessed two of the blast accused, Ayub and slain Rahim, being given shelter in Anwarsseri after the blast on Madani’s instructions.
‘I was forced to give testimony against Madani under torture,’ says witness Rafeeq


Madani’s bail application was dismissed by the Bengaluru court citing prima facie evidence of a meeting with Naseer at Lakkeri. The testimonies of two witnesses, G Prabhakar and KB Rafeeq, were quoted in the judgement dismissing the bail plea. In the additional chargesheet submitted on 10 June, three witnesses, KK Yoganand, Prabhakar and Rafeeq, had testified the same.
Our journey to Kodagu revealed that Yoganand, a BJP worker, does not even know that he is a witness in the Madani case. He claimed he is a witness in the Naseer case. His testimony in the chargesheet reads, “I have seen strangers visit the estate. Among them was a man wearing a cap. I had seen him only on television. I realised that the man was Madani.”
NONE OF the villagers of Kumbur, Hosathotta and Igoor, the places around Lakkeri estate, could corroborate the stories of conspiracy meetings and training camps. Even local BJP and RSS workers said they had not seen Madani in the area. Igoor panchayat vice-president Vijayan says he doubts Madani visited the place at all. “There is a rumour, that’s all. I have not seen him,” he says.
The testimony of Rafeeq, another witness in the case, is even more flimsy. He had worked in Lakkeri estate as a labourer for a while. In 2008, he was arrested by the SIT and was kept in custody for 15 days. “I was subjected to brutal torture,” he says. “They even gave me electric shocks. I was forced to give testimony against Madani. They threatened to book me in terrorism cases and to put me behind bars forever along with Naseer if I didn’t sign the witness statement. I had no option, I did it. Since then I have been burning with guilt. I know that an innocent man is in prison because of me.”
Madani may or may not be innocent, but why is he being denied bail, even as police witnesses are repudiating their testimony one by one? He has already spent 10 years in jail as an undertrial.

Sunday, November 28, 2010

Markaz to hold Islamic conference



By ARAB NEWS

Published: Nov 26, 2010 22:24 Updated: Nov 27, 2010 00:57

JEDDAH: Jamia Markaz will organize an international Islamic conference in the southern Indian city of Calicut in January with dignitaries from the Arab and Islamic world attending.

The conference, commemorating the 33rd anniversary of Jamia Markaz Ssaquafathi Ssunniyya, will be held from Jan. 7-9, its General Secretary Kanthapuram A.P. Aboobacker Musliyar told a press conference in Jeddah.

The conference will also mark the graduation of the 15th batch of students from the Faculty of Shariah at Jamia Markaz, he added. Aboobacker was in the Kingdom to perform Haj. He said Jamia Markaz, a prestigious charitable institution for religious education in India, aims to build more institutions to bolster technological development and progress in the Muslim community.

The institution is also playing a key role in the renaissance of the Muslim community in India, he said. One of the main goals of the institution is to protect orphans and the needy by providing them facilities for education. There are more than 40 institutions under the Markaz. The anniversary and the international conference come at a time when the institution is planning to launch its Ayurveda and Unani Medical College project, Markaz Knowledge City and Markaz Mall, he added.

He said some projects to create permanent source of income for the Markaz and its Shariah college are in the planning stages.

As part of the anniversary celebrations, the institution is also planning to organize a mass wedding ceremony for the poor, a talent meet, an international scholars' conference and a Fiqh seminar.

Aboobacker urged the Ummah to pray for the speedy recovery of Custodian of the Two Holy Mosques King Abdullah, who has undergone a successful surgery in the United States.

He said King Abdullah, who has been striving hard to ensure the welfare of Saudi citizens and expatriate residents in the country, has had a special relationship with India.

"In order to foster this relationship further, all of us must pray for the king's good health," he said.

Saturday, November 27, 2010

Wednesday, November 24, 2010

മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....


നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....

1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...



2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...


3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....


4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...

5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍ കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ നടക്കുന്നതാണ്!!


ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also

For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....




എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ് ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....

Sunday, November 21, 2010

ഇനി ഗൂഗിള്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂ



ഗൂഗിളില്‍നിന്ന് പുതിയ ഉപഹാരം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് നെറ്റില്‍ പരതുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് പ്രിവ്യൂ (Instant Preview) സൗകര്യം തയാറായി. സര്‍ച്ച് ഫലങ്ങളുടെ ലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യുന്നതിനുമുമ്പുതന്നെ അതത് വെബ്‌സൈറ്റുകളുടെ ഒരു ചെറു രൂപം ദൃശ്യമാക്കുന്ന സൗകര്യമാണ് ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനം. ആഴ്ചകള്‍ക്കുമുമ്പ് ഇന്റര്‍നെറ്റ് ലോകത്തിനായി പരിചയപ്പെടുത്തിയ ഈ പരിഷ്‌കാരംവഴി സര്‍ച്ചുഫലങ്ങളിലെ ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് പരിശോധിക്കുന്നതിനുപകരം ഉദ്ദേശിച്ച വെബ്‌സൈറ്റിലും വിവരത്തിലും എത്തിച്ചേരാനും, അനാവശ്യ വെബ്‌സൈറ്റുകളിലേക്കോ, വിവരങ്ങളിലേക്കോ ഉള്ള പ്രവേശനം തടയാനും പ്രയോക്താവിന് ഇത് ഒരു പരിധിവരേ പ്രയോജനപ്പെടും.

