Manqoos Moulid
Sunday, January 30, 2011
ആര്‍. എസ്. സി. നിവേദനം നല്കി :
ദുബൈ: പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്ക്ക്് ശാശ്വത പരിഹാരം വേണമെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചെര്ക്കു ന്നതുല്പ്പെ ടെ പ്രവാസികളുടെ വോട്ടവകാശം പെട്ടെന്ന് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് രിസാല സ്റ്റഡി സര്ക്കിണള്‍ യു. എ. ഇ ദേശീയ കമ്മറ്റി നേതാക്കള്‍ കേന്ദ്ര വ്യോമയാന പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്രടവിക്ക് നിവേദനം നല്കി്. റിപ്പബ്ലിക് ദിനത്തോടനുബന്ധി ച്ച് ദുബൈ മര്ക സില്‍ നടന്ന പൊതു പരിപാടിയിലാണ് ആര്‍. എസ്. സി. നേതാക്കളായ അഷറഫ് പാലക്കോട്, എന്ജിു. നജീം, ഉസ്മാന്‍ കക്കാട് നിവേദനം സമര്പ്പി ച്ചത് . പത്മശ്രീ പുരസ്‌കാരം നേടിയ ഡോക്ടര്‍ ആസാദ് മൂപ്പനും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
ക്രെഡിറ്റ് കാര്ഡിഗന് ഗുണങ്ങളുമുണ്ട്
പണ്ട്, പണം ബാങ്കില്‍ പോയി പിന്വ ലിച്ചിരുന്ന കാലത്ത് ചെലവിന് കൃത്യമായ കണക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എടിഎമ്മുകളും ക്രെഡിറ്റ് കാര്ഡു മൊക്കെ രംഗത്തെത്തിയതോടെ പണം ചെലവഴിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് ഒരു ലിമിറ്റുമില്ല. ക്രെഡിറ്റ് കാര്ഡുയകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഇല്ലാത്ത പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെലവഴിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ വിജയകരമായി ഫിനാന്ഷ്യാല്‍ പ്ലാനിങ് നടത്തും? ഏതൊരു മധ്യവര്ഗ. കുടുംബനാഥനും മക്കളുടെ ചെലവിനെക്കുറിച്ച് പറയുന്നാതാണിത്. എന്നാല്‍ ക്രെഡിറ്റ് കാര്ഡ്ന ഉപയോഗിച്ചുള്ള ചിലവിനെ അത്രകണ്ട് പേടിക്കേണ്ടതുണ്ടോ?
ഒരവസരത്തില്‍ ക്രെഡിറ്റ് കാര്ഡുെകള്ക്ക് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു വരുന്ന അവസരമാണിത്. ക്രെഡിറ്റ് കാര്ഡ്െ ഉപയോഗിച്ചുള്ള ചെലവ് കടബാധ്യതയില്‍ കൊണ്ടെത്തിച്ചേക്കുമോ എന്ന സംശയമാണ് ചെറുപ്പക്കാരെപ്പോലും കാര്ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിര്ത്തുറന്നത്. ഒട്ടേറെപ്പേര്‍ ക്രെഡിറ്റ് കാര്ഡ്ക ബോധപൂര്വംു വേണ്ടെന്ന് വെയ്ക്കുന്നുണ്ട്. പക്ഷെ ക്രെഡിറ്റ് കാര്ഡ്റ വേണ്ടെന്ന് തീരുമാനിക്കും മുന്പ്ര മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്.
വരവില്‍ കവിഞ്ഞ ചെലവ്, അത് കാര്ഡ്ട ഉപയോഗിച്ചായാലും മറ്റേത് രീതിയിലായാലും, ഉപഭോക്താവിനെ കടക്കെണിയിലാക്കുക തന്നെ ചെയ്യും. ക്രെഡിറ്റ് കാര്ഡ്ല ഉപയോഗിച്ചുള്ള ഓരോ ഷോപ്പിങ്ങിനും മുന്പെയ ആവശ്യമുള്ള സാധനമാണോ വാങ്ങുന്നതെന്ന് സ്വയം തീര്ച്ച്പ്പെടുത്തുകയാണ് വേണ്ടത്. വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ചെലവാക്കിയാല്‍ അത് തിരിച്ചടക്കുക ദുഷ്‌ക്കരമായിരിക്കുമെന്ന കാര്യം പ്രത്യേകം ഓര്ക്ക ണം.
എതാണ്ട് അമ്പത് ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കുമെന്നത് ക്രെഡിറ്റ് കാര്ഡി്ന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ക്രെഡിറ്റ് കാര്ഡ്ു ഉപയോഗിച്ചാണ് ഷോപ്പിങ് മുഴുവനായി നടത്തുന്നതെങ്കില്‍ ഒരോ മാസത്തെയും ചെലവ് കൃത്യമായി കണക്കാക്കാന്‍ കഴിയും. ഇതുവഴി അനാവശ്യ ചെലവുകള്‍ ഒഴിവാക്കി കുടുംബ/ വ്യക്തിഗത ബ്ജറ്റ് ക്രമപ്പെടുത്താന്‍ ശ്രമിക്കണം.
കൈയിലുള്ള പൈസ ചെലവാക്കുന്നതിന് കണക്കുള്ളത് പോലെ ക്രെഡിറ്റ് കാര്ഡ്ര ഉപയോഗിച്ചുള്ള ഷോപ്പിങ്ങിനും കൃത്യമായ പരിധി നിശ്ചയിക്കുകയാണെങ്കില്‍ കാര്ഡ്ാ ബുദ്ധിപൂര്വംള ഉപയോഗിക്കാം. കൂടാതെ കൈയില്‍ ആവശ്യത്തിലധികം കാശ് കൊണ്ടുനടക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. രാജ്യത്തിനകത്തും പുറത്തും ഒരുപാട് യാത്ര ചെയ്യുന്നവര്ക്കും ക്രെഡിറ്റ് കാര്ഡ്ക വളരെ ഉപയോഗപ്രദമാണ്.
ക്രെഡിറ്റ് കാര്ഡാങയാലും ഡെബിറ്റ് കാര്ഡാുയാലും സംഗതി പ്ലാസ്റ്റിക്ക് മണി തന്നെയാണ്. ഉത്തരവാദിത്വത്തോടു കൂടി ഉപയോഗിച്ചില്ലെങ്കില്‍ കൈയിലെ കാശു തീരുമെന്നതില്‍ സംശയമില്ല. കടം വാങ്ങി ചെലവാക്കിയ തുക സമയപരിധിക്കുള്ളില്‍ ബാങ്കിന് നല്കിതയില്ലെങ്കില്‍ കുരുക്കില്പ്പെ്ട്ടത് തന്നെ.
ക്രെഡിറ്റ് കാര്ഡ്യ കമ്പനികള്‍ നല്കുയന്ന തുകയ്ക്ക് വലിയ പലിശയാണ് ഇടാക്കുക എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്്. വാഹന വായ്പയ്ക്ക് 9.25 - 15 ശതമാനവും വിദ്യാഭ്യാസ വായ്പയ്ക്ക് 10.50-14 ശതമാനവും സ്വര്ണക വായ്പയ്ക്ക് 11.25 - 24 ശതമാനവുമാണ് പലിശയെങ്കില്‍ ക്രെഡിറ്റ് കാര്ഡി്ലെ വാര്ഷിുക പലിശ ഫലത്തില്‍ 33 മുതല്‍ 45 ശതമാനം വരെയാണ്. അതിനാല്‍ വായ്പാ ആവശ്യത്തിനായി ക്രെഡിറ്റ് കാര്ഡ്ണ ഉപയോഗിക്കുന്നത് നിര്ബതന്ധമായും ഒഴിവാക്കണം.
അതേസമയം, ഡെബിറ്റ് കാര്ഡുുപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഗുണങ്ങളും പോരായ്മകളുമുണ്ട്. അമിതമായ തുക കൈയില്‍ കൊണ്ട് നടക്കേണ്ടെന്ന സൗകര്യം ഡെബിറ്റ് കാര്ഡുംി നല്കുപന്നുണ്ടെങ്കിലും ഡെബിറ്റ് കാര്ഡ്ന ഉപയോഗിച്ചുള്ള ഒരോ ഷോപ്പിങ്ങിലും തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് കാലിയായി കൊണ്ടിരിക്കുകയാണെന്ന് ഉപയോക്താവ് മറക്കരുത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തമായ ഫിനാന്ഷ്യാല്‍ പ്ലാനുള്ള വ്യക്തിക്ക് ക്രെഡിറ്റ് കാര്ഡ്െ ഉപയോഗിച്ചാലും ഡെബിറ്റ് കാര്ഡ്് ഉപയോഗിച്ചാലും യാതൊരു പ്രശ്‌നവുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയും. അപ്പോള്‍ പ്രശ്‌നം കാര്ഡുികളുടേതല്ല, പ്ലാനിങ്ങിന്റെ തന്നെയാണ്.
http://www.mathrubhumi.com/business/banking_articles/credit-cards-have-cons-too-155586.html
Saturday, January 29, 2011
ജിദ്ദ കോണ്‍സുലേറ്റ് പറിച്ചുനടാന്‍ പറ്റിയ കെട്ടിടം അന്വേഷിക്കുന്നു
ജിദ്ദ: മഴവെള്ളം കയറി പ്രവര്‍ത്തനം അലങ്കോലപ്പെടുന്നത് പതിവായതോടെ എത്രയും പെട്ടെന്ന് അനുയോജ്യമായ കെട്ടിടം കണ്ടെത്തി അതിലേക്ക ഇന്ത്യന്‍ കോണ്‍സുലേറ്റ് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ച സജീവമായി. ഈ വിഷയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുന്നതായി കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാബ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
അടുത്ത കാലത്തായി നാലു തവണയാണ് കോണ്‍സുലേറ്റിനകത്ത് വെള്ളം കയറിയത്. ചെറിയ മഴ പെയ്താല്‍ പോലും മദീന റോഡ് വെളളത്തിന്നടിയിലാവുന്നത് ഗതാഗത പ്രശ്‌നം സൃഷ്ടിക്കുന്നുമുണ്ട് . ബുധനാഴ്ചത്തെ പെരുമഴയോടെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെയാണ് പറിച്ചുനടല്‍ അനിവാര്യമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമായത്. പ്രാഥമിക അന്വേഷണത്തില്‍ അസീസിയയില്‍ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റിന് സമീപം ഒരു കെട്ടിടം കണ്ടെത്തിയിട്ടുണ്ടത്രെ. ഇന്ത്യന്‍ സ്‌കൂളിന് സമീപം മറ്റൊരു കെട്ടിടവും കണ്ടുവെച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട കെട്ടിടം ആരെങ്കിലും കണ്ടെത്തി കാണിച്ചുകൊടുക്കുകയാണെങ്കില്‍ അധികൃതര്‍ പരിഗണിക്കും.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പോയിവരാന്‍ സൗകര്യമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഒരു നയതന്ത്രാലയത്തിന് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന കെട്ടിടമായിരിക്കുകയും വേണം. കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കണം. പ്രവാസി സമൂഹത്തെ ഉള്‍ക്കൊള്ളാനാവുന്ന അങ്കണം ഒഴിവാക്കാനാവില്ല. നഗരത്തിലെ മുഴുവന്‍ നയതന്ത്രാലയങ്ങളും കോര്‍ണിഷില്‍ ഇവിടെനിന്ന് വളരെ ദൂരെ പടുത്തുയര്‍ത്തുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലേക്ക് മാറ്റണമെന്ന് സൗദി അധികൃതരുടെ നിര്‍ദേശമുണ്ട്. പക്ഷേ അത് പൂര്‍ത്തിയായി വരുമ്പോഴേക്കും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ പിടിച്ചേക്കാം . അതുവരെ വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടുദിവസത്തെ അവധിക്കുശേഷം ഇന്നലെ രാവിലെ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ഉഴുതു മറിച്ചിട്ട വയലിന്റെ അവസ്ഥയിലാണ് താഴത്തെ നില. ഫര്‍ണിച്ചറും കമ്പ്യൂട്ടറും രേഖകളുമെല്ലാം മുറ്റത്ത് നിരത്തിയിട്ട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍. ഓഫീസുകള്‍ സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ പിടിക്കും. അതുവരെ പൊതുജനം ആ ഭാഗത്തേക്ക് പോയിട്ട് ഫലമില്ല. പാസ്‌പോര്‍ട്ടിനും ഔട്ട് പാസിനും എത്തുന്ന ഇന്ത്യക്കാര്‍ക്ക് പുറമെ വിസ ആവശ്യങ്ങള്‍ക്ക് മറ്റു രാജ്യക്കാരും എത്തുന്നുണ്ട്. ഇന്നലെ രണ്ടുപേര്‍ കവാടത്തില്‍ കസേരയിട്ട് ഇരുന്നാണ് സന്ദര്‍ശകരെ മടക്കി അയച്ചത്. എന്നിട്ടും ചില സ്വദേശികള്‍ ഇവരോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു. പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ ജോലികള്‍ ഔട്ട്‌സോഴ്‌സിങ് ഏജന്‍സികള്‍ ചെയ്യുന്നത് കൊണ്ട് കുറെ നഷ്ടം ഒഴിവായിട്ടുണ്ട്. അല്ലെങ്കില്‍ ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ ഈ വിഭാഗത്തില്‍ കിടക്കുന്നുണ്ടാകുമായിരുന്നു.