ഈ നവീകരണം ഗൂഗിളിന്റെ സൈറ്റ് അന്വേഷണം (Website search), വാര്‍ത്താ അന്വേഷണം (News search), വീഡിയോ, ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഗൂഗള്‍ ഇമേജ്‌സെര്‍ച്ചില്‍' ഈയിടെ കൂട്ടിച്ചേര്‍ത്തതിനോടുസമാനമായ രീതി തന്നെയാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂവിലും അവലംബിച്ചിരിക്കുന്നത്. സര്‍ച്ചുഫലങ്ങള്‍ക്കൊപ്പം ദൃശ്യമാക്കിയിരിക്കുന്ന 'മാഗ്‌നിഫയില്‍ ഗ്ലാസ്' ഐക്കണിനുമുകളില്‍ ക്ലിക്കുചെയ്യുന്നതോടെ നിമിഷങ്ങള്‍ക്കകം ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ ചെറു ഇമേജ് വലതുവശത്ത് ദൃശ്യമാവുകയാണ് ഇന്‍സ്റ്റന്റ് പ്ര്യൂവ്യൂവിലൂടെ സാധ്യമാകുന്നത്. ഇമേജിന്റെ വ്യക്തതക്കോ, സൈറ്റിന്റെ രൂപകല്‍പനക്കോ ഒട്ടും കോട്ടംവരാത്ത രീതിയില്‍ ദൃശ്യമാക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇതേരീതിയില്‍ മുഴുവന്‍ സര്‍ച്ച് ഫലങ്ങളുടെയും ഇമേജുകള്‍ ബാക്ഗ്രൗണ്ടില്‍, ഉപയോക്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കാതെ തന്നെ ലോഡ് ചെയ്യുന്നുവെന്നതിനാല്‍ ഫലങ്ങളിലൂടെ മൗസ് നീങ്ങുന്ന മാത്രയില്‍ തന്നെ അതത് സൈറ്റുകളുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കം മുന്നിലെത്തുകയും താരതമ്യവും വിശകലനവുമൊക്കെ അനായാസമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ഗൂഗിള്‍ പരിചയപ്പെടുത്തിയ ടൈപ്പ് ചെയ്യുന്നമാത്രയില്‍ ഫലം ലഭ്യമാക്കുന്ന 'ഇന്‍സ്റ്റന്റ് സെര്‍ച്ചിന്റെ' (Instant Search) തുടര്‍ച്ചതന്നെയാണ് പുതിയ പ്രിവ്യൂ സംവിധാനവും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് (Antroid OS) സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഈ പുതിയ സംവിധാനത്തിന്റെ ഗുണം പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുമെന്നാണ് ഗൂഗിളിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈയിടെ വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 40 ഓളം ഭാഷകളില്‍ ഇന്‍സ്റ്റന്റ് പ്രിവ്യൂ സംവിധാനത്തിന്റെ ഗുണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഗൂഗിള്‍ നിലവിലുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ വേഗതക്കോ കാര്യക്ഷമതക്കോ ഒട്ടും കോട്ടം വരില്ല എന്നതും നിലവിലുള്ളതിലും അഞ്ച് ശതമാനം കൂടുതല്‍ കാര്യക്ഷമമായിരിക്കും പുതിയ സംവിധാനം എന്നതും നേട്ടമായി ഗൂഗിള്‍ അവകാശപ്പെടുകയും ചെയ്യുന്നു.


--------------------------------------------------------------------------------

Tuesday, November 9, 2010

15 ചാനലുകള്‍ ഹജ്ജ് സംപ്രേഷണം ചെയ്യും


ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ 15 ടെലിവിഷന്‍ ചാനലുകള്‍ സംപ്രഷണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ-സാംസ്‌കാരിക സഹമന്ത്രി അമീര്‍ തുര്‍ക്കി ബ്‌നു സുല്‍ത്താന്‍ ബ്‌നു അബ്ദുല്‍ അസീസ് രാജകുമാരന്‍ വെളിപ്പെടുത്തി. പുണ്യസ്ഥലങ്ങളിലെ കര്‍മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യവത്കരിക്കാനും നിരവധി അറബ്, വിദേശ ചാനലുകളും മാധ്യമ പ്രവര്‍ത്തകര്‍രും രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കര്‍മ്മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന സ്വദേശികളും വിദേശികളുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് വാര്‍ത്താ വിതരണ, സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ മീഡിയ സെന്ററുകളിലും ടെലിവിഷന്‍ ടെവറുകളിലും ഒരുക്കിയിരിക്കുന്നത്.

മുഹമ്മദ് അബ്ദു യമാനി അന്തരിച്ചു


ജിദ്ദ: സൗദി മുന്‍ വാര്‍ത്താവിതരണ മന്ത്രിയും ദല്ലാ അല്‍ ബറക വ്യവസായ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനും ഇഖ്‌റാ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ സ്ഥാപകനുമായ മുഹമ്മദ് അബ്ദു യമാനി (72)അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മസ്ജിദുല്‍ ഹറാമില്‍ ജനാസ നമസ്‌കാരത്തിനു ശേഷം ജന്നത്തുല്‍ മഅല്ലയില്‍ ഖബറടക്കി. മലയാളികളടക്കം നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മക്കയില്‍ ജനിച്ച യമാനി അമേരിക്കയിലെ കോര്‍ണെല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ജിയോളജിയില്‍ ഡോക്ടറേറ്റ് നേടി. സൗദിയിലെ നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷം സൗദി വാര്‍ത്താവിതരണമന്ത്രിയായി സേവനമനുഷ്ഠിച്ചു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 35ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.