courtesy:gulfmadhyamam
അടുത്ത കാലത്തായി നാലു തവണയാണ് കോണ്‍സുലേറ്റിനകത്ത് വെള്ളം കയറിയത്. ചെറിയ മഴ പെയ്താല്‍ പോലും മദീന റോഡ് വെളളത്തിന്നടിയിലാവുന്നത് ഗതാഗത പ്രശ്‌നം സൃഷ്ടിക്കുന്നുമുണ്ട് . ബുധനാഴ്ചത്തെ പെരുമഴയോടെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെയാണ് പറിച്ചുനടല്‍ അനിവാര്യമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമായത്. പ്രാഥമിക അന്വേഷണത്തില്‍ അസീസിയയില്‍ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റിന് സമീപം ഒരു കെട്ടിടം കണ്ടെത്തിയിട്ടുണ്ടത്രെ. ഇന്ത്യന്‍ സ്‌കൂളിന് സമീപം മറ്റൊരു കെട്ടിടവും കണ്ടുവെച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട കെട്ടിടം ആരെങ്കിലും കണ്ടെത്തി കാണിച്ചുകൊടുക്കുകയാണെങ്കില്‍ അധികൃതര്‍ പരിഗണിക്കും.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പോയിവരാന്‍ സൗകര്യമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഒരു നയതന്ത്രാലയത്തിന് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന കെട്ടിടമായിരിക്കുകയും വേണം. കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കണം. പ്രവാസി സമൂഹത്തെ ഉള്‍ക്കൊള്ളാനാവുന്ന അങ്കണം ഒഴിവാക്കാനാവില്ല. നഗരത്തിലെ മുഴുവന്‍ നയതന്ത്രാലയങ്ങളും കോര്‍ണിഷില്‍ ഇവിടെനിന്ന് വളരെ ദൂരെ പടുത്തുയര്‍ത്തുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലേക്ക് മാറ്റണമെന്ന് സൗദി അധികൃതരുടെ നിര്‍ദേശമുണ്ട്. പക്ഷേ അത് പൂര്‍ത്തിയായി വരുമ്പോഴേക്കും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ പിടിച്ചേക്കാം . അതുവരെ വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടുദിവസത്തെ അവധിക്കുശേഷം ഇന്നലെ രാവിലെ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ഉഴുതു മറിച്ചിട്ട വയലിന്റെ അവസ്ഥയിലാണ് താഴത്തെ നില. ഫര്‍ണിച്ചറും കമ്പ്യൂട്ടറും രേഖകളുമെല്ലാം മുറ്റത്ത് നിരത്തിയിട്ട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍. ഓഫീസുകള്‍ സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ പിടിക്കും. അതുവരെ പൊതുജനം ആ ഭാഗത്തേക്ക് പോയിട്ട് ഫലമില്ല. പാസ്‌പോര്‍ട്ടിനും ഔട്ട് പാസിനും എത്തുന്ന ഇന്ത്യക്കാര്‍ക്ക് പുറമെ വിസ ആവശ്യങ്ങള്‍ക്ക് മറ്റു രാജ്യക്കാരും എത്തുന്നുണ്ട്. ഇന്നലെ രണ്ടുപേര്‍ കവാടത്തില്‍ കസേരയിട്ട് ഇരുന്നാണ് സന്ദര്‍ശകരെ മടക്കി അയച്ചത്. എന്നിട്ടും ചില സ്വദേശികള്‍ ഇവരോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു. പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ ജോലികള്‍ ഔട്ട്‌സോഴ്‌സിങ് ഏജന്‍സികള്‍ ചെയ്യുന്നത് കൊണ്ട് കുറെ നഷ്ടം ഒഴിവായിട്ടുണ്ട്. അല്ലെങ്കില്‍ ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ ഈ വിഭാഗത്തില്‍ കിടക്കുന്നുണ്ടാകുമായിരുന്നു.
courtesy:gulfmadhyamam
Friday, January 28, 2011
Thursday, January 27, 2011
കന്ദറ പാലത്തിന് ചുവട്ടില്‍നിന്ന് ഇന്ത്യക്കാരെ മുഴുവന്‍ തുടച്ചുനീക്കി
ജിദ്ദ: പെട്ടെന്നുള്ള ഒരു 'ഓപ്പറേഷനി'ലൂടെ കന്ദറ പാലത്തിന് ചുവട്ടില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരേയും സൗദി പൊലിസ് തര്‍ഹീലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഓപ്പറേഷന്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ശറഫിയക്കടുത്ത്, പാലത്തിനടിയില്‍ മലയാളികള്‍ താമസിക്കാന്‍ വളച്ചുകെട്ടിയ കര്‍ട്ടുണ്‍ ബോര്‍ഡുകളും ശീലകളും കൊണ്ടുള്ള കൂടാരങ്ങളും മറ്റും പൊലിസിന്റെ മേല്‍നോട്ടത്തില്‍ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ നീക്കം ചെയ്തു. ഇനി ആരേയും ഈ ഭാഗത്തു തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ ഏതാനും മലയാളികള്‍ വീണ്ടും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്നു മൂന്നാല് മാസമായി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് വളരെ ഉദാരമായി കോണ്‍സുലേറ്റ് അധികൃതര്‍ 'എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്' (ഔട്ട്പാസ് എന്ന താല്‍ക്കാലിക പാസ്‌പോര്‍ട്ട് ) വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ എണ്ണായിരത്തോളം ഔട്ട്പാസ് ഇഷ്യു ചെയ്തതായി കോണ്‍സല്‍ ജനറല്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ആ വാര്‍ത്ത വായിച്ചാവണം, ഇന്നലെ രാവിലെ ഇന്ത്യക്കാര്‍ കൂട്ടമായി കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടിയത് മദീന റോഡ് വഴിക്കുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ജവാസാത്ത് (പാസ്‌പോര്‍ട്ട് ), ഡിപ്ലോമാറ്റിക് പൊലിസ് വന്ന് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഇവരുടെ കാര്യത്തില്‍ സൗദി ഭാഗത്തുനിന്നാണ് നടപടിയുണ്ടാവേണ്ടതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്രെ. അതോടെ ഉന്നതതലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം ഇന്നലത്തെ 'കന്ദറ ക്ലീനിങ് ഓപ്പറേഷന്‍'. മറ്റു രാജ്യക്കാര്‍ തമ്പടിച്ച് ഭാഗത്തുനിന്ന് ഇന്തോനേഷ്യന്‍ സ്ത്രീകളെയാണ് കാര്യമായി ബസില്‍ കയറ്റിക്കൊണ്ടുപോയത്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഭാഗം വളഞ്ഞ പൊലീസ് സേന അവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും ഒരു ഭാഗത്ത് ഇരുത്തി പുറമെനിന്ന് അക്കൂട്ടത്തില്‍ ആളുകള്‍ കയറിക്കുടുന്നത് തടഞ്ഞു. ശറഫിയയിലെ സ്ഥിരം ഏജന്റുമാര്‍ തക്കം നോക്കി തങ്ങളുടെ ആള്‍ക്കാരെ തര്‍ഹീലില്‍ എത്തിക്കാന്‍ അപ്പോഴും കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു.
എട്ടു ബസുകളിലാണ് ഇവരെ കയറ്റിക്കൊണ്ടുപോയത്. മുന്നുറോളം പേരെ കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചനയെന്ന്് സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര വര്‍ഷമായി ഇവിടെ തങ്ങുന്ന ചിലര്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് കന്ദറവാസികള്‍ക്കിടയില്‍ സഹായവുമായി കഴിയുന്ന മുഹമ്മദലി പടപ്പറമ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ തിരുവനന്തപുരം പെരുമാതുറ സ്വദേശി മണ്‍സൂര്‍, കോഴിക്കോട് സ്വദേശി മനാഫ് തുടങ്ങി പത്തോളം രോഗികള്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടത്രെ. അതേസമയം, ഈ സമയത്ത് പുറത്തു പോയ പലര്‍ക്കും പിടികൊടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. മലയാളികളടക്കമുള്ള ഒരു കൂട്ടം ഇന്ത്യക്കാര്‍ ഈ സമയത്തും ദൂരെ മാറിനിന്ന് കാഴ്ച കാണുകയായിരുന്നു. പൊലിസ് പോയിക്കഴിഞ്ഞാല്‍ വീണ്ടും താമസം തുടങ്ങാന്‍ ഇവര്‍ ശറഫിയയിലും പരിസരത്തും ചുറ്റിപ്പറ്റി കഴിയുന്നുണ്ട്. സ്വന്തമായി മുറിയോ ഇഖാമയോ ഇല്ലാത്ത പലരും ഇവിടെ രാപ്പാര്‍ത്താണ് ജോലിക്ക് പോകുന്നത്.
കഴിഞ്ഞ 20ദിവസമായി കന്ദറ പാലത്തിനടിയില്‍ കഴിയുന്നവര്‍ക്ക് കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഒരു നേരം ഭക്ഷണം കൊടുത്തിരുന്നു. 15ദിവസം കോണ്‍സുലേറ്റിന്റെ ചെലവില്‍ കൊടുത്തപ്പോള്‍ കഴിഞ്ഞ മൂന്നുദിവസം എം.വി സലീമിന്റെ ഉടമസ്ഥതയിലുള്ള ലാഹോര്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം സൗജന്യമായി എത്തിച്ചുകൊടുത്തത്. ഇന്നലെ ഭക്ഷണം തയാറാക്കി കൊണ്ടുവന്നെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് ഇസ്മാഈല്‍ മുണ്ടക്കുളം പറഞ്ഞു.
കാസിം ഇരിക്കൂര്‍
സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്നു മൂന്നാല് മാസമായി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് വളരെ ഉദാരമായി കോണ്‍സുലേറ്റ് അധികൃതര്‍ 'എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്' (ഔട്ട്പാസ് എന്ന താല്‍ക്കാലിക പാസ്‌പോര്‍ട്ട് ) വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ എണ്ണായിരത്തോളം ഔട്ട്പാസ് ഇഷ്യു ചെയ്തതായി കോണ്‍സല്‍ ജനറല്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ആ വാര്‍ത്ത വായിച്ചാവണം, ഇന്നലെ രാവിലെ ഇന്ത്യക്കാര്‍ കൂട്ടമായി കോണ്‍സുലേറ്റിന് മുന്നില്‍ തടിച്ചുകൂടിയത് മദീന റോഡ് വഴിക്കുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ജവാസാത്ത് (പാസ്‌പോര്‍ട്ട് ), ഡിപ്ലോമാറ്റിക് പൊലിസ് വന്ന് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഇവരുടെ കാര്യത്തില്‍ സൗദി ഭാഗത്തുനിന്നാണ് നടപടിയുണ്ടാവേണ്ടതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്രെ. അതോടെ ഉന്നതതലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം ഇന്നലത്തെ 'കന്ദറ ക്ലീനിങ് ഓപ്പറേഷന്‍'. മറ്റു രാജ്യക്കാര്‍ തമ്പടിച്ച് ഭാഗത്തുനിന്ന് ഇന്തോനേഷ്യന്‍ സ്ത്രീകളെയാണ് കാര്യമായി ബസില്‍ കയറ്റിക്കൊണ്ടുപോയത്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഭാഗം വളഞ്ഞ പൊലീസ് സേന അവിടെയുണ്ടായിരുന്ന മുഴുവനാളുകളെയും ഒരു ഭാഗത്ത് ഇരുത്തി പുറമെനിന്ന് അക്കൂട്ടത്തില്‍ ആളുകള്‍ കയറിക്കുടുന്നത് തടഞ്ഞു. ശറഫിയയിലെ സ്ഥിരം ഏജന്റുമാര്‍ തക്കം നോക്കി തങ്ങളുടെ ആള്‍ക്കാരെ തര്‍ഹീലില്‍ എത്തിക്കാന്‍ അപ്പോഴും കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു.
എട്ടു ബസുകളിലാണ് ഇവരെ കയറ്റിക്കൊണ്ടുപോയത്. മുന്നുറോളം പേരെ കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചനയെന്ന്് സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര വര്‍ഷമായി ഇവിടെ തങ്ങുന്ന ചിലര്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് കന്ദറവാസികള്‍ക്കിടയില്‍ സഹായവുമായി കഴിയുന്ന മുഹമ്മദലി പടപ്പറമ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ തിരുവനന്തപുരം പെരുമാതുറ സ്വദേശി മണ്‍സൂര്‍, കോഴിക്കോട് സ്വദേശി മനാഫ് തുടങ്ങി പത്തോളം രോഗികള്‍ ഇന്നലെ പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടത്രെ. അതേസമയം, ഈ സമയത്ത് പുറത്തു പോയ പലര്‍ക്കും പിടികൊടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു. മലയാളികളടക്കമുള്ള ഒരു കൂട്ടം ഇന്ത്യക്കാര്‍ ഈ സമയത്തും ദൂരെ മാറിനിന്ന് കാഴ്ച കാണുകയായിരുന്നു. പൊലിസ് പോയിക്കഴിഞ്ഞാല്‍ വീണ്ടും താമസം തുടങ്ങാന്‍ ഇവര്‍ ശറഫിയയിലും പരിസരത്തും ചുറ്റിപ്പറ്റി കഴിയുന്നുണ്ട്. സ്വന്തമായി മുറിയോ ഇഖാമയോ ഇല്ലാത്ത പലരും ഇവിടെ രാപ്പാര്‍ത്താണ് ജോലിക്ക് പോകുന്നത്.
കഴിഞ്ഞ 20ദിവസമായി കന്ദറ പാലത്തിനടിയില്‍ കഴിയുന്നവര്‍ക്ക് കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഒരു നേരം ഭക്ഷണം കൊടുത്തിരുന്നു. 15ദിവസം കോണ്‍സുലേറ്റിന്റെ ചെലവില്‍ കൊടുത്തപ്പോള്‍ കഴിഞ്ഞ മൂന്നുദിവസം എം.വി സലീമിന്റെ ഉടമസ്ഥതയിലുള്ള ലാഹോര്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം സൗജന്യമായി എത്തിച്ചുകൊടുത്തത്. ഇന്നലെ ഭക്ഷണം തയാറാക്കി കൊണ്ടുവന്നെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് ഇസ്മാഈല്‍ മുണ്ടക്കുളം പറഞ്ഞു.
കാസിം ഇരിക്കൂര്‍
Tuesday, January 25, 2011
കേരള മുസ്ലിംകള്‍ക്കിത് സമ്മേളനങ്ങളുടെ വസന്തകാലമാണ്
കേരള മുസ്ലിംകള്‍ക്കിത് സമ്മേളനങ്ങളുടെ വസന്തകാലമാണ്. സംഘടനാ സമ്മേളനങ്ങള്‍, സംഘടനാ
സ്ഥാപനങ്ങളുടെ വാര്‍ഷിക/സനദ് ദാന സമ്മേളനങ്ങള്‍, മഴക്കു മുമ്പ് നിര്‍ത്തി വെച്ച ഖണ്ഡനങ്ങളുടെ
തുടര്‍ച്ചകള്‍; കാലവര്‍ഷം അല്‍പം നീണ്ടുപോയത് കാരണം നിര്‍ജീവമായിപ്പോയ ദീനീരംഗം ഇന്ന്
സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. മഴ മാറിനിന്നപ്പോള്‍ തന്നെ നാദാപുരം അങ്ങാടിയില്‍ ഒമ്പതാം
ഖണ്ഡനത്തിന്റെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദീനീരംഗം ചൂടുപിടിക്കാന്‍ പോകുന്നതിന്റെ
സൂചനകളായിരുന്നു ആ പോസ്ററുകള്‍.
ഇവയില്‍ ഏറ്റവും വലിയ രണ്ട് സമ്മേളനങ്ങളായിരുന്നു കോട്ടക്കലില്‍ നടന്ന മുജാഹിദ് സ്റുഡന്റസ് മൂവ്മെന്റ്
(എം.എസ്.എം) സംസ്ഥാന സമ്മേളനവും കാരന്തൂരില്‍ നടന്ന മര്‍കസ് 15-ാംസനദ് ദാന സമ്മേളനവും. ഒരേ
ദിവസങ്ങളിലായിരുന്നു രണ്ട് സമ്മേളനങ്ങളും. ആയിരക്കണക്കിന് ആളുകള്‍ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തു;
വിജയകരമായി സമാപിച്ചു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമാണ് എം.എസ്.എം. കേരള വിദ്യാര്‍ഥി
സമ്മേളനമെന്നാണ് പേരിട്ടതെങ്കിലും നടന്നത് സമ്പൂര്‍ണ മുജാഹിദ് സമ്മേളനമാണ്. പത്രങ്ങളില്‍ അച്ചടിച്ചു
വന്ന സമ്മേളന ഫോട്ടോകളില്‍ നരച്ച തലമുടിയും നിര്‍ബാധം താടിയുമുള്ള വൃദ്ധരാണ് വേദി നിറയെ.
വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സ്റേജിന്റെ മുന്‍നിരയിലിരിക്കാന്‍ ഒരു
വിദ്യാര്‍ഥി നേതാവുമില്ല. നന്നായി പരതി നോക്കിയാല്‍ വേദിയുടെ പിന്‍നിരയില്‍ എവിടെയെങ്കിലും
കുറച്ച് വിദ്യാര്‍ഥി നേതാക്കളെ കാണാം.
മദ്റസകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന സാഹിത്യ സമാജങ്ങള്‍ക്ക് ഒരു 'വിഷയം' തെരഞ്ഞെടുക്കുന്ന പതിവുണ്ട്.
അച്ചടക്കവും വിദ്യാര്‍ഥികളും, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത...
എന്നിങ്ങനെ. അതുപോലൊരു തലക്കെട്ടാണ് എം.എസ്.എം സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം- 'അറിവ്
സമാധാനത്തിന്'. അറിവിനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഉള്ള പുതിയ എന്തെങ്കിലും കാഴ്ചപ്പാടുകളോ
ആശയങ്ങളോ സമ്മേളനത്തില്‍ അവതരിക്കപ്പെട്ടതുമില്ല. പതിവുപോലെ തീവ്രവാദം അപകടകരം, ഇസ്ലാമും
തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല, തീവ്രവാദികള്‍ മതം അറിയാത്തവര്‍ എന്നിങ്ങനെ
തീവ്രവാദത്തെക്കുറിച്ചുള്ള ബാലവാടി സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാ പ്രഭാഷകരും ആവര്‍ത്തിച്ചു. ഒരു
നവോത്ഥാന വിദ്യാര്‍ഥി പ്രസ്ഥാനം എന്നുള്ള നിലക്ക് കാമ്പസിനെക്കുറിച്ച എന്തെങ്കിലും പുതിയ
കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്/സംഘടനകള്‍ക്ക് എന്തെങ്കിലും ദിശ നിര്‍ണയിച്ചു
നല്‍കാന്‍ സമ്മേളനം ശ്രദ്ധിച്ചതായി കണ്ടില്ല.
മുജാഹിദ് പ്രസ്ഥാനം, മുമ്പൊരു പ്രബോധനം ലേഖനത്തില്‍ ഈ ലേഖകന്‍ തന്നെ സൂചിപ്പിച്ചതു പോലെ, വെറുമൊരു
സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസപരിമാണങ്ങളുടെ
ഊര്‍ജമാണത്. വിശ്വാസപരവും കര്‍മപരവും ഭൌതികവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്.
അങ്ങനെയൊരു പ്രസ്ഥാനം -മുമ്പേ നടന്നൊരു സംഘം- ചേതനയറ്റ്, കീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നതിന്റെ
കാഴ്ചയാണ് കോട്ടക്കല്‍ സമ്മേളനവും കാണിച്ചു തന്നത്. ഒരു പ്രസ്ഥാനം തലകീഴായി നില്‍ക്കുന്നതിന്റെ
കാഴ്ചകള്‍. സമൂഹത്തിലേക്ക് പുതുതായി ഒന്നും പ്രസരിപ്പിക്കാനില്ലാതെ പഴയ പ്രസ്താവനകള്‍ വാചകഘടന
പോലും മാറ്റാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം ചെയ്യുന്നത്.
പ്രമാണങ്ങളുടെ ഫയല്‍ക്കെട്ടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു പ്രസ്ഥാനം ആവശ്യമില്ല; മികച്ച ഒരു ആര്‍ക്കൈവല്‍
മ്യൂസിയം മതി. പ്രമാണങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക്, കാല/ദേശങ്ങളിലേക്ക് ഊര്‍ജം
പ്രവഹിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം ജീവിച്ചിരിക്കുക. അല്ലാതിരിക്കുമ്പോള്‍ ആ പ്രസ്ഥാനം ജഡമാണ്.
ജീവികള്‍ ജഡമായാല്‍ സംസ്കരിക്കാം. എന്നാല്‍ പ്രസ്ഥാനം ജഡമായാല്‍ അത് ജീര്‍ണിക്കുകയേ ഉള്ളൂ. ജീര്‍ണിച്ച
ഒരു ജഡം സൃഷ്ടിക്കുന്ന പരിസ്ഥിതി/ആരോഗ്യ പ്രശ്നങ്ങള്‍ നമുക്കറിയാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ
ഇന്നത്തെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതു തന്നെയാണ്.
'മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ' എന്നൊരു മുദ്രാവാക്യത്തില്‍ അടുത്തിടെ മുജാഹിദ് പ്രസ്ഥാനം ഒരു
കാമ്പയിന്‍ നടത്തിയിരുന്നു. മതത്തെ കുറെ പ്രമാണങ്ങളുടെ കെട്ടുപുസ്തകമായി കാണുന്ന അങ്ങേയറ്റം
പരിമിതമായ ഒരു സമീപനത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. അതിശക്തമായ
പ്രമാണങ്ങളോടൊപ്പം ആ പ്രമാണങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വിവിധ കാലദേശങ്ങളിലുണ്ടായിട്ടുള്ള
ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുമുണ്ട്. വിവിധ കാലദേശങ്ങളില്‍ ചരിത്രത്തില്‍ അത്
പ്രസരിപ്പിച്ച സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ പ്രതിനിധാനങ്ങളുണ്ട്. ഇത്രയും ദീര്‍ഘവും
സമ്പന്നവുമായ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞ് വെറുമൊരു 'ക്ളാസിഫൈഡ് ഡോക്യുമെന്റ്' മാത്രമാണ്
ഇസ്ലാം എന്നു പറയുന്നത് എന്തുമാത്രം ചെറുതാണ്. പക്ഷേ, ഒരു പ്രസ്ഥാനം അങ്ങനെ കരുതുന്നുവെന്നു വന്നാല്‍ അത്
ചരിത്രത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ന്
കാണിക്കുന്നത്.
കോട്ടക്കല്‍ മുജാഹിദ് സമ്മേളനത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ കാരന്തൂരില്‍ മര്‍കസു
സഖാഫത്തി സുന്നിയ്യയുടെ സമ്മേളനം നടന്നത്. ഒരു സ്ഥാപനത്തിന്റെ വാര്‍ഷികം എന്നതിലുപരി കാന്തപുരം
ഗ്രൂപ്പ് സുന്നികളുടെ സമ്മേളനമാണത്. മുസ്ലിംകളിലെ ഏറ്റവും യാഥാസ്ഥിക, പിന്തിരിപ്പന്‍ ഗ്രൂപ്പ് എന്ന്
ചിലരെങ്കിലും കാന്തപുരം സുന്നികളെ വിളിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ/മുസ്ലിം
നവോഥാന സംരംഭങ്ങളുടെ എതിര്‍ പക്ഷത്ത് നിന്ന ചരിത്രമാണ് സുന്നികളുടേത്. യാഥാസ്ഥിതിക
മനോഭാവങ്ങളോട് പടവെട്ടിയാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. അത്തരം മനോഭാവങ്ങളെ സംരംക്ഷിച്ചു
നിര്‍ത്താനുള്ള പോരാട്ടമാണ് സുന്നികളുടേത്.
മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി അതിന്റെ സാരഥികളിലൊരാളായ ഡോ. എ പി അബ്ദുല്‍ ഹകീം
അസ്ഹരിയുമായി രിസാല വാരിക ഒരു അഭിമുഖം നടത്തിയിട്ടുണ്ട് (ജനുവരി 14, 2011). പുതിയ കാലത്ത്
മര്‍കസ് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട ദൌത്യം, മുന്നോട്ട് പോക്കില്‍ സ്വീകരിക്കേണ്ട രീതി, മുസ്ലിം
സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും
ഇങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന
വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്‍ക്ക്
പുറത്ത് കടന്ന് ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്‍കസ് വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ലെന്നും
സ്വപ്നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണെന്നുമാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊക്കെ
മര്‍കസ് അല്ലെങ്കില്‍ എ.പി സുന്നികള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും
വ്യത്യസ്തമായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നത് തന്നെ
പ്രധാനമാണ്. മലബാറില്‍ നിന്ന് മലബാറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ഇന്നില്‍ നിന്ന്
ഇന്നലെകളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്ന മതസംഘടനകള്‍ക്കിടയില്‍ നിന്ന് വിശാലമായ
ഇന്ത്യന്‍ മുസ്ലിം മണ്ഡലത്തെക്കുറിച്ച് സംസാരിക്കുന്നത്, നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് പ്രധാനം
തന്നെയാണ്. അങ്ങനെയൊരു വ്യത്യസ്തമായ പ്രാധാന്യത്തിലേക്ക് കേരളത്തിലെ സുന്നി പ്രസ്ഥാനത്തെ
എടുത്തുയര്‍ത്തിവെക്കാന്‍ സാധിച്ചുവെന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസക്തി. മര്‍കസ്
സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ശ്രദ്
ധേയമായിരുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും
നിലപാടുകള്‍ പറയുന്നതുമായിരുന്നു ആ പ്രഭാഷണം. 'യഥാസ്ഥിതിക' മതസംഘടനയെന്ന ലേബലുള്ള ഒരു
പ്രസ്ഥാനത്തില്‍ നിന്ന് പൊതുവെ പ്രതീക്ഷിക്കാത്തതാണ് കാന്തപുരത്തിന്റെ പല ഇടപെടലുകളും.
അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗമാവട്ടെ കൂടുതല്‍ സര്‍ഗാത്മകമായി
കാര്യങ്ങളെ കാണാനുള്ള ശേഷി നേടിയെടുത്തിട്ടുണ്ട്. നവോത്ഥാന, പുരോഗമന പ്രസ്ഥാനത്തിന്റെ ഏറ്റവും
പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗം പോലും പഴയ പ്രമാണങ്ങളും പ്രമേയങ്ങളും ആവര്‍ത്തിച്ചുരുവിട്ടു
കൊണ്ടിരിക്കുമ്പോഴാണ് 'പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍' ഇങ്ങനെ വ്യത്യസ്തമായ വഴിവെട്ടുന്നത്.
കേരള മുസ്ലിം സമൂഹത്തില്‍ കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താണ്, മുസ്ലിം സമൂഹത്തിലെ
ശ്രദ്ധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്‍ന്നുവന്നതിന്റെ രസതന്ത്രം എന്താണ്, നവോത്ഥാന
പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് കേവലമായ ഒരു മത യാഥാസ്ഥിതിക കക്ഷി എന്ന നിലയിലേക്ക് മുജാഹിദ്
പ്രസ്ഥാത്തിന്റെ പരിണാമം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങള്‍ വിശദമായ സാമൂഹിക ശാസ്ത്ര
വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയൊരു വിശകലനത്തിനുള്ളതല്ല ഈ കുറിപ്പ്. മറിച്ച്
കേരളത്തിലെ ഒരു മുസ്ലിം നവോത്ഥാന പ്രസ്ഥാനം തികഞ്ഞ യാഥാസ്ഥിതിക പ്രമാണമാത്ര സംഘമായി
മാറിയതിന്റെയും, യാഥാസ്ഥിതിക പിന്തരിപ്പിന്‍ പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഒരു സംഘം പുതിയ
കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷി നേടിയ ഒരു പ്രസ്ഥാനമായി മാറുന്നതിന്റെയും രണ്ട്
സൂചകങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം.
by : C Davood
സ്ഥാപനങ്ങളുടെ വാര്‍ഷിക/സനദ് ദാന സമ്മേളനങ്ങള്‍, മഴക്കു മുമ്പ് നിര്‍ത്തി വെച്ച ഖണ്ഡനങ്ങളുടെ
തുടര്‍ച്ചകള്‍; കാലവര്‍ഷം അല്‍പം നീണ്ടുപോയത് കാരണം നിര്‍ജീവമായിപ്പോയ ദീനീരംഗം ഇന്ന്
സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. മഴ മാറിനിന്നപ്പോള്‍ തന്നെ നാദാപുരം അങ്ങാടിയില്‍ ഒമ്പതാം
ഖണ്ഡനത്തിന്റെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദീനീരംഗം ചൂടുപിടിക്കാന്‍ പോകുന്നതിന്റെ
സൂചനകളായിരുന്നു ആ പോസ്ററുകള്‍.