Friday, November 5, 2010

ലോജിടെക്കിന്റെ സോളാര്‍ വയര്‍ലസ് കീബോര്‍ഡ് വിപണിയില്‍



വയര്‍ലസ് കീബോര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി ബാറ്ററി തീര്‍ന്നതുമൂലമുള്ള അസൗകര്യം മറക്കാം. കീബോര്‍ഡിന് ബാറ്ററിയും ചാര്‍ജര്‍ കോഡുമെല്ലാം പഴങ്കഥയാവുകയാണ്.

കൂടുതല്‍ സൗകര്യപ്രദമായ കമ്പ്യൂട്ടിംഗ് സാധ്യമാക്കാനായി നൂതന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് താമസിയാതെ ലോജിടെക് വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ലോജിടെക് അവതരിപ്പിച്ച K750 എന്ന സോളാര്‍ വയര്‍ലസ് കീബോര്‍ഡ് പ്രകാശമുള്ള റൂമില്‍ പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍, മുഴുവാനായും ചാര്‍ജ് ചെയ്ത K750 കീബോര്‍ഡ് മൂന്നുമാസം വരെ ഇരുട്ടില്‍ പോലും ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

അനായാസമായി വിരലുകള്‍ ചലിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ ഉള്‍ഭാഗം കുഴിഞ്ഞതും വക്കുകള്‍മിനുസമുള്ളതുമായി രൂപകല്‍പന ചെയ്ത കീബോര്‍ഡ് കാഴ്ചയില്‍തന്നെ മികവു പുലര്‍ത്തുന്നതാണ്. 1/3 ഇഞ്ച് മാത്രം കനമുള്ള ഈ കീബോര്‍ഡിനു മുകളിലായി ക്രമീകരിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് കീബോര്‍ഡിന് ആവശ്യമായ പവര്‍ നല്‍കുകയും ബാറ്ററി ചാര്‍ജുചെയ്യുകയും ചെയ്യുന്നത്. കൂടാതെ ബാറ്ററി സ്റ്റാറ്റസ് ഇന്റിക്കേഷനുവേണ്ടി എല്‍.ഇ.ഡിയും സജ്ജീകരിച്ചിട്ടുണ്ട്.

2.4 GH്വ വയര്‍ലസ് കണക്റ്റിവിറ്റി ഇടതടവില്ലാത്ത പ്രവര്‍ത്തനം സാധ്യമാക്കുകയും 128 ബിറ്റ് AES എംക്രിപ്ഷന്‍ സുരക്ഷിതവുമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സോളാര്‍ വയര്‍ലസ് കീബോര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്ന കമ്പ്യൂട്ടറിലെ യു.എസ്.ബിയില്‍ ഘടിപ്പിക്കാനായി വളരെ ചെറിയ റിസീവര്‍ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ലാപ്‌ടോപ്പിലും മറ്റും ഘടിപ്പിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത ഈ റിസീവര്‍ ഉപയോഗിച്ച് ലോജിടെക്കിന്റെ വയര്‍ലസ് മൗസും പ്രവര്‍ത്തിപ്പിക്കാനാവും. ഈമാസാവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും ലഭ്യമായിത്തുടങ്ങുന്ന കീബോര്‍ഡിന് 80 ഡോളര്‍ (ഏകദേശം 3680 രൂപ) വിലവരും.

കഴിഞ്ഞ മാസം ലോജിടെക്ക് 'റെവ്യൂ' എന്ന പേരില്‍ ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ സ്വീകരിക്കാന്‍ പര്യാപ്തമായ സെറ്റ്‌ടോപ് ബോക്‌സ് വിപണിയിലെത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി രൂപകല്‍പന ചെയ്ത 'റെവ്യു' ഈ ഇനത്തില്‍പെട്ട ആദ്യത്തെ ഉപകരണമാണെന്ന് അവകാശപ്പെട്ടായിരുന്നു വാര്‍ത്തയായത്.


--------------------------------------------------------------------------------

Wednesday, November 3, 2010

വിസയില്ല; സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴിലെ 8,000 ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി

മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണായിരത്തോളം ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി. സ്വകാര്യ ഹജ്ജ് ക്വോട്ട വീതംവെച്ചതിലെ അപാകതയും കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയും ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കരുതെന്ന ചിലരുടെ താല്‍പര്യങ്ങള്‍ കൂടിയായതോടെ ആയുസിലൊരിക്കല്‍ പുണ്യഭൂമി സന്ദര്‍ശിച്ച് ഹജ്ജ് ചെയ്യാനുള്ള നിരവധി വിശ്വാസികളുടെ അവസരമാണ് നഷ്ടപ്പെട്ടത്.
രാജ്യത്തൊട്ടാകെ ഇരുപതിനായിരത്തിലധികം തീര്‍ഥാടകര്‍ക്കാണ് വിസയടിക്കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. നവംബര്‍ ഒന്നിന് വിസയടിക്കാനുള്ള തീയതി ഔദ്യോഗികമായി അവസാനിച്ചു. ഇനി വ്യാഴാഴ്ച കോണ്‍സുലര്‍ ജനറലിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏതാനും പേര്‍ക്ക് അനുമതി നല്‍കിയേക്കും എന്ന സാധ്യതമാത്രമാണുള്ളത്. തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയ പണമുപയോഗിച്ച് മക്കയില്‍ കെട്ടിടവും മറ്റും എടുത്ത ഏജന്റുമാര്‍ക്കും വിവിധ സംഘടനകള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹജ്ജ് മന്ത്രാലയത്തില്‍ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥര്‍ തോന്നിയ വഴിക്കായതും പ്രശ്‌നത്തിന് ആക്കം കൂട്ടി. തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അംഗീകാരമുള്ള ഏജന്റുമാര്‍ സാധാരണയായി അവര്‍ക്ക് കിട്ടിയ ക്വോട്ടയില്‍ കൂടുതല്‍ ആളുകളെ കൊണ്ടുപോകാറുണ്ട്്.
ദല്‍ഹിയിലും മുംബൈയിലുമൊക്കെ ക്വോട്ട കൈവശമുള്ളവരില്‍ നിന്നും സംസ്ഥാനത്തു തന്നെ അംഗീകാരമുള്ളവരില്‍ നിന്നും മറ്റുമൊക്കെ വാങ്ങിയാണ് ഏജന്റുമാരില്‍ പലരും അധികമാളുകളെ കൊണ്ടുപോയിരുന്നത്. ഇതു വാങ്ങി നല്‍കുന്ന ഇടനിലക്കാര്‍ മുംബൈയില്‍ ധാരാളമുണ്ട്. ഇവരുടെ ഉറപ്പില്‍ യാത്രക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ടും പണവും വാങ്ങിയവരാണ് വെട്ടിലായത്. അംഗീകാരമുള്ളവരും ഇല്ലാത്തവരുമൊക്കെ കിട്ടുന്നവരില്‍ നിന്നെല്ലാം പാസ്‌പോര്‍ട്ടും പണവും വാങ്ങിവെച്ചിരുന്നു. പലപ്പോഴും 50 പേരെ മാത്രം കൊണ്ടുപോകാന്‍ അംഗീകാരമുളള ഏജന്‍സികള്‍ പോലും 700ഉം 800ഉം തീര്‍ഥാടകരെ മക്കയിലെത്തിച്ചിരുന്നതും ഈ രീതിയിലാണ്.
അംഗീകാരമുള്ള ഏജന്റുമാര്‍ കൊണ്ടുപോകുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കണമെന്ന പുതിയ വ്യവസ്ഥ വന്നതാണ് പ്രശ്‌നമായത്. സംസ്ഥാനത്തിനു പുറത്ത് ലൈസന്‍സുള്ളയാളുടെ കീഴില്‍ കേരളത്തില്‍ നിന്ന് തീര്‍ഥാടകരെ കൊണ്ടുപോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിമൂലം അന്യസംസ്ഥാന ഏജന്റുമാര്‍ ക്വോട്ട നല്‍കുന്നത് നിര്‍ത്തുകയായിരുന്നു.
ശശി തരൂര്‍ മന്ത്രിയായിരുന്നപ്പോള്‍ വീതിച്ചു നല്‍കിയതുപോലെ ഈ വര്‍ഷവും പുതുതായി ക്വോട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ചില ഗ്രൂപ്പുകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. പുതിയ അപേക്ഷകര്‍ക്കും ക്വോട്ട നല്‍കണമെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകാടതിയെ സമീപിച്ചതോടെ സ്വകാര്യ ഗ്രൂപ്പുകാരുടെ ആവശ്യം കോടതി തളളുകയായിരുന്നു. ക്വോട്ട വന്‍തോതില്‍ കൈവശമുള്ളവര്‍ ഹജ്ജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനാലാണ് കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ പ്രതിഷേധിച്ച് ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കുന്നത് തടയാന്‍ ചിലര്‍ ആസൂത്രിതമായി കരുക്കള്‍ നീക്കിയതും പ്രശ്‌നങ്ങളുടെ ആഴം കൂട്ടി. സൗദി കോണ്‍സുലാര്‍ ജനറലിന് സ്വന്തം നിലയില്‍ അനുവദിക്കാവുന്ന 5000 ക്വോട്ടയും നേരത്തേ തന്നെ സ്വാധീനമുള്ള ഗ്രൂപ്പുകള്‍ കൈവശപ്പെടുത്തി.
കഴിഞ്ഞ തവണ തീര്‍ഥാടകരെ കൊണ്ടുപോയ അംഗീകാരമുള്ള ഏജന്റുമാരില്‍ പലരെയും കരിമ്പട്ടികയില്‍ പെടുത്തിയതും തീര്‍ഥാടകര്‍ക്ക് വിനയായി. വിസ നടപടികള്‍ക്കായി മുംബൈയിലെത്തിയപ്പോഴാണ് പലരും തങ്ങള്‍ കരിമ്പട്ടികയിലാണെന്ന വിവരം തന്നെ അറിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കൈയിലുള്ള 9000 ക്വോട്ട സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമായിരുന്നു ഇത്. വിദേശമന്ത്രി ഇതനുവദിക്കുന്നതിന് അനുകൂലവുമായിരുന്നു. എന്നാല്‍, ക്വോട്ട കിട്ടിയവര്‍ അടുത്ത തവണയും കോടതിയെ സമീപിക്കുമെന്ന ന്യായം പറഞ്ഞ് ചിലര്‍ അതും മുടക്കി.
ഹാജിമാരെ കൊണ്ടുപോകാന്‍ എല്ലാ വര്‍ഷവും ലൈസന്‍സിന് അപേക്ഷിക്കണമെന്ന നിയമവും അനിശ്ചിതത്വത്തിനിടയാക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരാനിരിക്കെ ഹജ്ജ് മന്ത്രാലയത്തില്‍ മൊത്തം പ്രശ്‌നങ്ങളാണെന്ന് വരുത്തി തീര്‍ത്ത് നേട്ടം കൊയ്യാനുള്ള ചിലരുടെ ചരടുവലികളാണ് സംഭവത്തിനു പിന്നിലുള്ളതെന്നും ആരോപണമുണ്ട്.