ഇവയില്‍ ഏറ്റവും വലിയ രണ്ട് സമ്മേളനങ്ങളായിരുന്നു കോട്ടക്കലില്‍ നടന്ന മുജാഹിദ് സ്റുഡന്റസ് മൂവ്മെന്റ്
(എം.എസ്.എം) സംസ്ഥാന സമ്മേളനവും കാരന്തൂരില്‍ നടന്ന മര്‍കസ് 15-ാംസനദ് ദാന സമ്മേളനവും. ഒരേ
ദിവസങ്ങളിലായിരുന്നു രണ്ട് സമ്മേളനങ്ങളും. ആയിരക്കണക്കിന് ആളുകള്‍ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തു;
വിജയകരമായി സമാപിച്ചു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമാണ് എം.എസ്.എം. കേരള വിദ്യാര്‍ഥി
സമ്മേളനമെന്നാണ് പേരിട്ടതെങ്കിലും നടന്നത് സമ്പൂര്‍ണ മുജാഹിദ് സമ്മേളനമാണ്. പത്രങ്ങളില്‍ അച്ചടിച്ചു
വന്ന സമ്മേളന ഫോട്ടോകളില്‍ നരച്ച തലമുടിയും നിര്‍ബാധം താടിയുമുള്ള വൃദ്ധരാണ് വേദി നിറയെ.
വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സ്റേജിന്റെ മുന്‍നിരയിലിരിക്കാന്‍ ഒരു
വിദ്യാര്‍ഥി നേതാവുമില്ല. നന്നായി പരതി നോക്കിയാല്‍ വേദിയുടെ പിന്‍നിരയില്‍ എവിടെയെങ്കിലും
കുറച്ച് വിദ്യാര്‍ഥി നേതാക്കളെ കാണാം.
മദ്റസകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന സാഹിത്യ സമാജങ്ങള്‍ക്ക് ഒരു 'വിഷയം' തെരഞ്ഞെടുക്കുന്ന പതിവുണ്ട്.
അച്ചടക്കവും വിദ്യാര്‍ഥികളും, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത...
എന്നിങ്ങനെ. അതുപോലൊരു തലക്കെട്ടാണ് എം.എസ്.എം സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം- 'അറിവ്
സമാധാനത്തിന്'. അറിവിനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഉള്ള പുതിയ എന്തെങ്കിലും കാഴ്ചപ്പാടുകളോ
ആശയങ്ങളോ സമ്മേളനത്തില്‍ അവതരിക്കപ്പെട്ടതുമില്ല. പതിവുപോലെ തീവ്രവാദം അപകടകരം, ഇസ്ലാമും
തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല, തീവ്രവാദികള്‍ മതം അറിയാത്തവര്‍ എന്നിങ്ങനെ
തീവ്രവാദത്തെക്കുറിച്ചുള്ള ബാലവാടി സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാ പ്രഭാഷകരും ആവര്‍ത്തിച്ചു. ഒരു
നവോത്ഥാന വിദ്യാര്‍ഥി പ്രസ്ഥാനം എന്നുള്ള നിലക്ക് കാമ്പസിനെക്കുറിച്ച എന്തെങ്കിലും പുതിയ
കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്/സംഘടനകള്‍ക്ക് എന്തെങ്കിലും ദിശ നിര്‍ണയിച്ചു
നല്‍കാന്‍ സമ്മേളനം ശ്രദ്ധിച്ചതായി കണ്ടില്ല.
മുജാഹിദ് പ്രസ്ഥാനം, മുമ്പൊരു പ്രബോധനം ലേഖനത്തില്‍ ഈ ലേഖകന്‍ തന്നെ സൂചിപ്പിച്ചതു പോലെ, വെറുമൊരു
സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസപരിമാണങ്ങളുടെ
ഊര്‍ജമാണത്. വിശ്വാസപരവും കര്‍മപരവും ഭൌതികവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്.
അങ്ങനെയൊരു പ്രസ്ഥാനം -മുമ്പേ നടന്നൊരു സംഘം- ചേതനയറ്റ്, കീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നതിന്റെ
കാഴ്ചയാണ് കോട്ടക്കല്‍ സമ്മേളനവും കാണിച്ചു തന്നത്. ഒരു പ്രസ്ഥാനം തലകീഴായി നില്‍ക്കുന്നതിന്റെ
കാഴ്ചകള്‍. സമൂഹത്തിലേക്ക് പുതുതായി ഒന്നും പ്രസരിപ്പിക്കാനില്ലാതെ പഴയ പ്രസ്താവനകള്‍ വാചകഘടന
പോലും മാറ്റാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം ചെയ്യുന്നത്.
പ്രമാണങ്ങളുടെ ഫയല്‍ക്കെട്ടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു പ്രസ്ഥാനം ആവശ്യമില്ല; മികച്ച ഒരു ആര്‍ക്കൈവല്‍
മ്യൂസിയം മതി. പ്രമാണങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക്, കാല/ദേശങ്ങളിലേക്ക് ഊര്‍ജം
പ്രവഹിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം ജീവിച്ചിരിക്കുക. അല്ലാതിരിക്കുമ്പോള്‍ ആ പ്രസ്ഥാനം ജഡമാണ്.
ജീവികള്‍ ജഡമായാല്‍ സംസ്കരിക്കാം. എന്നാല്‍ പ്രസ്ഥാനം ജഡമായാല്‍ അത് ജീര്‍ണിക്കുകയേ ഉള്ളൂ. ജീര്‍ണിച്ച
ഒരു ജഡം സൃഷ്ടിക്കുന്ന പരിസ്ഥിതി/ആരോഗ്യ പ്രശ്നങ്ങള്‍ നമുക്കറിയാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ
ഇന്നത്തെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതു തന്നെയാണ്.
'മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ' എന്നൊരു മുദ്രാവാക്യത്തില്‍ അടുത്തിടെ മുജാഹിദ് പ്രസ്ഥാനം ഒരു
കാമ്പയിന്‍ നടത്തിയിരുന്നു. മതത്തെ കുറെ പ്രമാണങ്ങളുടെ കെട്ടുപുസ്തകമായി കാണുന്ന അങ്ങേയറ്റം
പരിമിതമായ ഒരു സമീപനത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. അതിശക്തമായ
പ്രമാണങ്ങളോടൊപ്പം ആ പ്രമാണങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വിവിധ കാലദേശങ്ങളിലുണ്ടായിട്ടുള്ള
ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുമുണ്ട്. വിവിധ കാലദേശങ്ങളില്‍ ചരിത്രത്തില്‍ അത്
പ്രസരിപ്പിച്ച സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ പ്രതിനിധാനങ്ങളുണ്ട്. ഇത്രയും ദീര്‍ഘവും
സമ്പന്നവുമായ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞ് വെറുമൊരു 'ക്ളാസിഫൈഡ് ഡോക്യുമെന്റ്' മാത്രമാണ്
ഇസ്ലാം എന്നു പറയുന്നത് എന്തുമാത്രം ചെറുതാണ്. പക്ഷേ, ഒരു പ്രസ്ഥാനം അങ്ങനെ കരുതുന്നുവെന്നു വന്നാല്‍ അത്
ചരിത്രത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ന്
കാണിക്കുന്നത്.
കോട്ടക്കല്‍ മുജാഹിദ് സമ്മേളനത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ കാരന്തൂരില്‍ മര്‍കസു
സഖാഫത്തി സുന്നിയ്യയുടെ സമ്മേളനം നടന്നത്. ഒരു സ്ഥാപനത്തിന്റെ വാര്‍ഷികം എന്നതിലുപരി കാന്തപുരം
ഗ്രൂപ്പ് സുന്നികളുടെ സമ്മേളനമാണത്. മുസ്ലിംകളിലെ ഏറ്റവും യാഥാസ്ഥിക, പിന്തിരിപ്പന്‍ ഗ്രൂപ്പ് എന്ന്
ചിലരെങ്കിലും കാന്തപുരം സുന്നികളെ വിളിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ/മുസ്ലിം
നവോഥാന സംരംഭങ്ങളുടെ എതിര്‍ പക്ഷത്ത് നിന്ന ചരിത്രമാണ് സുന്നികളുടേത്. യാഥാസ്ഥിതിക
മനോഭാവങ്ങളോട് പടവെട്ടിയാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. അത്തരം മനോഭാവങ്ങളെ സംരംക്ഷിച്ചു
നിര്‍ത്താനുള്ള പോരാട്ടമാണ് സുന്നികളുടേത്.
മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി അതിന്റെ സാരഥികളിലൊരാളായ ഡോ. എ പി അബ്ദുല്‍ ഹകീം
അസ്ഹരിയുമായി രിസാല വാരിക ഒരു അഭിമുഖം നടത്തിയിട്ടുണ്ട് (ജനുവരി 14, 2011). പുതിയ കാലത്ത്
മര്‍കസ് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട ദൌത്യം, മുന്നോട്ട് പോക്കില്‍ സ്വീകരിക്കേണ്ട രീതി, മുസ്ലിം
സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും
ഇങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന
വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്‍ക്ക്
പുറത്ത് കടന്ന് ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്‍കസ് വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ലെന്നും
സ്വപ്നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണെന്നുമാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊക്കെ
മര്‍കസ് അല്ലെങ്കില്‍ എ.പി സുന്നികള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും
വ്യത്യസ്തമായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നത് തന്നെ
പ്രധാനമാണ്. മലബാറില്‍ നിന്ന് മലബാറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ഇന്നില്‍ നിന്ന്
ഇന്നലെകളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്ന മതസംഘടനകള്‍ക്കിടയില്‍ നിന്ന് വിശാലമായ
ഇന്ത്യന്‍ മുസ്ലിം മണ്ഡലത്തെക്കുറിച്ച് സംസാരിക്കുന്നത്, നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് പ്രധാനം
തന്നെയാണ്. അങ്ങനെയൊരു വ്യത്യസ്തമായ പ്രാധാന്യത്തിലേക്ക് കേരളത്തിലെ സുന്നി പ്രസ്ഥാനത്തെ
എടുത്തുയര്‍ത്തിവെക്കാന്‍ സാധിച്ചുവെന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസക്തി. മര്‍കസ്
സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ശ്രദ്
ധേയമായിരുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും
നിലപാടുകള്‍ പറയുന്നതുമായിരുന്നു ആ പ്രഭാഷണം. 'യഥാസ്ഥിതിക' മതസംഘടനയെന്ന ലേബലുള്ള ഒരു
പ്രസ്ഥാനത്തില്‍ നിന്ന് പൊതുവെ പ്രതീക്ഷിക്കാത്തതാണ് കാന്തപുരത്തിന്റെ പല ഇടപെടലുകളും.
അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗമാവട്ടെ കൂടുതല്‍ സര്‍ഗാത്മകമായി
കാര്യങ്ങളെ കാണാനുള്ള ശേഷി നേടിയെടുത്തിട്ടുണ്ട്. നവോത്ഥാന, പുരോഗമന പ്രസ്ഥാനത്തിന്റെ ഏറ്റവും
പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗം പോലും പഴയ പ്രമാണങ്ങളും പ്രമേയങ്ങളും ആവര്‍ത്തിച്ചുരുവിട്ടു
കൊണ്ടിരിക്കുമ്പോഴാണ് 'പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍' ഇങ്ങനെ വ്യത്യസ്തമായ വഴിവെട്ടുന്നത്.
കേരള മുസ്ലിം സമൂഹത്തില്‍ കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താണ്, മുസ്ലിം സമൂഹത്തിലെ
ശ്രദ്ധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്‍ന്നുവന്നതിന്റെ രസതന്ത്രം എന്താണ്, നവോത്ഥാന
പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് കേവലമായ ഒരു മത യാഥാസ്ഥിതിക കക്ഷി എന്ന നിലയിലേക്ക് മുജാഹിദ്
പ്രസ്ഥാത്തിന്റെ പരിണാമം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങള്‍ വിശദമായ സാമൂഹിക ശാസ്ത്ര
വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയൊരു വിശകലനത്തിനുള്ളതല്ല ഈ കുറിപ്പ്. മറിച്ച്
കേരളത്തിലെ ഒരു മുസ്ലിം നവോത്ഥാന പ്രസ്ഥാനം തികഞ്ഞ യാഥാസ്ഥിതിക പ്രമാണമാത്ര സംഘമായി
മാറിയതിന്റെയും, യാഥാസ്ഥിതിക പിന്തരിപ്പിന്‍ പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഒരു സംഘം പുതിയ
കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷി നേടിയ ഒരു പ്രസ്ഥാനമായി മാറുന്നതിന്റെയും രണ്ട്
സൂചകങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം.
by : C Davood
Sunday, January 23, 2011
Wednesday, January 19, 2011
പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ: യൂസഫലി
ദുബൈ: കേന്ദ്ര വ്യോമയാന വകുപ്പിന്റെ ചുമതല കൂടി പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് ലഭിച്ചത് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറെ സഹായിക്കുമെന്ന് എയര്‍ഇന്ത്യ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. വിദേശ ഇന്ത്യക്കാരുടെയും ഗള്‍ഫ് പ്രവാസികളുടെയും യാത്രാ പ്രശ്‌നം ഏറ്റവും കൂടുതല്‍ മനസ്സിലാക്കുകയും പരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്ത മന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ സ്ഥാന ലബ്ധിയോടെ ഇത്തരം എല്ലാ പ്രശ്ങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് യൂസഫലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ശനിയാഴ്ച ദുബൈയില്‍ നടത്താന്‍ തീരുമാനിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം പുതിയ സാഹചര്യത്തില്‍ മാറ്റിവെച്ചാതായും അദ്ദേഹം അറിയിച്ചു. പുതിയ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്നതിനാണ് യോഗം മാറ്റിയത്. അദ്ദേഹം കൂടി പങ്കെടുക്കുന്ന യോഗം അടുത്തു തന്നെ ദല്‍ഹിയിലോ ദുബൈയിലോ നടക്കുമെന്നും യൂസഫലി വ്യക്തമാക്കി.
--------------------------------------------------------------------------------
Tuesday, January 18, 2011
സാമൂഹിക തിന്മകള്‍ക്കെതിരായ ആശയപോരാട്ടം ആര്‍.എസ്.സിയുടെ ലക്ഷ്യം -അബ്ദുല്ല വടകര
Published on Wednesday, January 19, 2011 - 1:15 AM GMT ( 12 hours 2 min ago)
(+)(-) Font Size ShareThisജിദ്ദ: തൊഴില്‍ തേടി ഇവിടെയെത്തിയ യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക നന്മയും മാനവിക മൂല്യങ്ങളും സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ, തൊഴില്‍ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) ഊന്നല്‍ നല്‍കുന്നതെന്ന് സംഘടനയുടെ ഗള്‍ഫ് ചാപ്റ്റര്‍ അംഗം അബ്ദുല്ല വടകര (കുവൈത്ത് ) അഭിപ്രായപ്പെട്ടു. ആര്‍ എസ് സി സൗദി ദേശീയ പ്രതിനിധി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവാക്കളില്‍ സാംസ്‌കാരിക അവബോധം സംഘടന മുഖ്യമായി കാണുന്നു. വായിക്കുകയും സംവദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന യുവ തലമുറയെയാണ് സംഘടന വിഭാവനം ചെയ്യുന്നത്.സദാചാര വിരുദ്ധരായ, സാമ്പത്തിക അരാജകത്വം പുലര്‍ത്തുന്ന സമൂഹത്തെ ഉണര്‍ത്തുക എന്നതു സംഘടന ദൗത്യമായി ഏറ്റെടുക്കും. പലിശ, ലോട്ടറി, ചൂതാട്ടം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ തിന്മകള്‍ക്കെതിരായ ആശയ പോരാട്ടം സംഘടനയുടെ മുഖ്യ അജണ്ടയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും ; ധര്‍മ പക്ഷത്ത് സംഘം ചേരുക' എന്ന സന്ദേശവുമായി സംഘടന നടത്തി വന്ന അംഗത്വ, പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദേശീയ പ്രതിനിധി സമ്മേളനം നടന്നത്. നാഷനല്‍ കൗണ്‍സിലര്‍മാരും സോണ്‍ ഭാരവാഹികളുമായിരുന്നു പ്രതിനിധികള്‍. സംഘടനയുടെ രണ്ടു വര്‍ഷത്തേക്കുള്ള പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചക്ക് ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ ലുഖ്മാന്‍ പാഴൂര്‍ നേതൃത്വം നല്‍കി. ഇബ്‌റാഹിം സഖാഫി (ഹായില്‍), അബദുല്‍ബാരി പെരിമ്പലം (റിയാദ്), അഹമ്മദ് മീരാന്‍ സഖാഫി (മക്ക), ശരീഫ് മാസ്റ്റര്‍ (ജിദ്ദ), ഇബ്‌റാഹിം സഖാഫി (ജുബൈല്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷ ഓഫ് ഇന്ത്യ (ഐ.സി.എഫ്) നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശംസുദ്ദീന്‍ നിസാമി അധ്യക്ഷത വഹിച്ചു. മുഹിയദ്ദീന്‍ സഅദി കൊട്ടുകര, ജലീല്‍ വെളിമുക്ക്, അബ്്ദുര്‍റബ്ബ് ചെമ്മാട്, മുജീബുര്‍റഹ്്മാന്‍ എ. ആര്‍ നഗര്‍, വി. ഖലീലുര്‍റഹ്്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്്ദുര്‍റഹ്്മാന്‍ പരിയാരം പ്രവര്‍ത്തന റിപ്പോര്‍ട്ടും നജീബ് കൊടുങ്ങല്ലൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പരിയാരം സ്വാഗതവും കാസിം പേരാമ്പ്ര നന്ദിയും പറഞ്ഞു.
നാഷനല്‍ കമ്മിറ്റിയുടെ പുതിയ കമ്മറ്റി ഭാരവാഹികളായി മഹമൂദ് സഖാഫി ഖമീശ് മുശൈത് (ചെയര്‍മാന്‍), ഇബ്രാഹിം സഖാഫി ഹായില്‍, അബ്്ദുല്‍ ബാരി നദ്‌വി ദമാം, അബദുനാസര്‍ അന്‍വരി ജിദ്ദ (വൈ. ചെയര്‍മാന്‍) കാസിം പേരാമ്പ്ര റിയാദ് (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് മഞ്ചേശ്വരം അല്‍ഹസ, മുസ്തഫ മുക്കൂട് ജുബൈല്‍, അബ്്ദുര്‍റഹീം കോട്ടക്കല്‍ ബുറൈദ (ജോ. കണ്‍വീനര്‍), അബ്്ദുര്‍റഹീം കൊട്ടുകര മക്ക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Sunday, January 16, 2011
ഇവര്‍ പുതിയ നായകര്‍
'ബര്സന' നിലവാരമില്ലാത്ത നോവല്‍: കാസിം ഇരിക്കൂര്‍
ജിദ്ദ: ഖദീജ മുംതാസിന്റെ 'ബര്സമ' യെന്ന നോവല്‍ നിലവാരമില്ലാത്തതാണെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമം പത്രത്തിന്റെ എഡിറ്ററുമായ കാസിം ഇരിക്കൂര്‍. ബെന്യാമീന്റെ 'ആട് ജീവിത'വും മുസാഫര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നതിന് മുന്പ്െ തന്നെ അഭിപ്രായം നേടിയവയാണ്. പ്രമുഖ സാഹിത്യകാരന്മാേര്‍ പലരും കൃതികള്ക്ക് അവാര്ഡ്മ ലഭിക്കുമെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ചര്ച്ചനകളില്‍ പോലും കടന്നുവരാതിരുന്ന 'ബര്സ' ക്ക് എങ്ങനെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുവെന്നത് അദ്ഭുതമുളവാക്കുന്നു. 'സംസ്‌കൃതി ജിദ്ദ' സംഘടിപ്പിച്ച രായിന്‍ കുട്ടി നീറാടിന്റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷം നടന്ന സാഹിത്യ സെമിനാറില്‍ 'ഗള്ഫ്ജ എഴുത്ത്, സമസ്യകളും സാധ്യതകളും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തും എഴുത്തുകാര്ക്ക് മുന്നില്‍ പ്രമേയങ്ങള്ക്ക്സ പഞ്ഞമൊന്നുമില്ലെന്നും എഴുത്തിന്റെ അനന്ത സാധ്യത ഗള്ഫിരല്‍ തുറന്നുകിടക്കുകയാണെന്നും കാസിം ഇരിക്കൂര്‍ കൂട്ടിച്ചേര്ത്തു .
മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം ഹസന്‍ ചെറൂപ്പ, സാഹിത്യ നിരൂപകന്‍ പ്രൊ. സുധാകരന്‍, കല വേണുഗോപാല്‍, ഉസ്മാന്‍ ഇരുമ്പുഴി, പി.ടി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രവാസികളുടെ രചനകള്ക്ക്സ അര്ഹ്മായ അംഗീകാരം ലഭിക്കാതിരുന്ന സാഹചര്യമായിരുന്നു ഇത്രയും കാലമുണ്ടായിരുന്നതെന്ന് പ്രാസംഗികരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടു. ഇതിനാല്‍ തന്നെ ഗൗരവതരമായ സൃഷ്ടികള്‍ പോലും പല്ലപ്പോഴും വെളിച്ചം കണ്ടില്ല. എന്നാല്‍ ഗള്ഫ്ത എഴുത്തുകാര്‍ മുഖ്യധാരാ സാഹിത്യ രംഗത്തേക്ക് വരുന്നതിന്റെ ശുഭസൂചനകളാണ് ഇപ്പോഴുള്ള പുരസ്‌കാര ലബ്ധികള്‍ കാണിക്കുന്നത്.
സയ്യിദ് സഹല്തശന്‍, അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസ്‌കൃതിയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സംസ്‌കൃതി ജനറല്‍ കണ്വീനനര്‍ ഡോ. മുഹമ്മദ് കാവുങ്കല്‍ സ്വാഗതം പറഞ്ഞു. അനസ് പരപ്പില്‍ ഖിറാഅത്ത് നടത്തി. പി.പി. മുസ്തഫ നന്ദി പറഞ്ഞു. മുഹമ്മദ്കുട്ടി മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു
Saturday, January 15, 2011
പ്രവാസികള്‍ രേഖകളുടെ കോപ്പി ബന്ധുക്കളെ ഏല്‍പിക്കണം-കോണ്‍സല്‍ മൂര്‍ത്തി
ഖമീസ്മുശൈത്: നജ്‌റാനില്‍ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ മൃതദേഹം ഒരു വര്ഷƐത്തോളമായി ഫ്രീസറില്‍ കിടക്കുന്നു. ഇദ്ദേഹത്തെ പരിചയമുള്ളവര്‍ ഇല്ലാത്തതും മേല്വിതലാസമോ മറ്റു വിവരങ്ങളോ സ്‌പോണ്സകര്ക്കോി അടുത്തുള്ളവര്ക്കോ അറിയാത്തതുമാണ് സംസ്‌കാരം വൈകാന്‍ കാരണം. 13 വര്ഷസത്തോളം സ്‌പോണ്സോറുടെ അടുത്ത് ജോലി ചെയ്തിരുന്ന പരേതന്റെ പാസ്‌പോര്ട്ട് സൗദിയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇഖാമ എടുത്തിരുന്നില്ല. നാട്ടില്‍ പോവുകയും ചെയ്തിരുന്നില്ല. കഴിഞ്ഞ വര്ഷംര മരണപ്പെട്ട ഇയാളുടെ മൃതദേഹം മറവുചെയ്യാനോ ബന്ധുക്കളെ കണ്ടെത്താനോ ഇതുവരെയും കഴിഞ്ഞില്ലെന്ന് ഇവിടെ സന്ദര്ശിാച്ച സാമൂഹിക ക്ഷേമ വിഭാഗം കോണ്സണലര്‍ എസ്.ഡി മൂര്ത്തില 'ഗള്ഫ്ദ മാധ്യമ'ത്തോട് പറഞ്ഞു.
വിദേശത്തേക്ക് പുറപ്പെടുമ്പോള്‍ തന്നെ മുഴുവന്‍ രേഖകളും കോപ്പിയെടുത്ത് സൂക്ഷിക്കാനും ഒരു കോപ്പി തന്റെ കുടുംബത്തെയും ഇവിടെയുള്ള കൂട്ടുകാരേയും ഏല്പിോക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്മിെപ്പിച്ചു. അപകടമോ മരണമോ സംഭവിച്ചാല്‍ ബന്ധപ്പെടാന്‍ ഇതു സഹായകമാകും. മറ്റു രാജ്യക്കാര്‍ കരാര്‍ അടക്കമുള്ള രേഖകള്‍ എംബസിയില്‍ ഹാജരാക്കിയ ശേഷമാണ് ഇങ്ങോട്ടു വരുന്നത്. അതേസമയം ഏജന്റുമാരില്‍ നിന്ന് വിസ സംഘടിപ്പിച്ച് എത്തുന്ന നമ്മുടെ നാട്ടുകാര്‍ ഒരു രേഖകയും ഇല്ലാതെയാണ് ഇവിടെ എത്തുന്നത്. ഇത് പിന്നീട് സ്‌പോണ്സാറുമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ എഗ്രിമെന്റ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കാന്‍ തെളിവില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജോലിക്കുള്ള വിസ ലഭിക്കുമ്പോള്‍ തന്നെ മറ്റു രേഖകളും അതോടൊപ്പം വാങ്ങേണ്ടതുണ്ട്.
ഹജജ്, ഉംറ,വിസിറ്റിങ് വിസയിലോ വന്നവര്ക്ക്െ ചെറിയ പിഴ കെട്ടി നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഹുറൂബാക്കപ്പെട്ടയാളുകള്ക്ക്് തര്ഹീില്‍ വഴി മാത്രമേ പോകാന്‍ കഴിയൂ. സ്‌പോണ്സിറുടെ അനുമതി പത്രവും ടിക്കറ്റുമായി തര്ഹീീല്‍ മേധാവികളെ സമീപിക്കുന്നവര്ക്ക്പ എളുപ്പത്തില്‍ എക്‌സിറ്റ് വിസ ലഭ്യമാണ്. അത്തരം ആളുകള്ക്ക്ധ പാസ്‌പോര്ട്ടി ല്ലെങ്കില്‍ പഴയ പാസ്‌പോര്ട്ട് കോപ്പിയുമായി കോണ്സിിലേറ്റുമായി ബന്ധപ്പെട്ടാല്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കികൊടുക്കുന്നുണ്ട്
ഇവിടെ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യാനുള്ള അനുമതി പത്രം ലഭ്യമാവണമെങ്കില്‍ നാട്ടില്‍ നിന്നുള്ള അടുത്ത ബന്ധുക്കളുടെ സമ്മതം ലഭിച്ചേ തീരു. പിന്നീട് ഉണ്ടായേക്കാവുന്ന നിയമനടപടികള്ക്ക് അത് നിര്ബുന്ധമാണ്. ഇത്തരം വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ താന്‍ നിരന്തരം ഓര്മരപ്പെടുത്തുന്നുണ്ടെന്ന് മൂര്ത്തി പറഞ്ഞു. ഈ രംഗത്ത് 'ഗള്ഫ്ി മാധ്യമം' ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്ത്തിതച്ചു. സാമൂഹിക ക്ഷേമവകുപ്പില്‍ ഉദ്യേഗസ്ഥര്‍ കുറവായതിനാല്‍ അവര്ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ളയാളുകള്‍ സ്വയം വളണ്ടിയര്മാുരായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്ഥി ച്ചു.