ഇനാമുറഹ്മാന്‍


--------------------------------------------------------------------------------

കേരളത്തില്‍നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനത്തിന് അവസരം



മദീന: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കും. ഇന്നലെയും ഇന്നും വരുന്ന നാല് കരിപ്പൂര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെയും മദീന എയര്‍പോര്‍ട്ടില്‍ ഇറക്കിയ ശേഷം നേരെ മക്കയിലേക്ക് കൊണ്ടുപോയി ഹജ്ജിന് ശേഷം മദീന സന്ദര്‍ശനത്തിന് കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു പ്രചരിക്കപ്പെട്ടത്. മദീനയില്‍ നിന്ന് ജിദ്ദ വഴി നാട്ടിലേക്ക് തിരിക്കുമെന്നും വാര്‍ത്ത പരന്നു. എന്നാല്‍ ഈ പ്രയാസം ഒഴിവാക്കാന്‍ ചൊവ്വാഴ്ച മുതല്‍ക്കുള്ള മുഴുവന്‍ ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങളും ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടണമെന്ന് മദീന ഹജ്ജ് മിഷന്‍ ഹജ്ജ് കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുപ്രകാരം ഇന്നലെ ആറില്‍ രണ്ടെണ്ണത്തിനും ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനള്ള അനുമതി ലഭിച്ചു. എസ്.വി. 4127, എസ്.വി. 5131 ഹൈദരബാദ് വിമാനങ്ങളാണ് ജിദ്ദയിലിറക്കിയത്. ബാക്കി നാല് വിമാനങ്ങള്‍ മദീനയില്‍ തന്നെ ഇറങ്ങിയതില്‍ രണ്ടെണ്ണം കരിപ്പൂരില്‍ നിന്നും രണ്ടെണ്ണം ജയ്പൂരില്‍ നിന്നുമായിരുന്നു. ഇവര്‍ക്ക് അധികൃതര്‍ മദീനയില്‍ തന്നെ താമസമൊരുക്കി. അമീര്‍ ഹൗസിനടുത്ത് സാഹിദിയ്യയിലും അവാലിയില്‍ ദാര്‍ ശഫീറിലുമാണ് ഇന്നലെ വന്ന മലയാളികള്‍ താമസിക്കുന്നത്. ഇന്നലെ മുതലുള്ള ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങള്‍ അഡീഷനല്‍ ആയതിനാലും മദീനയില്‍ താമസം ബുദ്ധിമുട്ടിയതിനാലുമാണ് ഇവരെ നേരിട്ട് മക്കയിലേക്ക് കൊണ്ടുപോകുമെന്ന ശ്രുതിയുണ്ടായത്. 85000 ഇന്ത്യന്‍ തീര്‍ഥാടകള്‍ ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നുണ്ട്.
ഇന്ന് വരുന്ന കരിപ്പൂര്‍ വിമാനങ്ങളിലെ തീര്‍ഥാടകര്‍ക്കും മദീനയില്‍ താമസം ലഭിക്കും. ഇതിനുപുറമെ ജയ്പൂര്‍, ഹൈദരാബാദ് എംബാര്‍ക്കേഷനില്‍ നിന്നുള്ള ഓരോ വിമാനം കൂടിയാണ് ഇന്ന് മദീനയില്‍ വരുന്നത്. നാളെയോടുകൂടി മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് അവസാനിക്കും. രണ്ട് വിമാനങ്ങളാണ് നാളെ മദീനയില്‍ വരേണ്ടിയിരുന്നത്. ഇതില്‍ ജയ്പൂര്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് വരുന്ന വിമാനമാണ് മദീന എയര്‍പോര്‍ട്ടില്‍ വരുന്ന അവസാന ഹജ്ജ് വിമാനമെന്നും ഇതില്‍ 216 തീര്‍ഥാടകരുണ്ടാവുമെന്നും മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് അബ്ദുശുക്കൂര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍


--------------------------------------------------------------------------------

Tuesday, March 9, 2010

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍

കഥനങ്ങളുടെയും വേര്‍ പാടിന്റെയും കഥ
പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന
മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊത്ത്‌
സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്‌ . എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ
പ്രവാസി തന്നെ അകറ്റി നിര്ത്തു കയാണെന്ന് എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും
വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യ
തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .

കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ വളര്ച്ച്യില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും പഠന
ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും
ഇതില്പെുടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്മാപര്‍ ഈ മണ്ണില്‍ മെച്ചപെട്ട
വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുംബത്തിന്റെ തീരാത്ത
ആഗ്രഹങ്ങള്ക്കുംു പ്രരാബ്ദങ്ങള്ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന
സംബാദ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മു‌ന്നോ വര്ഷംമ കഴിഞ്ഞാലും നാട്ടിലേക്ക്
തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാത്തതിന്റെ പേരില്‍
പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട്
കോണ്ക്രീ റ്റ്‌ ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും
ശ്വസിച്ച് ഒരുപാട് സ്വപ്നങ്ങളും കെട്ടിപ്പിടിച്ച്‌ ഒരു റൂമില്‍ ശരാശരി
എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും
ഹാര്ട്ടപറ്റാകും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍
അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെയും വിവാഹവും
അതിനോടനുബന്ധിച്ച സല്ക്കാ രങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു
വാങ്ങുന്നവരും നാലും അഞ്ചും വര്ഷംര കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ
മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .

സ്വന്തമായി വരുമാന മാര്ഗംങ ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും
അതോടൊപ്പം വളരുകയാണ് . വലിയൊരു ബംഗ്ലാവും എ. സി. കാറുമാണ് അവന്റെ
ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്പ്പിനക്കാന്‍ ഒരു
കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ
കൊട്ടാരംപോലത്തെ വീടുകളും മുറികള്‍ തോറും ബാത്‌ റൂമുകളും എ സി യും പണി
കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേയ്ക്ക്‌ കരുതിയതിലും വലിയ തുക കടം
വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .

അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്ഫോതണ്‍ ഇത്
നിത്യ വരുമാന മാര്ഗനമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു വിനയായി
മാറുന്നവയാണ്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ കടങ്ങള്‍ മറച്ചു
വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും
തീര്ക്കാ ന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല . ഇതില്‍ നിന്നെല്ലാം
എന്നാണു പ്രവാസിക്കൊരു മോചനം ?ഒറ്റപെടലിന്റെ നീര്കുടലില്‍ നിന്ന് ഒരല്പം
ആശ്വാസത്തിന് വേണ്ടി കുടുംബതോടോത്ത് കഴിയാന് അവരെ കൊണ്ടുവരുന്നവരുടെ
കാര്യവും ചിലത് പരിതാപകരമാണ് .

ഗള്ഫിവല്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ വന്ന
റൂം സൗകാര്യം പോരാ മാറണം കുട്ടിയെനല്ലസ്കൂളില്ചേകര്ക്കാണം
മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും
സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലി
തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് . തന്റെ വരുമാനം മനസ്സിലാകി
ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പാശ്വാസം കിട്ടുമെന്ന്
തീര്ച്ചാ . ഇന്ന് മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു
പ്രവാസിക്കും തലവേദനയാണ് .അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും
കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി
കളയുക നിവര്ത്തിറ ഇല്ലാത്തവ പരിഹരിക്കുക .ഏതൊരു പ്രവാസിയുടെ ജീവിതവും ഈ
ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല . ഇന്നല്ലെങ്കില്‍ നാളെ സൊന്തം
നാട്ടിലേക്കു പറിച്ചു നടെണ്ടവര്ഈ് പ്രശ്നങ്ങള്ക്ക് പരിഹാരമെന്നോണം നാം
വലിയ വലിയ ആഢംബരങ്ങൾ കുറയ്ക്കുക . അങ്ങിനെ ഒരു പരിധി വരെ തന്റെ
കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്ഓനര്ക്കു ക സമ്പത്തും സൗഭാഗ്യങ്ങളും
മറ്റുള്ളവര്കാ്യ്‌ നേടി കൊടുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് നിന്റെ
ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.

കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല . ജീവിതം അത് മുന്നോട്ട്
കുതിക്കയാണ് .പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ
നിലനിര്ത്താ ന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് . അതുകൊണ്ട്
ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്ത്തി് കടങ്ങളില്‍ നിന്നും
രക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .

By: സാബിറ സിദിക്, ജിദ്ധ

Sunday, February 28, 2010

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

എണ്ണ വിഹിതം ഇരട്ടിയാക്കും
റിയാദ്: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും സൌദി അറേബ്യയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും സൌദി ഭരണാധികാരി അബ്ദുല്ല രാജാവുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച കരാര്‍ സാധ്യമായത്. ഇതോടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പരസ്പരം കൈമാറാനുള്ള സാധ്യത തെളിഞ്ഞു. ഇതിനുപുറമെ സൌദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കാനും വഴിയൊരുങ്ങി. അബ്ദുല്ല രാജാവും ഡോ. മന്‍മോഹന്‍ സിങും ചേര്‍ന്ന് റിയാദ് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ 10 സുപ്രധാന കാരാറുകളിലും ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഒപ്പുവെച്ചു.
റിയാദ് പ്രഖ്യാപനത്തിന്റെ നടത്തിപ്പിനു ഇന്ത്യാ^സൌദി സംയുക്ത കമീഷന്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാര്‍. ഇതിനു പുറമെ ഐ.എസ്.ആര്‍.ഒ യും കിങ് അബ്ദുല്ല സര്‍വകലാശാലയും സഹകരണത്തിനു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് സൌദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇരട്ടിയോളമാക്കാനും ധാരണയായി. ഇതനുസരിച്ച് നിലവിലെ 25.5 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 40 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്തുമെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ത്രിദിന റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യ^സൌദി പെട്രോളിയം മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യമറിയിച്ചത്. എണ്ണ വിഹിതം കൂട്ടുന്നതിന്റെ കാലപരിധി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സൌദി അധികൃതര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്ര ഊര്‍ജ കരാര്‍ ഉണ്ടാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
വ്യാപാര^സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപ^സേവന മേഖലകളില്‍ പങ്കാളിത്ത സഹകരണത്തിന്റെ വഴിയില്‍ മുന്നോട്ടു നീങ്ങാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗള്‍ഫ് മേഖലാ സഹകരണ കൌണ്‍സില്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏറ്റവും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ധാരണയായിട്ടുണ്ട്.
സൌദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്ചക്ക് പശ്ചാത്തലമൊരുക്കുന്നതിന് നേരത്തേ നടന്ന വിവിധ ചര്‍ച്ചകളിലാണ് ഇത്തരമൊരു ധാരണ രൂപപ്പെട്ടത്. സൌദി എണ്ണ^ധാതു വിഭവ മന്ത്രി അലി അല്‍ നൈമി, വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍, വാണിജ്യ^വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലി റിസ എന്നിവരെയാണ് കിങ് സഊദ് ഗസ്റ്റ് പാലസില്‍ പ്രധാനമന്ത്രി കണ്ടത്.
ഇന്ത്യ^സൌദി സഹകരണം ശരിയായ വഴിക്കാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മന്‍മോഹനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചകള്‍ അര്‍ഥപൂര്‍ണമായ വഴിയിലാണ്. ഇന്ത്യയുമായുള്ള സഹകരണം വ്യാപാര ബന്ധത്തിനപ്പുറം തന്ത്രപര പങ്കാളിത്തമായി വളര്‍ന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കാളിത്ത സഹകരണം ഉണ്ടാകണമെങ്കില്‍ പരസ്പര വിശ്വാസവും ധാരണയും വേണം. സമാധാനത്തിനും മേഖലയുടെ പുരോഗതിക്കുമായി ഒന്നിച്ചുനില്‍ക്കണം.
ഇന്ത്യ^സൌദി വ്യാപാരബന്ധം 2600 കോടി ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും പരസ്പര സഹകരണത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വ്യാപാരബന്ധ ശേഷി അതിലുമെത്രയോ അധികമാണെന്ന് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ലതാ റെഡ്ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരസ്പര വ്യാപാരത്തിന്റെ തോത് ഉയര്‍ത്താന്‍ ഏറെ സഹായിക്കുന്ന ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇനിയും നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, കരാറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കാന്‍ ധാരണയായത് നല്ല നീക്കമാണെന്ന് അവര്‍ വിശദീകരിച്ചു. ജി.സി.സിയിലെ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വേണ്ടിയുള്ള കരടു കരാര്‍ തയാറാക്കി വേണം മുന്നോട്ടു നീങ്ങാന്‍. ഇതിന് സമയ പരിധി വെച്ചിട്ടില്ല.
പെട്രോകെമിക്കല്‍, വളം, സാങ്കേതിക വിദ്യ, ആരോഗ്യ പരിരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പറ്റിയ നിക്ഷേപ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സൌദിക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുമെന്നും ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പറഞ്ഞു. സൌദിയിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടേത് വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ സേവനമാണെന്ന് സൌദി ഭരണാധികാരികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളിലെ സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായെന്ന് ലതാ റെഡ്ഢി പറഞ്ഞു. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ല.

എ.എസ് സുരേഷ് കുമാര്‍

ഇന്ത്യയും സൌദിയും കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചു

ശശി തരൂര്‍ വീണ്ടും വിവാദത്തില്‍
റിയാദ്: ഇന്ത്യ-പാകിസ്താന്‍ പ്രശ്നത്തില്‍ സൌദി അറേബ്യയുടെ മാധ്യസ്ഥ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനിടയിലാണ് റിയാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച തരൂര്‍ സൌദിയുടെ മാധ്യസ്ഥ്യം താല്‍പര്യപ്പെടുന്ന വിധം അഭിപ്രായ പ്രകടനം നടത്തിയത്.
വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ സൌദി ഇടപെടണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ തിരുത്തിയിട്ടുണ്ട്. സൌദിക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട മധ്യസ്ഥനാകാന്‍ കഴിയുമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും മറിച്ചൊരു അര്‍ഥവും അതിനില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. നമ്മോട് സംസാരിക്കുന്ന ആരും നമ്മുടെ മധ്യസ്ഥനാണെന്നും അതിനപ്പുറത്തെ അര്‍ഥം അതിനില്ലെന്നും തരൂര്‍ ട്വിറ്ററിലും വിശദീകരിച്ചു.
എന്നാല്‍, തരൂരിന്റെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. ഇതേക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്ത്യ^പാക് പ്രശ്നത്തില്‍ മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് ഭിന്നമായി പറഞ്ഞ തരൂരിന്റെ പ്രസ്താവനയെ ദല്‍ഹിയില്‍ കോണ്‍ഗ്രസും നിരാകരിച്ചു. ഇടതുപാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശന സംഘത്തില്‍ അംഗമായി റിയാദില്‍ എത്തിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍, ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ തല്‍മീസ് അഹ്മദ് ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്താനിലെ തീവ്രവാദ സാഹചര്യങ്ങള്‍ വഴി ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്താനുമായി സൌദി അറേബ്യക്ക് തീര്‍ച്ചയായും നല്ല ബന്ധമുണ്ടെന്നാണ് ഇന്ത്യ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍, സൌദി ഒരു വിലപ്പെട്ട മധ്യസ്ഥനായി മാറുന്നുണ്ട്. ഇത്തരമൊരു വിഷയത്തില്‍ നമ്മുടെ നിലപാട് സഹതാപ പൂര്‍വവും ഉത്കണ്ഠയോടെയും അവര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷ'^സൌദിയുടെ സഹകരണം ഇന്ത്യ തേടുമോ എന്ന ചോദ്യത്തിന് തരൂരിന്റെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു. മുമ്പും തരൂരിന്റെ പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ പാകിസ്താനോടും അഫ്ഗാനിസ്താനോടുമുള്ള സൌദിയുടെ നിലപാട് എന്തായിരിക്കുമെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. പാകിസ്താനിലെ സാഹചര്യങ്ങള്‍ അസ്വാസ്ഥ്യവും ഖേദകരവുമാണെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സൌദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്താന്‍ സൌദിക്ക് സൌഹൃദ രാജ്യമാണ്. അതുകൊണ്ടുതന്നെ അപകടകരമായ സൂചനകളുള്ള അവിടത്തെ ഏതു സംഭവവികാസവും സൌദിക്ക് അസ്വസ്ഥത നല്‍കുന്നതാണെന്ന് സഊദ് അല്‍ ഫൈസല്‍ പറഞ്ഞു. താലിബാനില്‍ അല്‍ഖാഇദ ബന്ധമുള്ളവരുണ്ടെന്ന് കണ്ടതോടെ സൌദി അവരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും നിരുത്തരവാദപരമാണ് തരൂരിന്റെ പ്രസ്താവനയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അറിവോടെയാണോ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയണം^ പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ അപമാനിക്കുന്നതാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രധാന വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ പക്വത പാലിക്കാതിരുന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.
അതിനിടെ, ഇന്ത്യ^പാക് പ്രശ്ന പരിഹാരത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു

Saturday, February 27, 2010

We Proudly Welcome

ഇന്ത്യന്‍ നായകന് ലഭിച്ചത് ഉജ്ജ്വല വരവേല്‍പ്


റിയാദ്: ഉഭയകക്ഷി സൌഹൃദത്തിന്റെ വഴിയില്‍ പുതിയ നാഴികക്കല്ല് നാട്ടി സൌദി മണ്ണിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ലഭിച്ചത് ഒന്നാം ലോക രാഷ്ട്രനായകര്‍ക്ക് ലഭിക്കുന്നതിന് സമാനമായ വരവേല്‍പ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും നേരിട്ടെത്തി വരവേറ്റത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് സൌദി ഭരണകൂടം നല്‍കുന്ന സ്ഥാനത്തിന്റെ മഹിമ വിളിച്ചോതുന്നതായി.

ഇന്ന് വൈകുന്നേരമാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്ന ചരിത്രമുഹൂര്‍ത്തം. ഒന്നാം ലോക രാജ്യങ്ങളുടെ തലവന്മാര്‍ എത്തുമ്പോഴുള്ള സുരക്ഷാ ജാഗ്രതയാണ് ഇന്നലെ രാവിലെ തൊട്ട് നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. പ്രധാന ഹൈവേകളിലും ശാഖ റോഡുകളിലും സുരക്ഷാ സേനയുടേതുള്‍പ്പടെ ശക്തമായ ബന്തവസുണ്ടായിരുന്നു. വാഹനങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കി. സൌദി ഭരണകൂടത്തിനോടൊപ്പം ഇന്ത്യന്‍ മിഷനും സര്‍വ സന്നാഹങ്ങളുമൊരുക്കിയാണ് പ്രധാനമന്ത്രിക്കും സംഘത്തിനും വേണ്ടി കാത്തിരുന്നത്.

കൃത്യം 5.05നാണ് പ്രധാനമന്ത്രിയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിറങ്ങിയത്. വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ മിഷന് അംബാസഡര്‍ തല്‍മീസ് അഹ്മദ് നേതൃത്വം നല്‍കി. 28 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ ഭരണത്തലവന്‍ സൌദി മണ്ണിലെത്തുമ്പോള്‍ ഇവിടുത്തെ 18 ലക്ഷം ഇന്ത്യന്‍ തൊഴില്‍ സമൂഹവും ആവേശത്തിലാണ്. ഒട്ടേറെ പ്രതീക്ഷയുമായി കാത്തിരിക്കുന്ന അവര്‍ ഇന്നലെ ഉച്ച കഴിഞ്ഞതുമുതല്‍ പത്രപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളിലേക്ക് നിമിഷങ്ങള്‍ ഇടവിട്ട് 'പ്രധാനമന്ത്രി എത്തിയോ, എത്തിയോ' എന്ന് ആരാഞ്ഞുകൊണ്ടിരുന്നു. തങ്ങള്‍ക്ക് ജീവിതം തരുന്ന സൌദി മണ്ണില്‍ തങ്ങളുടെ നായകന് രാജോചിത വരവേല്‍പ് ലഭിക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് ഇവരാണ്.
നാളെ രാവിലെ 11ന് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പൌരസമൂഹത്തെ അഭിസംബോധന ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടുന്നത് വെറും 150 ല്‍ താഴെ പേര്‍ക്കാണ്.
ഇന്നലെ രാവിലെ മുതല്‍ റിയാദില്‍ സുരക്ഷാ സേനയുടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുകയായിരുന്നു. പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് ഹൈവേകളില്‍ ആഭ്യന്തര സുരക്ഷാ സേന കര്‍ശന നിരീക്ഷണം നടത്തി.