അബഹയില്‍ 600 ആളുകള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പ് സന്ദര്ശി ക്കുകയുണ്ടായി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും യൂനിഫോമും മറ്റും നല്കരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയധികൃതര്‍ അനുകൂലമായാണ് പ്രതികരിച്ചത്. തൊഴിലാളികളെ പ്രയാസപ്പെടുത്തുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്പ്പെതടുത്തിയാല്‍ ഇവിടെയുള്ള തൊഴിലാളികള്ക്ക്പ ഇഖാമ പുതുക്കുന്നതിനും എക്‌സിറ്റ് വിസ അടിക്കാനുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിനാല്‍ അനുരജ്ഞനമാണ് താന്‍ ഇഷ്ടപ്പെടന്നത്. എങ്കിലും തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നവരും വഞ്ചിക്കുന്നവരുമായ ഇവിടുത്തെയും നാട്ടിലെയും 75ഓളം റിക്രുട്ട്‌മെന്റ് ഏജന്സിനകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
http://madhyamam.com/news/36733/110116#
വിദേശത്തേക്ക് പുറപ്പെടുമ്പോള്‍ തന്നെ മുഴുവന്‍ രേഖകളും കോപ്പിയെടുത്ത് സൂക്ഷിക്കാനും ഒരു കോപ്പി തന്റെ കുടുംബത്തെയും ഇവിടെയുള്ള കൂട്ടുകാരേയും ഏല്പിോക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്മിെപ്പിച്ചു. അപകടമോ മരണമോ സംഭവിച്ചാല്‍ ബന്ധപ്പെടാന്‍ ഇതു സഹായകമാകും. മറ്റു രാജ്യക്കാര്‍ കരാര്‍ അടക്കമുള്ള രേഖകള്‍ എംബസിയില്‍ ഹാജരാക്കിയ ശേഷമാണ് ഇങ്ങോട്ടു വരുന്നത്. അതേസമയം ഏജന്റുമാരില്‍ നിന്ന് വിസ സംഘടിപ്പിച്ച് എത്തുന്ന നമ്മുടെ നാട്ടുകാര്‍ ഒരു രേഖകയും ഇല്ലാതെയാണ് ഇവിടെ എത്തുന്നത്. ഇത് പിന്നീട് സ്‌പോണ്സാറുമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ എഗ്രിമെന്റ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കാന്‍ തെളിവില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജോലിക്കുള്ള വിസ ലഭിക്കുമ്പോള്‍ തന്നെ മറ്റു രേഖകളും അതോടൊപ്പം വാങ്ങേണ്ടതുണ്ട്.
ഹജജ്, ഉംറ,വിസിറ്റിങ് വിസയിലോ വന്നവര്ക്ക്െ ചെറിയ പിഴ കെട്ടി നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഹുറൂബാക്കപ്പെട്ടയാളുകള്ക്ക്് തര്ഹീില്‍ വഴി മാത്രമേ പോകാന്‍ കഴിയൂ. സ്‌പോണ്സിറുടെ അനുമതി പത്രവും ടിക്കറ്റുമായി തര്ഹീീല്‍ മേധാവികളെ സമീപിക്കുന്നവര്ക്ക്പ എളുപ്പത്തില്‍ എക്‌സിറ്റ് വിസ ലഭ്യമാണ്. അത്തരം ആളുകള്ക്ക്ധ പാസ്‌പോര്ട്ടി ല്ലെങ്കില്‍ പഴയ പാസ്‌പോര്ട്ട് കോപ്പിയുമായി കോണ്സിിലേറ്റുമായി ബന്ധപ്പെട്ടാല്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കികൊടുക്കുന്നുണ്ട്
ഇവിടെ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യാനുള്ള അനുമതി പത്രം ലഭ്യമാവണമെങ്കില്‍ നാട്ടില്‍ നിന്നുള്ള അടുത്ത ബന്ധുക്കളുടെ സമ്മതം ലഭിച്ചേ തീരു. പിന്നീട് ഉണ്ടായേക്കാവുന്ന നിയമനടപടികള്ക്ക് അത് നിര്ബുന്ധമാണ്. ഇത്തരം വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ താന്‍ നിരന്തരം ഓര്മരപ്പെടുത്തുന്നുണ്ടെന്ന് മൂര്ത്തി പറഞ്ഞു. ഈ രംഗത്ത് 'ഗള്ഫ്ി മാധ്യമം' ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്ത്തിതച്ചു. സാമൂഹിക ക്ഷേമവകുപ്പില്‍ ഉദ്യേഗസ്ഥര്‍ കുറവായതിനാല്‍ അവര്ക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിമിതികളുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ളയാളുകള്‍ സ്വയം വളണ്ടിയര്മാുരായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്ഥി ച്ചു.
അബഹയില്‍ 600 ആളുകള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പ് സന്ദര്ശി ക്കുകയുണ്ടായി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും യൂനിഫോമും മറ്റും നല്കരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയധികൃതര്‍ അനുകൂലമായാണ് പ്രതികരിച്ചത്. തൊഴിലാളികളെ പ്രയാസപ്പെടുത്തുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്പ്പെതടുത്തിയാല്‍ ഇവിടെയുള്ള തൊഴിലാളികള്ക്ക്പ ഇഖാമ പുതുക്കുന്നതിനും എക്‌സിറ്റ് വിസ അടിക്കാനുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിനാല്‍ അനുരജ്ഞനമാണ് താന്‍ ഇഷ്ടപ്പെടന്നത്. എങ്കിലും തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നവരും വഞ്ചിക്കുന്നവരുമായ ഇവിടുത്തെയും നാട്ടിലെയും 75ഓളം റിക്രുട്ട്‌മെന്റ് ഏജന്സിനകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
http://madhyamam.com/news/36733/110116#
Friday, January 14, 2011
മലയാളത്തിന് 2300 വര്‍ഷം പഴക്കം
തിരുവനന്തപുരം: മലയാളത്തിന് 2300 വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് ഭാഷാ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട്. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ട് വരെയുള്ള തമിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണെന്നും ക്ലാസിക്കല്‍ പദവി ലഭിക്കാനാവശ്യമായ രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനൊപ്പം ശനിയാഴ്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ സാംസ്‌കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
ഭാഷക്ക് 1500-2000 വര്‍ഷത്തെ പഴക്കം, ഇത്രതന്നെ പഴക്കമുള്ള സാഹിത്യം, തനത് സാഹിത്യ പ്രസ്ഥാനങ്ങള്‍, ക്ലാസിക് സാഹിത്യത്തെ വേറിട്ട് അടയാളപ്പെടുത്താന്‍ കഴിയുംവിധം ഭാഷാ-സാഹിത്യ പ്രത്യേകതകളുള്ള കാലഘട്ടങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളാണ് ക്ലാസിക്കല്‍ പദവിക്കായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് ഈ യോഗ്യതകളുണ്ട് എന്ന് തെളിയിക്കുന്നതാണ് നാല് വാല്യങ്ങളിലായി തയാറാക്കിയ റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് വാല്യങ്ങള്‍ രേഖകളുടെ സമാഹാരമാണ്. ബി.സി 300ലെ അശോകന്റെ രണ്ടാം ശാസനത്തില്‍ 'കേരളം' എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് കിട്ടിയ ബി.സി 200ലെ വീരക്കല്‍ ശാസനം, എടക്കല്‍ ഗുഹയില്‍ നിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളില്‍ നാലെണ്ണം, പട്ടണം ഉദ്ഖനനത്തില്‍ കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ട്. തമിഴ് ബ്രഹ്മി ലിപിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഈ വാക്കുകള്‍ നിലവില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതും എന്നാല്‍ തമിഴില്‍ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ 'എൈ'കാരത്തിന് പകരം മലയാളം ശൈലിയായ 'അ'കാരമാണ് വാക്കുകളിലുള്ളത്.
സംഘകാല കൃതികളില്‍ സുപ്രധാനമായ പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം എന്നിവ കേരളത്തിലുണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 50ഓളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു. അവരുടെ കൃതികളിലെ മലനാട് വഴക്കങ്ങള്‍ കാരണം പല രചനകളും വ്യാഖ്യാനിക്കാന്‍ തമിഴ് പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്. ഈ കൃതികള്‍ മലയാളത്തിന്റെയും തമിഴിന്റെയും പൊതുസ്വത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂത്ത്, കൂടിയാട്ടം എന്നിവക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവക്ക് ഇന്ത്യയില്‍ ആദ്യം വിവര്‍ത്തനമുണ്ടായത് മലയാളത്തിലാണ്. ഭാഷയില്‍ തമിഴിനുള്ളത്ര തന്നെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിന്റെ പരിണാമ ഘട്ടത്തെ പൂര്‍വ തമിഴ് കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക കാലം (1600 മുതല്‍) എന്നിങ്ങനെ തരം തിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ ഒ.എന്‍.വിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതിയുണ്ടാക്കിയിരുന്നെങ്കിലും അവരുടെ റിപ്പോര്‍ട്ട് ഫലപ്രദമാകാത്തതിനെത്തുടര്‍ന്നാണ് ഭാഷാ ശാസ്ത്രജ്ഞരെ തന്നെ ഇതിനായി നിയോഗിച്ചത്.
തുച്ഛ വേതനവും ഉയര്‍ന്ന ജീവിത ചെലവും: നിരവധി പ്രവാസി മലയാളികള്‍ മടങ്ങുന്നു
ദൈദ്: തുച്ഛ വേതനവും ഉയര്‍ന്ന ജീവിതചെലവും കാരണം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങുന്നു.
ദൈദില്‍ മാത്രം കഴിഞ്ഞമാസം ഇരുപതോളം പേരാണ് ഇത്തരത്തില്‍ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല്‍പതിലേറെ പേര്‍ തിരിച്ചുപോകാനുള്ള തയാറെടുപ്പിലുമാണ്്. ഇവരില്‍ വലിയൊരു ശതമാനവും മലയാളികളും രാജസ്ഥാനികളും തമിഴ്‌നാട് സ്വദേശികളുമാണ്. യു.എ.ഇയില്‍ ജീവിത ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നതാണ് മെച്ചമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
എട്ടുവര്‍ഷത്തോളമായി ദൈദില്‍ ലേബറായി ജോലി നോക്കുന്ന കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ജോലി ഒഴിവാക്കി നാട്ടില്‍ പോകാനൊരുങ്ങുകയാണ്. അടിസ്ഥാന ചെലവുകളായ ഭക്ഷണം, താമസം, ഫോണ്‍ എന്നിവ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയാണ് മിച്ചം വെക്കാന്‍ കഴിയുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. നേരത്തെ നാട്ടില്‍ നടത്തിയിരുന്ന വെറ്റില കച്ചവടമാണ് ഇവിടുത്തെ തൊഴിലിനേക്കാള്‍ മെച്ചമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.
മലീഹയില്‍ ഏഴു വര്‍ഷമായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി നവാസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. ഇവിടുത്തെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞാല്‍ നാട്ടില്‍ തന്റെ സഹായവും കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വല്ലതും അയച്ചു കൊടുക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
നേരത്തെ കുടുംബവുമായി കഴിഞ്ഞിരുന്ന പലരും ഇതിനകം അവരെ നാട്ടിലയച്ച് 'ബാച്ച്‌ലര്‍' ജീവിതം നയിക്കുകയാണ്. ഗള്‍ഫ് മോഹം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ തുക കടം വാങ്ങി വിസയെടുത്ത് ഇവിടെയെത്തിയവരും നിരവധിയാണ്. തുച്ഛമായ വേതനമെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതകള്‍ കാരണം പലര്‍ക്കും നിലവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയില്ല. ഗ്രോസറികള്‍, കഫ്തീരിയകള്‍ തുടങ്ങിയ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരാണ് ഇപ്പോള്‍ ഏറെ പ്രതിസന്ധി നേരിടുന്നത്. നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് സമീപത്തും മറ്റും നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ അടച്ചുപൂട്ടിയത്.
ദൈദില്‍ മാത്രം കഴിഞ്ഞമാസം ഇരുപതോളം പേരാണ് ഇത്തരത്തില്‍ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല്‍പതിലേറെ പേര്‍ തിരിച്ചുപോകാനുള്ള തയാറെടുപ്പിലുമാണ്്. ഇവരില്‍ വലിയൊരു ശതമാനവും മലയാളികളും രാജസ്ഥാനികളും തമിഴ്‌നാട് സ്വദേശികളുമാണ്. യു.എ.ഇയില്‍ ജീവിത ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കുന്നതാണ് മെച്ചമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
എട്ടുവര്‍ഷത്തോളമായി ദൈദില്‍ ലേബറായി ജോലി നോക്കുന്ന കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ജോലി ഒഴിവാക്കി നാട്ടില്‍ പോകാനൊരുങ്ങുകയാണ്. അടിസ്ഥാന ചെലവുകളായ ഭക്ഷണം, താമസം, ഫോണ്‍ എന്നിവ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയാണ് മിച്ചം വെക്കാന്‍ കഴിയുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. നേരത്തെ നാട്ടില്‍ നടത്തിയിരുന്ന വെറ്റില കച്ചവടമാണ് ഇവിടുത്തെ തൊഴിലിനേക്കാള്‍ മെച്ചമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.
മലീഹയില്‍ ഏഴു വര്‍ഷമായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി നവാസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. ഇവിടുത്തെ അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞാല്‍ നാട്ടില്‍ തന്റെ സഹായവും കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വല്ലതും അയച്ചു കൊടുക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
നേരത്തെ കുടുംബവുമായി കഴിഞ്ഞിരുന്ന പലരും ഇതിനകം അവരെ നാട്ടിലയച്ച് 'ബാച്ച്‌ലര്‍' ജീവിതം നയിക്കുകയാണ്. ഗള്‍ഫ് മോഹം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ തുക കടം വാങ്ങി വിസയെടുത്ത് ഇവിടെയെത്തിയവരും നിരവധിയാണ്. തുച്ഛമായ വേതനമെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതകള്‍ കാരണം പലര്‍ക്കും നിലവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയില്ല. ഗ്രോസറികള്‍, കഫ്തീരിയകള്‍ തുടങ്ങിയ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരാണ് ഇപ്പോള്‍ ഏറെ പ്രതിസന്ധി നേരിടുന്നത്. നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് സമീപത്തും മറ്റും നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ അടച്ചുപൂട്ടിയത്.
യാത്രക്കാരുടെ ബാഗേജുകളില്‍ മോഷണം നടത്തിയ വിമാനത്താവള ജീവനക്കാര്‍ പിടിയില്‍
നെടുമ്പാശേരി: വിമാനത്തിലേക്ക് യാത്രക്കാരുടെ ബാഗേജുകള്‍ കയറ്റുന്നതിനിടെ അതില്‍ നിന്നും ചില സാധനങ്ങള്‍ സ്ഥിരമായി കവര്‍ച്ച നടത്തിയിരുന്ന കേസില്‍ ഏഴ് ജീവനക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നും കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്. മറ്റ് ചില ജീവനക്കാര്‍ കൂടി നിരീക്ഷണത്തിലാണ്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകീട്ട് മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു.
എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡലിങ്ങില്‍ സഹായിക്കുന്ന ഐരാവത് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് കവര്‍ച്ച നടത്തിയതിന് പിടിയിലായത്. പല വിമാനങ്ങളിലും ഇത്തരത്തില്‍ ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ കളവു പോകുന്നതായി നിരന്തരം പരാതികളുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ദുബൈക്ക് സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സിലെ പൈലറ്റ് ബാഗേജുകള്‍ കയറ്റുന്ന ഭാഗത്ത് ഒളിക്യാമറ വെച്ചത്. വിമാനം പുറപ്പെടുന്നതിനു മുമ്പായി ബാഗേജുകള്‍ കയറ്റുമ്പോള്‍ ജീവനക്കാരില്‍ ചിലര്‍ ബാഗേജുകള്‍ അഴിച്ച് അതിലെ ചില സാധനങ്ങള്‍ പോകറ്റിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഏതാനം ദിവസങ്ങളിലെ മോഷണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം വിമാനത്താവള കമ്പനിയധികൃതര്‍ക്കും പൊലീസിനും ൈകമാറുകയായിരുന്നു.
മോഷ്ടിക്കുന്ന സാധനങ്ങള്‍ പലതും ഇവര്‍ കൂടിയ വിലക്ക് വിറ്റഴിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം വരെയുളള നിരവധി പേര്‍ ഐരാവതില്‍ ജോലി ചെയ്യുന്നുണ്ട്. രാത്രിയും ജോലിചെയ്യേണ്ടി വരുന്ന ഇവര്‍ക്ക് നാലായിരം രൂപ വരെ മാത്രമാണ് ശമ്പളം. വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ബാഗേജിലെ സാധനങ്ങള്‍ നഷ്ടമായാല്‍ പകരം നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുന്നത്. ജീവനക്കാരുടെ മോഷണം പതിവായിട്ടും മറ്റ് സുരക്ഷാ ജീവനക്കാര്‍ എന്തുകൊണ്ട്് ഇവരെ സുരക്ഷാ പരിശോധനക്ക് വിധേയരാക്കിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്്.
Wednesday, January 12, 2011
ആര്‍ എസ് സി സോണ്‍ ദേശീയ സമ്മേളനം ജിദ്ദയില്‍
റിയാദ്: 'ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും (നബിവചനം); ധര്‍മപക്ഷത്ത് സംഘം ചേരുക' എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗത്വകാലത്തോടനുബന്ധിച്ച് 13 ന് ജിദ്ദയില്‍ സൗദി ദേശീയ പ്രതിനിധി സമ്മേളനം നടക്കും.
ഒമാന്‍ സമ്മേളനം 21 ന് മസ്‌ക്കറ്റിലും നടക്കും. പുതിയ ദേശീയ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. സോണുകള്‍ ചര്‍ച്ച ചെയ്തു സമര്‍പ്പിച്ച കര്‍മരേഖക്കൊപ്പം സംഘടനയുടെ നയരേഖയും ചര്‍ച്ചക്കെടുത്താണ് നാഷണല്‍ സമ്മേളനം നടക്കുന്നത്. നയസമീപനങ്ങള്‍, കര്‍മമേഖലകള്‍, സംഘടന എന്നീ വിഷയങ്ങളില്‍ പരിശീലനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജി സി സി സമ്മിറ്റ് 27, 28 തിയ്യതികളില്‍ ദുബായില്‍ നടക്കും. സമ്മിറ്റില്‍ നയരേഖയും സമീപനരേഖയും അന്തിമ ചര്‍ച്ചക്കു വിധേയമാക്കി പ്രഖ്യാപിക്കും
ഒമാന്‍ സമ്മേളനം 21 ന് മസ്‌ക്കറ്റിലും നടക്കും. പുതിയ ദേശീയ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. സോണുകള്‍ ചര്‍ച്ച ചെയ്തു സമര്‍പ്പിച്ച കര്‍മരേഖക്കൊപ്പം സംഘടനയുടെ നയരേഖയും ചര്‍ച്ചക്കെടുത്താണ് നാഷണല്‍ സമ്മേളനം നടക്കുന്നത്. നയസമീപനങ്ങള്‍, കര്‍മമേഖലകള്‍, സംഘടന എന്നീ വിഷയങ്ങളില്‍ പരിശീലനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജി സി സി സമ്മിറ്റ് 27, 28 തിയ്യതികളില്‍ ദുബായില്‍ നടക്കും. സമ്മിറ്റില്‍ നയരേഖയും സമീപനരേഖയും അന്തിമ ചര്‍ച്ചക്കു വിധേയമാക്കി പ്രഖ്യാപിക്കും
ഇന്ത്യന്‍ മീഡിയ ഫോറം മുസഫിര്‍ അഹമ്മദിനെ ആദരിച്ചു
ജിദ്ദ: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുസഫിര്‍ അഹമ്മദിനെ ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദ സ്വീകരണം നല്‍കുകയും മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. 'മരുഭൂമിയുടെ ആത്മകഥ' എന്ന യാത്രാവിവരണത്തിനാണ് മുസഫിര്‍ അഹമ്മദിന് അവാര്‍ഡ് ലഭിച്ചത്. ജിദ്ദയിലെ മീഡിയ രംഗത്തുള്ളവരുടെ കൂട്ടായ്മയായ ഐഎംഎഫ് ഇമ്പാല ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദയിലെ മിക്ക സംഘടനാംഗങ്ങളും പങ്കെടുത്ത സദസ്സില്‍ വെച്ച് ഏതാണ്ട് മുഴുവന്‍ മീഡിയ അംഗങ്ങളും സ്റ്റേജില്‍ അണിനിരന്ന് ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂരാണ് മൊമന്റോ നല്‍കിയത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഒരു പ്രവാസിക്ക് ലഭിച്ചതിലും അവാര്‍ഡ് കമ്മിറ്റിക്കാരുടെ മുഖം പ്രവാസലോകത്തിലേക്ക് തിരിഞ്ഞതിന്റേയും സന്തോഷം പങ്കുവെച്ചാണ് എല്ലാവരും സംസാരിച്ചത്.
അര്‍ഹതയുണ്ടെങ്കില്‍ തീര്‍ച്ചയായും അംഗീകാരം ലഭിക്കുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹസന്‍കോയ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. അതിനുദാഹരണമാണ് മുസഫിര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യും ബെന്യാമിന്റെ 'ആട് ജീവിതവു'മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാം പലപ്പോഴും മക്കയിലേക്കും മറ്റും യാത്ര നടത്തുകയും മരുഭൂമി കാണുകയും ചെയ്തിട്ടുണ്ടെങ്കിലും നമുക്ക് മരുഭൂമിയോട് സംവദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഐഎംഎഫ് മെമ്പറും എഴുത്തുകാരനുമായ ഉസ്മാന്‍ ഇരുമ്പുഴി പറഞ്ഞു.
കിട്ടേണ്ടസമയത്ത് കിട്ടേണ്ട ആദരവ് മുസഫിറിന് കിട്ടിയതാണ് ഈ അവാര്‍ഡ് കൊണ്ടുള്ള ഗുണം എന്ന് എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി പറഞ്ഞു. അതുപോലെ ആട് ജീവിതത്തില്‍ നജീബിനെക്കൊണ്ടാണ് ബെന്യാമി കഥ പറയിപ്പിക്കുന്നതെങ്കില്‍ ഇവിടെ മരുഭൂമിയോട് സംവദിച്ചാണ് മുസഫിര്‍ നവ്യാനുഭൂതി സൃഷ്ടിച്ചിരിക്കുന്നത്. 'മക്കയിലേക്കുള്ള പാത' എഴുതിയ മുഹമ്മദ് അസറിന്റെ പിന്‍ഗാമിയാണ് മുസഫിര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുളയിലേ അറിയാം മുളക്കരുത്ത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മുസാഫിര്‍ പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് മുസഫിര്‍ അഹമ്മദില്‍ നിന്ന് ലഭിച്ച കത്തുകളിലെ സാഹിത്യഭംഗി ഉദ്ദരിച്ചുകൊണ്ടാണ് സഹപാഠി കൂടിയായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മരുഭൂമിക്ക് ആത്മാവില്ലെന്ന് കരുതിയിരുന്ന ലോകത്തിന് അതിന്റെ ആത്മാവിനെ കാണിച്ചതാണ് കൃതിയുടെ പ്രത്യേകതയായി റൂബിന നവാസ് ചൂണ്ടിക്കാട്ടിയത്.
ഈ അവാര്‍ഡ് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അഞ്ച് വര്‍ഷം മുമ്പ് മാതൃഭൂമി അതിന്റെ കവര്‍ പേജ് മുസഫിറിന് നല്‍കിയപ്പോള്‍ തന്നെ അംഗീകാരമായതാണെന്നും അഖില്‍ നാരായണന്‍ പറഞ്ഞു.
അചേതന വസ്തുവുമായി സംവദിച്ച് സചേതന വസ്തുവാക്കി എന്നതാണ് ഈ കൃതിയിലൂടെ മുസഫിര്‍ ചെയ്തതെന്ന് കലാ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മരുഭൂമിയുടെ ആത്മാവ് ജലമാണെന്ന് ഈ കൃതിയില്‍ പലതവണ പറയുന്നുണ്ടെന്ന് മുസ്തഫ കീത്തോടത്ത് പറഞ്ഞു.
തികച്ചും സ്വകാര്യത ഇഷ്ടപ്പെടുന്ന തനിക്ക് തന്റെ സ്വകാര്യത നുള്ളി പൊളിക്കാന്‍ ഈ അവാര്‍ഡ് സഹായിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മുസഫിര്‍ അഹമ്മദ് വ്യക്തമാക്കി. ഈ സ്വീകരണവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും തന്നെ ഏറെ സന്തോഷിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുഭൂമിയെ പറ്റി ആരും എഴുതിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല, മുമ്പ് ഇവിടേക്ക് വന്നവര്‍ എഴുതിയതാണ് ഇന്ന് കാണുന്ന പട്ടിണിയില്ലാത്ത കേരളം. മുമ്പ് ഗള്‍ഫുകാര്‍ നമുക്ക് തന്നിരുന്ന അത്തര്‍ ഇവിടെ അവര്‍ ചോരനീരാക്കി ജോലി ചെയ്തപ്പോള്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഐഎംഎഫ് കണ്‍വീനര്‍ ജാഫര്‍ പാറക്കോട് സ്വാഗതം പറഞ്ഞു. ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു
Tuesday, January 11, 2011
ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം
കോഴിക്കോട്: സുന്നി ഐക്യശ്രമങ്ങളില്നിƯന്ന് പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കംവെക്കരുതെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുന്നികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഐക്യത്തിനെതിരായ നീക്കമുണ്ടായി എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. മര്ക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് താന്‍ തടഞ്ഞുവെന്ന ആരോപണവും സത്യസന്ധമല്ല.
മര്കാസില്‍ ഞായറാഴ്ച 10ന് നടന്ന ഉലമാ സമ്മേളനത്തിലും വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനത്തിലും മുഫ്തിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം പട്ടിക്കാട് ജാമിയ്യയിലെ പരിപാടിയില്‍ മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെവന്നത് സ്വാഭാവികമാണ്. പിറ്റേന്ന് മുഫ്തിയെ അവിടെ പങ്കെടുപ്പിക്കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും അവര്‍ തിരസ്‌കരിക്കുകയായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.
മര്കിസ് സുവനീറിലോ നേതാക്കളുടെ പ്രസംഗത്തിലോ ഐക്യത്തിനെതിരായ ഒരു പരാമര്ശ വും നടത്തിയിട്ടില്ല. സുവനീറിലെ തന്റെ ഇന്റര്വ്യൂയവില്‍ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തുന്ന ഐക്യശ്രമത്തിന് മുമ്പ് തടസ്സംനിന്നത് എസ്.കെ.എസ്.എസ്.എഫുകാരായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ ഐക്യത്തിന് അനുകൂലമാണെന്നുമാണ് പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്താനുദ്ദേശിച്ചല്ല. അതുകൊണ്ടുതന്നെ ഐക്യത്തിന്റെ കാര്യത്തില്‍ തനിക്കെതിരെ പത്രങ്ങളില്വടന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നികള്‍ തമ്മിലുള്ള ലയനമല്ല, ഐക്യമാണുദ്ദേശിക്കുന്നത്. രണ്ട് സംഘങ്ങളുടെയും മുശാവറയും ഇതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. മര്കമസ് സമ്മേളനദിവസം മലപ്പുറത്ത് മറ്റൊരു സമ്മേളനംവെച്ച് മുജാഹിദ് വിഭാഗം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കുകയാണ്. അവരും ഐക്യത്തിന് എതിരാണ്. അതുകൊണ്ടൊന്നും തങ്ങള്‍ തകരില്ലെന്നും കാന്തപുരം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ ഐക്യശ്രമത്തിന് അനുകൂലമാണോ എന്ന ചോദ്യത്തിന്, മതനേതാക്കളാണ് മുന്നിട്ടിറങ്ങേണ്ടതെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ മുശാവറയാണ് തീരുമാനം പറയേണ്ടത്.
മുസ്‌ലിംലീഗ് മാത്രമല്ല, എല്ലാവിഭാഗവും ഞങ്ങളോട് അടുത്തുവരികയാണ്. മര്കമസ് സമ്മേളനത്തില്‍ എല്ലാ വിഭാഗങ്ങളില്നിംന്നുമുണ്ടായ സഹകരണവും പ്രാതിനിധ്യവും ഇതാണ് വിളിച്ചോതുന്നതെന്നും കാന്തപുരം പറഞ്ഞു. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും സംബന്ധിച്ചു.
Monday, January 10, 2011
ബാര്‍ കോഡിന് വിട; വരുന്നൂ ക്യൂ.ആര്‍ കോഡുകള്‍
തൃക്കരിപ്പൂര്‍: ഉല്‍പന്നങ്ങളുടെ കൂടെ വന്നിരുന്ന ബാര്‍ കോഡുകള്‍ കൂടുതല്‍ കാര്യക്ഷമമായി മുഖംമിനുക്കുന്നു. ദ്വിമാന ബാര്‍ കോഡിങ് സംവിധാനം അഥവാ ക്യൂ.ആര്‍ (Quick Response) കോഡ് എന്നാണിത് അറിയപ്പെടുന്നത്. ഒരു സ്ഥാപനത്തെയോ ഉല്‍പന്നത്തെയോ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ദ്രുത പ്രതികരണ കോഡുകള്‍ക്ക് ഒരു ചതുരത്തിനകത്ത് ഒതുക്കിനല്‍കാന്‍ കഴിയും. പുതിയ ശ്രേണിയിലുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇവ എളുപ്പം വായിച്ചെടുക്കാനും കഴിയും. ക്യൂ.ആര്‍ കോഡ് റീഡറുകള്‍ ഇല്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നെടുത്ത് ഫോണില്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ സാധിക്കും.
അനന്തമായ സാധ്യതകളാണ് ക്യൂ.ആര്‍ കോഡിങ് തുറന്നിടുന്നത്. ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ് സൈറ്റ് വിലാസം, ജോലി സംബന്ധമായ വിശദാംശങ്ങള്‍, രക്തഗ്രൂപ്പ് തുടങ്ങിയ എന്തും ക്യൂ. ആര്‍ കോഡിങ് ചെയ്യാം. കറുപ്പും വെളുപ്പും കലര്‍ന്ന ചതുരങ്ങളാണ് കോഡില്‍ ഉണ്ടാവുക. റീഡര്‍ കാണിക്കുന്ന മാത്രയില്‍ വിശദാംശങ്ങള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ തെളിയും. ആവശ്യമെങ്കില്‍ വിശദാംശം സൂക്ഷിച്ച് വെക്കാം. വിവരങ്ങളില്‍ തെളിയുന്ന വെബ് വിലാസത്തിലേക്ക് നേരിട്ട് പോവുകയുമാവാം. ഭാവിയില്‍ റോഡരികിലുള്ള ഹോര്‍ഡിങ്ങുകളില്‍ വലിയ അക്ഷരങ്ങളുടെ സ്ഥാനത്ത് ക്യൂ.ആര്‍ കോഡ് ആയി മാറും. യാത്രക്കിടയില്‍ കണ്ട പരസ്യം പിന്നീട് ഉപയോഗപ്പെടുത്താമെന്നതും സവിശേഷതയാണ്. നിലവില്‍ ഉല്‍പന്ന വിവരം, കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഞൊടിയിടയില്‍ ഉപേഭാക്താവിന്റെ മൊബൈലില്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ടീഷര്‍ട്ടുകളിലും ക്യൂ.ആര്‍ കോഡുകള്‍ വന്നുകഴിഞ്ഞു. പരസ്യത്തിനു പകരമായും ഉപയോഗിക്കുന്നുണ്ട്. ചെറിയ സ്ഥലത്ത് ഒരുപാട് വിവരങ്ങള്‍ കൈമാറാമെന്നതും മേന്മയാണ്. ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ ഗൈഡുകള്‍ ഇല്ലാത്ത സാഹചര്യവും ക്യൂ.ആര്‍ കോഡിങ് ഉണ്ടാക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ക്യൂ.ആര്‍ കോഡ് വഴി സഞ്ചാരിക്ക് ലഭിക്കുന്നതോടെയാണിത്. ലൈബ്രറി പുസ്തകങ്ങള്‍ പോലും ക്യൂ.ആര്‍ കോഡിങ് വഴി എളുപ്പം ലഭ്യമാക്കുന്ന രീതിയെക്കുറിച്ച് പഠനം നടക്കുകയാണ്. പഠനസാമഗ്രികളും ഇത്തരത്തില്‍ ചെലവ് കുറച്ച് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിശദാംശങ്ങള്‍ നല്‍കിയാല്‍ സൗജന്യമായി ക്യൂ.ആര്‍ കോഡ് ചെയ്തു നല്‍കുന്ന വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിസിറ്റിങ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ക്യൂ.ആര്‍ കോഡിങ്ങിലേക്ക് മാറുകയാണ്.
madhyamam
Sunday, January 9, 2011
നിലപാടുകളില്‍ മാറ്റമില്ല -കാന്തപുരം
കോഴിക്കോട്: നിലപാടുകളില്‍ നിന്ന് പിറകോട്ടുപോയി പുതിയൊരു രാഷ്ട്രീയകാഴ്ചപ്പാട് സ്വീകരിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.
സമുദായത്തിനും രാജ്യത്തിനും ഗുണകരമായ നിലപാടെടുക്കുന്നവരെ അവസരോചിതമായി പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മര്‍ക്കസിനും സുന്നി പ്രസ്ഥാനത്തിനും രാഷ്ട്രീയ താത്പര്യമോ സങ്കുചിതത്വമോ ഇല്ല - അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ മര്‍കസ് സമാപന സമ്മേളനത്തില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
മതദര്‍ശനത്തെക്കുറിച്ച് സുനിശ്ചിതമായ കാഴ്ചപ്പാടുള്ളതുപോലെ രാഷ്ട്രീയത്തോടും മര്‍കസ്സിനും സുന്നി പ്രസ്ഥാനത്തിനും വ്യക്തമായ നയനിലപാടുകളുണ്ട്. ജനാധിപത്യം, മതേതരത്വം, നാനത്വത്തില്‍ ഏകത്വം തുടങ്ങിയ മൂല്യങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ നിര്‍ത്താനാവുംവിധം പവിത്രവും സമുന്നതവുമാണ്. തെറ്റായ രാഷ്ട്രീയനയങ്ങള്‍ കാരണം ഇത്തരമൊരു സംസ്‌കൃതിയെ നശിപ്പിക്കരുത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ച നമ്മുടെ രാജ്യം അഴിമതി ഇല്ലായ്മ ചെയ്യുന്നതില്‍ എല്ലാ നിലയ്ക്കും പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ന്യായാധിപന്മാര്‍ അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും വക്താക്കളാവുന്നത് ഭീതിതമാണ് - കാന്തപുരം പറഞ്ഞു.
ജനിതക വിത്തും എന്‍ഡോസള്‍ഫാനും പോലുള്ളവ സര്‍വനാശത്തിന് വഴിവെക്കുന്ന കണ്ടുപിടിത്തങ്ങളാണ്. മനുഷ്യ സമൂഹങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് ഭരണകൂടം പ്രോത്സാഹനം നല്കരുത്. മനഃസാക്ഷിയുള്ളവര്‍ ഇതിനെ നിരാകരിക്കണം - അദ്ദേഹം പറഞ്ഞു.
ആധുനികസമൂഹം നേരിടുന്ന വലിയെ വെല്ലുവിളി കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ്. ഇതിനിടയിലും നിലവിലുള്ള വിവാഹപ്രായപരിധി ഉയര്‍ത്താന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ഇത് ലൈംഗിക അരാജകത്വവും കുറ്റകൃത്യവും പെരുകാന്‍ കാരണമാവും. അതുകൊണ്ട് അത്തരം തലതിരിഞ്ഞ നിലപാടില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം.
പലിശരഹിതമായ സാമ്പത്തിക വ്യവസ്ഥിതിയാണ് ലോകത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം. ഇന്ത്യയുടെ സലേ്പരിന് കളങ്കം ചാര്‍ത്തുകയും മതന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തുകൊണ്ട് ചിലര്‍ സ്‌ഫോടനങ്ങള്‍ നടത്തിയ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളും പുനരന്വേഷണത്തിന് വിധേയമാക്കണം -കാന്തപുരം പറഞ്ഞു.
ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മക്കയിലെ പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ സനദ്ദാനം നിര്‍വഹിച്ചു. ഡോ. ഉമര്‍ ഖത്തീഫ് (ദുബായ് ഔഖാഫ്), അബുദാബിയിലെ വേള്‍ഡ് ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് ഡോ. അഹ്മദ് അല്‍ ഖസ്‌റജി, സമസ്ത സെക്രട്ടറി കെ.പി. ഹംസ മുസ്‌ല്യാര്‍ ചിത്താരി, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്‌ല്യാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, സയ്യിദ് അബ്ദുല്‍ ഖാദിര്‍ (ഇ.ടി.എ. ഗ്രൂപ്പ് ദുബായ്), മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, സി.പി. മൂസഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Saturday, January 8, 2011
Friday, January 7, 2011
മര്‍കസ് സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 33ാം വാര്‍ഷിക 15ാം ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. മൂന്നു ദിവസത്തെ സമ്മേളനം മര്‍കസ് കാമ്പസില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മതേതര ബഹുസ്വര ഇന്ത്യന്‍ സമൂഹത്തില്‍ മതപരവും സാംസ്‌കാരികവുമായ സമന്വയത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് കമ്യൂണിറ്റി കോളജ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, പോണ്ടിച്ചേരി പൊതുമരാമത്ത് മന്ത്രി എം.ഒ.എച്ച്. ഷാജഹാന്‍, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലി, ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, മാലി അംബാസഡര്‍ ഉസ്മാന്‍ താന്റിയ എന്നിവര്‍ സംസാരിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇ.പി. മൂസഹാജി, ബ്രൂണെ ഹൈകമീഷണ്‍ ദാത്തോ പാദുക സീദക് അലിയില്‍നിന്നും ഫാത്തിമ ഗ്രൂപ്പിന്റെയും ഫേ്‌ളാറ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഹാജിക്കുവേണ്ടി മകന്‍ ഷാഹിദ് അലി, ലിബിയന്‍ അംബാസഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവിയില്‍നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സമ്മേളന സുവനീര്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി കെ.വി. മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഹാഫിസ് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ (ബഗ്ദാദ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി മലേഷ്യ, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച ആദര്‍ശ സമ്മേളനം, മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍, പ്രവാസിസംഗമം, ദേശസുരക്ഷാ സമ്മേളനം, മെഡിക്കല്‍ സെമിനാര്‍, വിദ്യാഭ്യാസ സമ്മേളനം, ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, ദേശീയ പ്രാസ്ഥാനിക സമ്മേളനം എന്നിവ നടക്കും.
കണ്ടാല്‍ കളിപ്പാട്ടം; കുഞ്ഞുലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഏറെ
ന്യൂദല്‍ഹി: ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ കുഞ്ഞു ലാപ്‌ടോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. കാഴ്ചയില്‍ വെറുമൊരു കളിപ്പാട്ടം പോലെ തോന്നിക്കുന്ന ഈ ലാപ്‌ടോപ്പ് ആയരിക്കണക്കിനാണ് വിറ്റു പോകുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രവാസി ഭാരതീയ ദിവസിലാണ് കുഞ്ഞു ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ അവസരം നല്‍കിയത്.
താഴെ വീണാലും വലിച്ചെറിഞ്ഞാലും ഒരു പോറല്‍ ഏല്‍ക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തിക്കും എന്നതാണ് കുഞ്ഞുലാപ്‌ടോപ്പിന്റെ പ്രധാന മേന്മ. ആ രീതിയിലാണ് ഇതിന്റെ നിര്‍മാണവും. സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇന്ത്യന്‍ അവസ്ഥ മുന്നില്‍ കണ്ടാണ് ഇതിന് രൂപകല്‍പന നല്‍കിയതെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്‍പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും കുഞ്ഞു ലാപ്‌ടോപ്പിന്റെ രൂപകല്‍പന നിര്‍വഹിച്ച ഒ.എല്‍.പി.സി ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സതീഷ് ഝാ 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തുകള്‍ക്കു കീഴില്‍ നവീന പഠന മാധ്യമം എന്ന നിലക്ക് വിദേശ ഇന്ത്യക്കാരെ കൊണ്ട് ആയിരക്കണക്കിന് കുഞ്ഞു ലാപ്‌ടോപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ഝാ.
ഒരു വാട്ട് പവര്‍ മാത്രമേ ഇതിനു വേണ്ടൂ.സൗരോര്‍ജം ഇല്ലാതെ വന്നാല്‍ കാര്‍ ബാറ്ററി കൊണ്ടും പ്രവര്‍ത്തിപ്പിക്കാം അങ്ങനെ വൈദ്യുതി ഇല്ലാത്ത ആയിരക്കണക്കിന് കൂരകളിലും ലാപ്‌ടോപ്പ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
കട്ടി കൂടിയ പ്ലാസ്റ്റിക് കൊണ്ടാണ് ആവരണംനിര്‍മിച്ചിരിക്കുന്നത്. കടുത്ത സൂര്യപ്രകാശത്തിലും സ്‌ക്രീന്‍ വ്യക്തത ലഭിക്കും. അതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലെ ക്ലാസ് മുറികളില്‍ വരെ പ്രവര്‍ത്തനം അനായാസം.
ഹാര്‍ഡ് ഡിസ്‌കിനു പകരം രണ്ട് ഇന്‍േറണല്‍ കാബിളുകളാണ് കുഞ്ഞു ലാപ്‌ടോപ്പിനുള്ളത്. സാധാരണ ലാപ്‌ടോപ്പിനേക്കള്‍ പ്രവര്‍ത്തന സൗകര്യം, കൂടുതല്‍ കളര്‍ വിഷന്‍ കാമറ, മൈക്രോഫോണ്‍, സ്റ്റീരിയോ സ്‌പീക്കര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും. വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും എളുപ്പം. പതിനായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുന്നത്.സര്‍ക്കാര്‍ ഏജന്‍സികളിലൂടെയും വിദേശ ഇന്ത്യക്കാരിലൂടെയും തുക ഈടാക്കി ഗ്രാമീണ മേഖലയിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം -ഝാ പറയുന്നു.
http://www.madhyamam.com
Tuesday, January 4, 2011
സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം - കാന്തപുരം
കോഴിക്കോട് : പാവപ്പെട്ടവരുടെ പേടിസ്വപ്നമായി മാറിയ സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്ക.സുസ്സഖാഫത്തിസ്സുന്നിയ്യ 33-ാം വാര്ഷിെകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീധനം മോഹിക്കാതെ വിവാഹത്തിനൊരുങ്ങുന്ന യുവാക്കള്‍ സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹവും രക്ഷകര്ത്താവക്കളും സാമൂഹ്യ സംഘടനകളും ഈ രംഗത്ത് ശക്തമായ ബോധവത്കരണനനവും ക്രിയാത്മക പ്രവര്ത്ത നങ്ങളും നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രിസിഡന്റ് ഷഹന്ഷാ ജഹാംഗീര്‍ മുഖ്യാതിഥിയായിരുന്നു.
മര്കയസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്മ്മി കത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്ജ്), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്റഹഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്ഹമമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി.
മര്കയസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്മ്മി കത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്ജ്), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്റഹഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്ഹമമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി.
വി പി അലവി കുട്ടി ഹാജി നിര്യാതനായി.
Sunday, January 2, 2011
Subscribe to:
Posts (Atom)